Connect with us

Breaking News

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ടെലി ഫിലിം : പിറ

Published

on

Share our post

തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ മന്ത്രി വി. എൻ. വാസവൻ പ്രഖ്യാപിച്ചു . 30ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത് .

അവാർഡുകൾ -കഥാവിഭാഗം
1. മികച്ച ടെലി സീരിയൽ :
ഈ വിഭാഗത്തിൽ അവാർഡിന് അർഹമായ എൻട്രികളില്ല. അതിനാൽ മികച്ച ടെലിസീരിയൽ എന്ന വിഭാഗത്തിൽ അവാർഡ് നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു.

2. മികച്ച രണ്ടാമത്തെ ടെലി സീരിയൽ :
ഈ വിഭാഗത്തിൽ അവാർഡിന് അർഹമായ എൻട്രികളില്ല. അതിനാൽ രണ്ടാമത്തെ മികച്ച ടെലിസീരിയൽ എന്ന വിഭാഗത്തിലും അവാർഡ് നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു.

3. മികച്ച ടെലി ഫിലിം : പിറ (20 മിനിട്ടിൽ കുറവ്) (ദൃശ്യ എന്റർടെയ്ൻമെന്റ്) സംവിധാനം : ഫാസിൽ റസാഖ് (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : ജിസ്ന ജോസഫ് (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)തിരക്കഥ : ഫാസിൽ റസാഖ് (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)

4. മികച്ച ടെലി ഫിലിം : അതിര് (പട്ടാമ്പി കേബിൾ വിഷൻ) സംവിധാനം : ഫാസിൽ റസാഖ് (20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : ഫാസിൽ റസാഖ് (20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) തിരക്കഥ : വിനായക് എസ്., മൃദുൽ എസ്.(7,500/‐ രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

5. മികച്ച കഥാകൃത്ത് : ലക്ഷ്മി പുഷ്പ (ടെലിസീരിയൽ/ടെലിഫിലിം) (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : കൊമ്പൽ (ജീവൻ ടി.വി)

6. മികച്ച ടി.വി.ഷോ : ഒരു ചിരി ഇരുചിരി ബമ്പർ ചിരി(എന്റർടെയിൻമെന്റ്) നിർമ്മാണം : മഴവിൽ മനോരമ (20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)

7. മികച്ച കോമഡി പ്രോഗ്രാം : അളിയൻസ് (കൗമുദി ടി.വി) സംവിധാനം : രാജേഷ് തലച്ചിറ (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : രാംജി കൃഷ്ണൻ ആർ. (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)

8. മികച്ച ഹാസ്യാഭിനേതാവ് : ഉണ്ണിരാജൻ പി. (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : മറിമായം (മഴവിൽ മനോരമ)

9. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) :ഈ വിഭാഗത്തിൽ അവാർഡിന് അർഹമായ എൻട്രികൾ ഇല്ലായിരുന്നു.

10. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) :ഈ വിഭാഗത്തിൽ അവാർഡിന് അർഹമായ എൻട്രികൾ ഇല്ലായിരുന്നു.

11. കുട്ടികളുടെ മികച്ച പരിപാടി: മഡ് ആപ്പിൾസ് (സെൻസേർഡ്) ഷോർട്ട് ഫിലിം സംവിധാനം : അക്ഷയ് കീച്ചേരി (20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : കിഷൻ മോഹൻ(20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
തിരക്കഥ : മഹേഷ് ആലച്ചേരി(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)

12. മികച്ച സംവിധായകൻ : ഫാസിൽ റസാഖ് (ടെലിസീരിയൽ/ടെലിഫിലിം) (20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : പിറ, അതിര്

13. മികച്ച നടൻ : ഇഷാക് കെ.(ടെലിസീരിയൽ/ടെലിഫിലിം) (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : പിറ (ദൃശ്യ എന്റർടെയ്ൻമെന്റ്)

14. മികച്ച രണ്ടാമത്തെ നടൻ : മണികണ്ഠൻ പട്ടാമ്പി (ടെലിസീരിയൽ/ടെലിഫിലിം) (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : വായനശാല (റോസ്ബൗൾ ചാനൽ)
തന്മയത്വമുള്ള അഭിനയ ശൈലിയിലൂടെ ഒരു പെയിന്റിംഗ് തൊഴിലാളിയുടെ സ്വാഭാവിക ജീവിത സമീപനങ്ങളെ അയത്നലളിതമായി ആവിഷ്കരിച്ച അഭിനയ മികവിന്.

