Connect with us

Breaking News

ഭർത്താക്കന്മാർക്ക് വിഷം കൊടുക്കാൻ സഹായിച്ച ജൂലിയ; അസാധാരണ വിഷക്കൂട്ടിൽ അണലിയും

Published

on

Share our post

തിരുവനന്തപുരത്ത് ഷാരോൺ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്താൻ സുഹൃത്ത് ഗ്രീഷ്മ ആശ്രയിച്ചത് വിഷത്തെയാണ്. അതും ഇഞ്ചിഞ്ചായി കൊല്ലുന്ന വിഷം. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാൻ മനുഷ്യൻ വിഷം ഉപയോഗിക്കുന്ന രീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രാജാക്കന്മാർ വരെ ഒരുകാലത്ത് ജീവിച്ചിരുന്നത്ത് ഈ വിഷഭയത്തിന്റെ നിഴലിലാണ്. നൂറ്റാണ്ടുകളായി മനുഷ്യനെ പിന്തുടരുന്നതാണു വിഷത്തോടുള്ള ഭയം. രാഷ്ട്രീയ ആയുധമായും വ്യക്തിപരമായ പക തീർക്കലിനുള്ള ഉപാധിയുമായൊക്കെ വിഷം ഉപയോഗിക്കപ്പെട്ടു. വിഷം ഏതു രൂപത്തിലും വരാം, ജീവൻ കവരാം. ഇതായിരുന്നു ഭയം.

ചാണക്യന്റെ അർഥശാസ്ത്രത്തിൽ പ്രാചീന ഇന്ത്യയിലെ ‘വിഷകന്യക’മാരെപ്പറ്റി പറയുന്നുണ്ട്. ശത്രുക്കളെ ഇല്ലാതാക്കാന്‍, അൽപാൽപമായി വിഷം നൽകി വളർത്തുന്നവരാണത്രേ ഇത്തരം വനിതകൾ. രാജാക്കന്മാരാണ് ഇവരെ ശത്രുക്കൾക്കെതിരെ ഉപയോഗിക്കുക. ഇവരുടെ രക്തവും മറ്റു ശാരീരിക ദ്രവങ്ങളും വിഷമയമായിരിക്കും എന്നാണു പറയപ്പെടുന്നത്. അതിസുന്ദരിമാരായ ഇവരിലേക്ക് ആകർഷിക്കപ്പെടുന്നവരെ കാത്തിരിക്കുന്നതു മരണമാണ്. സത്യമായാലും അല്ലെങ്കിലും ഈ ആശയത്തെ അടിസ്ഥാനമാക്കി മലയാളത്തിലും ഒരു നോവലുണ്ട്.

പേരും വിഷകന്യക എന്നു തന്നെ. എസ്.കെ.പൊറ്റെക്കാടിന്റെ ഈ നോവലിൽ പക്ഷേ വിഷകന്യക സ്ത്രീയല്ല, മറിച്ച് ഭൂമിയാണ്. തിരുവിതാംകൂറിൽനിന്ന് മലബാറിലേക്ക് ഒരുകാലത്ത് വൻതോതിൽ കുടിയേറിയിരുന്നവരെക്കുറിച്ചാണ് ഈ നോവൽ. ‘നായകനെ ദൂരെയിരുന്നു കടാക്ഷിച്ചു ചാരത്തു വരുത്തി, അയാളുടെ വിയര്‍പ്പും ചോരയും പ്രേമോപഹാരങ്ങളായി കരസ്ഥമാക്കിയതിനു ശേഷം ആ ആരാധകനെ തന്റെ വിഷമയമായ ശരീരം കൊണ്ടാശ്ലേഷിച്ചു കൊല്ലുന്ന തരിശുഭൂമി’ അതായിരുന്നു പൊറ്റെക്കാടിന്റെ വിഷകന്യകയെന്നാണ് നിരൂപകന്‍ പ്രഫ. എൻ.കൃഷ്ണപിള്ള എഴുതിയത്.

ഇങ്ങനെ മണ്ണിലും മനസ്സിലും എന്നും ഭീതി വിതയ്ക്കുന്ന വാക്കാണ് വിഷം. ആ വിഷഭയം ഇന്നും തുടരുകയാണോ? എങ്ങനെയാണ് വിഷം ഒരാൾക്കെതിരെയുള്ള, അയാളെ ഇല്ലാതാക്കാനുള്ള ആയുധമായി മാറുന്നത്? ലോകത്തെമ്പാടുമുണ്ട് അതുമായി ബന്ധപ്പെട്ട, അസാധാരണമെന്നു തോന്നുന്ന കഥകൾ. ചിലതെല്ലാം സത്യമേതെന്നോ നുണയേതെന്നോ അറിയാത്ത വിധം ദുരൂഹമായവ. അറിയാം, വിഷത്തെക്കുറിച്ചുള്ള ആ കഥകൾ.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!