Connect with us

Breaking News

അയ്യൻകുന്നിലെ റീബിൽഡ് കേരള റോഡ്; നവീകരിച്ച റോഡിൽ അപകട സാധ്യതഅയ്യൻകുന്നിലെ റീബിൽഡ് കേരള റോഡ്; നവീകരിച്ച റോഡിൽ അപകട സാധ്യത

Published

on

Share our post

ഇരിട്ടി : പ്രളയ പുനർനിർമാണ പദ്ധതിയായ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന എടൂർ – കമ്പിനിനിരത്ത് – ആനപ്പന്തി – അങ്ങാടിക്കടവ് – വാണിയപ്പാറ – ചരൾ – വളവുപാറ – കച്ചേരിക്കടവ് – പാലത്തുംകടവ് റോഡ് പണിയിലെ അശാസ്ത്രിയതയ്ക്കു എതിരെ വ്യാപക പരാതി. ജനങ്ങളിൽ നിന്നു സ്ഥലം സൗജന്യമായി ലഭ്യമാക്കി 11 മീറ്റർ വീതിയിൽ പണിയുന്ന റോഡിൽ കലുങ്കുകളുടെ വീതി ശരാശരി 8 മീറ്റർ മാത്രം. ഇതിൽ തന്നെ ഇരുവശത്തെയും പാരപ്പറ്റ് അളവ് കുറച്ചാൽ 7 മീറ്റർ ആണ് ഉള്ളളവ് ലഭിക്കുക.

നവീകരണത്തിന്റെ ഭാഗമായി മെക്കാഡം ടാറിങ് പൂർത്തിയായ ഭാഗങ്ങളിൽ പുതിയ കലുങ്ക് പണിത സ്ഥലങ്ങൾ ഇതോടെ കുപ്പിക്കഴുത്ത് പോലെയായി. കലുങ്കിൽ പ്രവേശിക്കുമ്പോൾ പെട്ടെന്ന് വീതി കുറയുന്നതിനാൽ നവീകരിച്ച റോഡിൽ വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യത കൂടുതലാണെന്ന് പരാതിയുണ്ട്.കിലോമീറ്ററിൽ 5.25 കോടി രൂപയോളം ചെലവഴിച്ചു നിർമിക്കുന്ന റോ‍ഡിന്റെ ടാറിങ് വീതി 5.5 മീറ്റർ മാത്രം ആണ്. 7 മീറ്റർ വീതിയിൽ ടാറിങ് വേണമെന്നു നാട്ടുകാരും ജനപ്രതിനിധികളും ആവശ്യം ഉയർത്തിയെങ്കിലും ആനപ്പന്തി – അങ്ങാടിക്കടവ് – വാണിയപ്പാറ 5 കിലോമീറ്ററോളം ദൂരത്തിൽ മാത്രം ആണ് 7 മീറ്റർ വീതിയിൽ ടാറിങ് നടത്തിയത്.

‌ടൗണുകൾ വരുന്ന കുറച്ചു ദൂരം ഒഴികെ അവശേഷിച്ച 18 കിലോമീറ്റർ ദൂരവും 5.5 മീറ്റർ വീതിയിൽ ആണ് ടാറിങ് നടത്തുന്നത്. നിർദിഷ്ട പാതയിലെ പാലങ്ങൾ പുനർനിർമിക്കാത്തതുമൂലം നവീകരണം പൂർണമാകാത്ത സ്ഥിതിയാണ്. റോഡ് നിർമാണ പ്രവൃത്തിക്കു വേഗം കുറവാണെന്നും നേരത്തേ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും നാട്ടുകാർക്ക് ഇടയിൽ പരാതി ഉണ്ട്.

പഴയ കലുങ്കുകളും പാലങ്ങളും!
സംസ്ഥാനത്തെ പിടിച്ചുലച്ച 3 പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് റീബിൽഡ് കേരള റോഡ് പദ്ധതിക്ക് രൂപം നൽകിയത്. പ്രളയം ഉണ്ടായാലും തകരാത്ത നിർമാണം ഉറപ്പാക്കുന്നതിനാണ് വലിയ തുക വകയിരുത്തിയത്. നിർദിഷ്ട റോഡിൽ പല സ്ഥലങ്ങളിലും പഴയ കലുങ്കുകൾ നിലനിർത്തിയിട്ടുണ്ട്. കാലപ്പഴക്കം മൂലം തകർച്ചയിൽ ഉള്ളതടക്കം വെമ്പുഴ, കാക്കത്തോട്, ആനപ്പന്തി, കോറ, ചരൾ, പുന്നക്കുണ്ട് പാലങ്ങൾ പുതുക്കി പണിയുന്നില്ല.