15. മികച്ച നടി : കാതറിൻ(ടെലിസീരിയൽ/ടെലിഫിലിം) (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : അന്ന കരീന (ഫ്ളവേഴ്സ് ചാനൽ)

16. മികച്ച രണ്ടാമത്തെ നടി : ജോളി ചിറയത്ത്(ടെലിസീരിയൽ/ടെലിഫിലിം) (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : കൊമ്പൽ (ജീവൻ ടി.വി)

17. മികച്ച ബാലതാരം : നന്ദിത ദാസ് (ടെലിസീരിയൽ/ടെലിഫിലിം) (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : അതിര് (പട്ടാമ്പി കേബിൾ വിഷൻ)

18. മികച്ച ഛായാഗ്രാഹകൻ : മൃദുൽ എസ്.(ടെലിസീരിയൽ/ടെലിഫിലിം) (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : അതിര് (പട്ടാമ്പി കേബിൾ വിഷൻ)റമീസ് എം.ബി.(ടെലിസീരിയൽ/ടെലിഫിലിം) (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : പോസ്സിബിൾ (കണ്ണൂർ വിഷൻ)

20. മികച്ച സംഗീതം : മുജിബ് മജീദ്സംവിധായകൻ (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)(ടെലിസീരിയൽ/ടെലിഫിലിം)പരിപാടി : പോസ്സിബിൾ (കണ്ണൂർ വിഷൻ)

21. മികച്ച ശബ്ദലേഖകൻ : വിനായക് എസ്.(ടെലിസീരിയൽ/ടെലിഫിലിം) (15,000 /‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : അതിര് (പട്ടാമ്പി കേബിൾ വിഷൻ)

22. മികച്ച കലാസംവിധായകൻ: സനൂപ് ഇയ്യാൽടെലിസീരിയൽ/ടെലിഫിലിം) (15,000 /‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : അശാന്തം (തൃശൂർ മീഡിയ വിഷൻ)

പ്രത്യേക ജൂറി പരാമർശം

1. സംവിധാനം : കെ.കെ.രാജീവ്(പ്രശസ്തിപത്രവും ശില്പവും) പരിപാടി : അന്നകരീന (ഫ്ളവേഴ്സ് ചാനൽ)
2. അഭിനയം : മഞ്ജു പത്രോസ്(പ്രശസ്തിപത്രവും ശില്പവും)പരിപാടി : അളിയൻസ് (കൗമുദി ടി.വി)”അളിയൻസ്’ എന്ന ഹാസ്യപരിപാടിയിലെ തങ്കം എന്ന കഥാപാത്രത്തെ അയത്ന ലളിതമായി അവതരിപ്പിച്ച അഭിനയ മികവിന്.

അവാർഡുകൾ കഥേതര വിഭാഗം
1. മികച്ച ഡോക്യുമെന്ററി : അക്ഷരം പൂക്കാത്ത കാട്ടുചോലകൾ
(ജനറൽ) (മീഡിയ വൺ)
സംവിധാനം : സോഫിയ ബിന്ദ്
(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : മീഡിയ വൺ(20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)

2. മികച്ച ഡോക്യുമെന്ററി : ആനത്തോഴർ
(സയൻസ് & എൻവയോൺമെന്റ്) (ഏഷ്യാനെറ്റ് ന്യൂസ്)
സംവിധാനം : കെ. അരുൺകുമാർ
(10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം : ഏഷ്യാനെറ്റ് ന്യൂസ്
(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)

