Connect with us

Breaking News

പാലിനും മദ്യത്തിനും വില കൂടുമോ? നിർ‌ണായക മന്ത്രിസഭായോഗം ഇന്ന്

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില കൂട്ടുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. പാൽ ലിറ്ററിന് 6 രൂപയാകും കൂടുക. മദ്യവിലകൂട്ടുന്നത്, വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താൻ ആണെന്നാണ് സർക്കാർ പറയുന്നത്.നികുതി ക്രമീകരണം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്.

സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം പുന:രാരംഭിക്കുന്ന കാര്യവും ഇന്നത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നേക്കും.സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി,​ പാഴ്ച്ചെലവ്,​ ധൂർത്ത് എല്ലാം സഹിക്കാൻ ജനംഅരിയുൾപ്പെടെ നിത്യോപയോഗ സാധനങ്ങളും ക്ഷേമ പെൻഷ​നുകളടക്കമുള്ള അടിയന്തര ആവശ്യങ്ങളും നിറവേറ്റുന്നതിലെ വീഴ്‌ചയ്‌ക്കൊപ്പം സർക്കാരിന്റെ ധൂർത്തും പാഴ്ച്ചെലവുകളും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളെ ബാധിച്ചുതുടങ്ങി.

പതിനോരായിരം കോടിയിൽപ്പരം രൂപ കുടിശിക കിട്ടാനുള്ള കരാറുകാരും മാസം 1600 രൂപ വാങ്ങുന്ന ക്ഷേമ പെൻഷൻകാരും റേഷൻ വാങ്ങി വിശപ്പടക്കുന്ന സാധാരണക്കാരും വറുതിയിലേക്ക് നീങ്ങുകയാണ്. 55 ലക്ഷത്തോളം പേർക്കാണ് പെൻഷനുകൾ മുടങ്ങിയത്. ഭക്ഷ്യ വകുപ്പിനുള്ള ഫണ്ട് 120 കോടിയിൽ നിന്ന് 44 കോടിയായി കുറച്ചതോടെ ശനിയാഴ്ച മുതൽ റേഷൻ മുടങ്ങുന്ന സ്ഥിതിയാണ്. കമ്മിഷൻ പകുതിയാക്കിയതോടെ റേഷൻ വ്യാപാരികൾ കടകൾ പൂട്ടുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഭക്ഷ്യകിറ്റ് നൽകിയതിൽ റേഷൻകടക്കാരുടെ കുടിശിക 50 കോടിയാണ്.

സാമ്പത്തിക പ്രതിസന്ധി നേരിടാൻ പെൻഷൻ പ്രായം കൂട്ടുന്നത് പരിഗണിച്ചെങ്കിലും എതിർപ്പ് മൂലം പിൻവാങ്ങി. ലൈഫ് ഭവന പദ്ധതിയും പണമില്ലാതെ നിലച്ചു. ചെലവു ചുരുക്കൽ ഒരു വർഷം കൂടി നീട്ടിയിട്ടും സർക്കാരിന്റെ പാഴ്ച്ചെലവിന് കുറവില്ല.ഓണക്കാലത്തെ 15,000 കോടിയിലേറെ രൂപയുടെ ക്ഷേമ,​ ആശ്വാസ നടപടികൾക്ക് പിന്നാലെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. കൂടുതൽ വായ്പയെടുക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിയന്ത്രണങ്ങളും സംസ്ഥാനത്തെ വരിഞ്ഞു മുറുക്കി.ദുരിതവഴികൾഅരിക്കും പാലിനും വിലകൂടുന്നു.

കരാറുകാരുടെ കുടിശിക 11,000 കോടി കടന്നുതദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നില്ല.കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള തുച്ഛമായ സഹായം നൽകുന്നില്ല.വാർദ്ധക്യകാല, വിധവ, കർഷകത്തൊഴിലാളി പെൻഷനും സാമൂഹ്യ സുരക്ഷാപെൻഷനും ഓണത്തിന് ശേഷം നൽകിയിട്ടില്ല.തദ്ദേശ സ്ഥാപനങ്ങൾക്ക് ജി.എസ്.ടി. മൂലമുണ്ടായ നഷ്ടം നികത്തുന്നില്ല.റേഷൻ വിതരണത്തിനും നെല്ല് സംഭരണത്തിനും പണം നൽകുന്നില്ലപാഴ്ച്ചെലവുകൾവൻതുക ചെലവഴിച്ച് മന്ത്രിമാരുടെ വിദേശയാത്രകൾമന്ത്രിമാർക്കും ചീഫ് വിപ്പിനും ബോർഡ് ചെയർമാൻമാർക്കും ജഡ്‌ജിമാർക്കും ആഢംബരവാഹനങ്ങൾക്ക് കോടികൾ.

ഖാദിബോർഡ് ചെയർമാന് കാറിന് 35 ലക്ഷം ഗവർണറെ അനുനയിപ്പിക്കാൻ രാജ്ഭവനിൽ ഡെന്റൽ ക്ളിനിക്കിനും സൽക്കാര സൗകര്യങ്ങൾക്കും ലക്ഷങ്ങൾഗവർണർക്കെതിരെ നിയമോപദേശത്തിന് 90 ലക്ഷംകനിയാതെ കേന്ദ്രംപരിധി വിട്ടുളള വായ്‌പ കേന്ദ്രം തടഞ്ഞുഡിസംബർ വരെ വായ്പാലഭ്യത 17,936 കോടി മാത്രം.ഇതിൽ എടുക്കാൻ 4,000 കോടി മാത്രം.

ശമ്പളച്ചെലവിന് തികയില്ല. ജി.എസ്.ടി.നഷ്ടപരിഹാരം ഉൾപ്പെടെ കേന്ദ്രസഹായം നിലച്ചു.രക്ഷാവഴികൾകേന്ദ്ര സഹായങ്ങൾ വാങ്ങാൻ സമ്മർദ്ദമുണ്ടാക്കണംമുൻഗണനാമേഖലകളെ ഒഴിവാക്കി ചെലവുചുരുക്കൽ ശക്തിപ്പെടുത്തണംകേന്ദ്രത്തിൽ നിന്ന് അധികം കിട്ടിയത്ജി.എസ്.ടി.നഷ്ടപരിഹാര കുടിശിക 5,693,കോടിധനകമ്മി നികത്താനുള്ള സഹായം 8782.67കോടി,കേന്ദ്രത്തോട് ആവശ്യപ്പെട്ടത്അധിക വായ്പാനുമതി 4,060 കോടിജി.എസ്.ടി.നഷ്ടപരിഹാര കുടിശിക 1,548 കോടിമൂലധന വികസന സഹായം 3224.61കോടിമറ്റ് കേന്ദ്ര വാഗ്ദാനങ്ങൾ 2,​063കോടി


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!