3. മികച്ച ഡോക്യുമെന്ററി : തോരാക്കഥകളുടെ നാഞ്ചിനാട്
(ബയോഗ്രഫി) (ഏഷ്യാനെറ്റ് ന്യൂസ്)
സംവിധാനം : അനീഷ് എം.ജി
(10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം : ഏഷ്യാനെറ്റ് ന്യൂസ്
(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
വ്യക്തി ദേശത്തെ അടയാളപ്പെടുത്തുമ്പോൾ നാടും കഥാകാരനും ഒന്നാവുന്ന അപൂർവ്വ ദൃശ്യാനുഭവം, പ്രശസ്ത സാഹിത്യകാരൻ ജയമോഹന്റെ ജീവിതം.
4. മികച്ച ഡോക്യുമെന്ററി : മുളഗീതങ്ങൾ
(വിമൻ & ചിൽഡ്രൻ) (സ്വയംപ്രഭ ചാനൽ)
സംവിധാനം : സജീദ് നടുത്തൊടി
(10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം : എഡ്യൂക്കേഷണൽ മൾട്ടി മീഡിയ
റിസർച്ച് സെന്റർ (ഋങങഞഇ)
(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
മുളയുടെ സംഗീതത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രചാരകയായി മാറിയ നൈന ഫെബിൻ എന്ന പെൺകുട്ടിയുടെ പ്രവർത്തനങ്ങൾ വളർന്നു വരുന്ന തലമുറയ്ക്ക് പ്രചോദനമാവുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.
5. മികച്ച എഡ്യുക്കേഷണൽ : മഞ്ചാടി ‐ ഉറുമ്പ്, കാക്ക
പ്രോഗ്രാം (വിക്ടേഴ്സ് ചാനൽ)
സംവിധാനം : ബി.എസ്. രതീഷ്
(10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)നിർമ്മാണം : കൈറ്റ് വിക്ടേഴ്സ്(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
6. മികച്ച ആങ്കർ : അരൂജ എം.വി
(എഡ്യുക്കേഷണൽ പ്രോഗ്രാം) (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : ഫസ്റ്റ് ബെൽ പ്ലസ് ടു, അമീഗോ ബ്രദേഴ്സ്
(കൈറ്റ് വിക്ടേഴ്സ്)
ടെലിവിഷനിലൂടെ ക്ലാസുകൾ ശ്രദ്ധിക്കുന്ന കുട്ടികളെ പിടിച്ചിരുത്താനുതകുന്ന ഊർജ്ജസ്വലമായ അവതരണം.ഒരു പാഠഭാഗത്തിന്റെ വിവിധ തലങ്ങളെ ഒരാൾ തന്നെ വ്യത്യസ്ത വേഷങ്ങളിലും ‘ഭാവങ്ങളിലും അവതരിപ്പിക്കുന്നു.
7. മികച്ച സംവിധായകൻ : റാഫി ബക്കർ
(ഡോക്യുമെന്ററി) (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : അലാമി (സിറ്റി ചാനൽ, കാഞ്ഞങ്ങാട്)
അന്യം നിന്നു പോവാനിടയുള്ള അലാമി എന്ന കലാരൂപത്തെ കണ്ടെത്തി സമഗ്രമായ അന്വേഷണത്തിലൂടെയും സൂക്ഷ്മനിരീക്ഷണത്തിലൂടെയും പുനരാവിഷ്കരിച്ചിരിക്കുന്നു. ദൃശ്യവ്യാകരണത്തിലുള്ള സംവിധായകന്റെ കയ്യൊതുക്കം ശ്രദ്ധേയമാണ്.
8. മികച്ച ന്യൂസ് ക്യാമറാമാൻ : കൃഷ്ണപ്രസാദ് ആർ. പി
(10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : സത്രം ആദിവാസികളുടെ ദുരവസ്ഥ
(ഏഷ്യാനെറ്റ് ന്യൂസ്)
മനസ്സിൽ തറയ്ക്കുന്ന ദൃശ്യങ്ങളിലൂടെ ഒരു സാമൂഹിക യാഥാർത്ഥ്യത്തിന്റെ നേർചിത്രം അവതരിപ്പിക്കുന്ന പരിപാടി. ഇടുക്കി ജില്ലയിലെ ആദിവാസിവിഭാഗത്തിന്റെ ജീവിതപ്രശ്നങ്ങളെ നാച്ചുറൽ ലൈറ്റ്, പോർട്രയ്റ്റ്, ലൈറ്റ് ആന്റ് ഷെയ്ഡ് എന്നീ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു.
9. മികച്ച വാർത്താവതാരകൻ : കെ.ആർ.ഗോപീകൃഷ്ണൻ (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : 24 ന്യൂസ
10. മികച്ച കോമ്പിയർ/ആങ്കർ : 1. പാർവതി കുര്യാക്കോസ് (വാർത്തേതര പരിപാടി)

2. അരവിന്ദ് വി.
(5,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടികൾ : 1. സ്വന്തം ജില്ല, ആലപ്പുഴ (മനോരമ ന്യൂസ്)
2. അരസിയൽ ഗലാട്ട (24 ന്യൂസ്)
1. പാർവതി കുര്യാക്കോസ്: ഒരു പ്രദേശത്തിലൂടെ സഞ്ചരിച്ച് രാഷ്ടീയചലനങ്ങൾ ഒപ്പിയെടുത്ത് സരസമായി അവതരിപ്പിക്കുന്ന ശൈലി.
2. അരവിന്ദ് വി. : തമിഴ് രാഷ്ട്രീയത്തിന്റെ രസകരമായ കഥകൾ നാടകീയമായി അവതരിപ്പിക്കുന്നു.
11. മികച്ച കമന്റേറ്റർ : അനൂജ രാജേഷ് (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : വാർത്തകൾ (24 ന്യൂസ്)
12. മികച്ച ആങ്കർ/ഇന്റർവ്യൂവർ: 1. ജയമോഹൻ നായർ (കറന്റ് അഫയേഴ്സ്) 2. ശരത് ചന്ദ്രൻ എസ്. (5,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടി : 1. അഭിമുഖം: മനു എസ്.പിള്ള (മനോരമ ന്യൂസ്)
2. അഭിമുഖം: എന്തു ചെയ്തു (കൈരളി ടി.വി)
1. ജയമോഹൻ നായർ : ചരിത്രപുസ്തകത്തിന്റെ രചയിതാവായ മനു എസ്. പിള്ളയുമായുള്ള അഭിമുഖം. ഗഹനമായ വിഷയത്തെ ആഴത്തിലും, അതേ സമയം ലളിതമായും അവതരിപ്പിച്ചു.
2. ശരത് ചന്ദ്രൻ എസ്. : തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഡോ.തോമസ് ഐസക്, ശ്രീമതി.കെ.കെ.ശൈലജ ടീച്ചർ എന്നിവരുമായുള്ള അഭിമുഖം. വികസനകാഴ്ചപ്പാടുകളിലൂന്നിയുള്ള രാഷ്ട്രീയ അപഗ്രഥനം ആധികാരി കതയോടെ അവതരിപ്പിച്ചു.
13. മികച്ച ഇൻവെസ്റ്റിഗേറ്റീവ് : മുഹമ്മദ് അസ്ലം എ.
ജേർണലിസ്റ്റ് (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : ഭൂമി തരംമാറ്റലിന്റെ പേരിൽ തട്ടിപ്പ്
(മീഡിയാ വൺ)
ഒരു സാമൂഹ്യപ്രശ്നത്തിന്റെ പിന്നാമ്പുറങ്ങളിൽ സുദീർഘമായി സഞ്ചരിച്ച് പ്രശ്നത്തിന്റെ വ്യാപ്തിയും കാരണവും പരിഹാരവും കണ്ടെത്തിയ റിപ്പോർട്ടുകൾ. ഭൂമിതരം തിരിക്കലിന്റെ മറവിൽ സ്വകാര്യ ഏജൻസികൾ ചില ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ തിരിമറികൾ ഇവിടെ അനാവരണം ചെയ്യുന്നു.
14. മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്സ്) പരിപാടി : ഫ്യുവൽ ഗം നിർമ്മാണം : ഏഷ്യാനെറ്റ് ന്യൂസ് (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
സമകാലികപ്രശ്നത്തെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിച്ചിരിക്കുന്നു. ഗ്രാഫിക്സിന്റെ സാധ്യതകൾ നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ധനവില വർധനയെക്കുറിച്ചാണ് പരിപാടി.
15. മികച്ച കുട്ടികളുടെ : ഇ ‐ ക്യൂബ് സ്റ്റോറീസ് ‐ സ്റ്റേജ് ഫ്രൈറ്റ്
പരിപാടി (കൈറ്റ് വിക്ടേഴ്സ്)
സംവിധാനം : ശ്രീജിത്ത് സി.എസ്
(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം : കൈറ്റ് വിക്ടേഴ്സ്
(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും
മനോഹരമായ ദൃശ്യവിതാനത്തിൽ ഒരു അധ്യാപിക ആടിയും പാടിയും കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു. കുട്ടികളിലെ സഭാകമ്പം എങ്ങനെ മറികടക്കാം എന്നു കാണിക്കുന്ന ചിത്രം.
പ്രത്യേക ജൂറി പരാമർശങ്ങൾ
1. വിദ്യാഭ്യാസ പരിപാടി : മഞ്ചാടി (കൈറ്റ് വിക്ടേഴ്സ്)
(പ്രശസ്തിപത്രവും ശില്പവും)
രചന, അവതരണം : നേഹ ഡി. തമ്പാൻ
ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് അനായാസേന കുട്ടികളുമായി സംവദിക്കുന്ന തരത്തിൽ രചനയും അവതരണവും നിർവ്വഹിച്ചതിന്.
2. ഡോക്യുമെന്ററി (സയൻസ് & എൻവയോൺമെന്റ്)പരിപാടി : മൂന്നാം വളവ് (സെൻസേർഡ്)സംവിധാനം : ആർ.എസ്. പ്രദീപ് കുമാർ(പ്രശസ്തിപത്രവും ശില്പവും)


Share our post

Breaking News

മ‍ഴ മാത്രമല്ല, മിന്നലും ഉണ്ടാകും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

Published

on

Share our post

ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരിയായതിനാൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

 ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.


Share our post
Continue Reading

Breaking News

കാലവർഷം നേരത്തെയെത്തി, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ആൻഡമാനിലും വ്യാപിച്ചു; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ

Published

on

Share our post

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ മെയ് 15,18,19 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയും പ്രവചിക്കുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടൽ, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിലാണ് കാലവർഷം എത്തിയത്. തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടലിന്‍റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ത വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. കേരളത്തിൽ മെയ് 27 ഓടെയായിരിക്കും കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം. ഇതിൽ നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


Share our post
Continue Reading

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Trending

error: Content is protected !!