രൂപകൽപനയിലെ പിഴവ്
ഗതാഗത രംഗത്ത് അഭിമാനം ആകേണ്ട റോഡ് പദ്ധതിയുടെ നിർമാണ രൂപകൽപനയിലെ പിഴവാണ് പണി പുരോഗമിക്കുമ്പോൾ വെളിവാകുന്നത്.റോഡിന്റെ രൂപകൽപന നടത്താൻ ചുമതലപ്പെടുത്തിയ കേരളത്തിനു പുറത്തുള്ള സ്വകാര്യ ഏജൻസി സ്ഥലം കാണാതെയാണ് രൂപകൽപന നടത്തിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുതിയ റോഡ് എങ്ങനെ ആയിരിക്കണമെന്നത് സംബന്ധിച്ചു സ്ഥലത്ത് എത്തി നാട്ടുകാരെയോ ജനപ്രതിനിധികളെയോ ഈ ഏജൻസിയുടെ പ്രതിനിധികൾ കണ്ടതായി ആർക്കും അനുഭവം ഇല്ല. ടാറിങ് വീതി, പാലങ്ങൾ നിർമിക്കാത്തത്, പഴയ കലുങ്ക് നിലനിർത്തൽ എന്നീ കാര്യങ്ങൾ അന്വേഷിക്കുമ്പോൾ കെഎസ്ടിപിക്കും കൺസൽറ്റൻസിക്കും കരാറുകാർക്കും പറയാൻ ഉള്ളത് ഡിസൈനിൽ പറഞ്ഞതു പോലെയാണ് പണി നടത്തുന്നത് എന്നാണ്.

നിലവാരം ഇല്ല
മലയോര ഹൈവേ അടക്കം സംസ്ഥാന പാത നിലവാരത്തിൽ ആണ് പണിയുന്നത്. സംസ്ഥാന പാത നിലവാരം അനുസരിച്ച് 9 മീറ്റർ (7 മീറ്റർ ഗതാഗതത്തിനും 2 വശത്തും ഓരോ മീറ്റർ ഷോൾഡറും) വീതിയിൽ ടാറിങ് വേണം. നേരത്തെ ടാറിങ് നടത്തിയ വള്ളിത്തോട് – അമ്പായത്തോട് റീച്ചിൽ ഈ വീതി ഇല്ലാത്തതിനാൽ 9 മീറ്ററിലേക്ക് ടാറിങ് വീതി വർധിപ്പിക്കാൻ മാത്രം ഇപ്പോൾ പുതിയ പ്രവൃത്തി അനുവദിച്ചിട്ടുണ്ട്.
ഈ സ്ഥാനത്താണ് റീബിൽഡ് കേരളയിൽ ഇതിലും കൂടിയ തുകയ്ക്ക് നിർമാണം നടത്തുന്ന റോഡിന് സംസ്ഥാന പാത നിലവാരത്തിലുള്ള ടാറിങ് പോലും ഇല്ലാത്തത്.

ജനകീയ കമ്മിറ്റിയും അതൃപ്തിയിൽ
ശരാശരി 7.5 മുതൽ 9 മീറ്റർ വരെ വീതിയിൽ ഉണ്ടായിരുന്ന റോഡാണ് 11 മീറ്റർ വീതിയാക്കി മാറ്റിയത്. ലക്ഷങ്ങൾ വില മതിക്കുന്ന സ്ഥലമാണു റോഡിനു ഇരുവശത്തും ഉള്ളവർ വിട്ടു നൽകിയത്. ഒരു രൂപ പോലും നഷ്ടപരിഹാരം ലഭ്യമാക്കാതെ സ്ഥലം വിട്ടു നൽകാൻ വിസമ്മതിച്ച ആളുകളെ ജനപ്രതിനിധികളും ജനകീയ കമ്മിറ്റി ഭാരവാഹികളും നിരന്തരം കണ്ടു സംസാരിച്ചാണു ധാരണ ഉണ്ടാക്കിയത്. ഇത്രയും ശ്രമം നടത്തി യാഥാർഥ്യമാക്കിയ റോഡിൽ ആവശ്യമായ വീതിയിൽ ടാറിങ് ഇല്ലാത്തതിലും കലുങ്കുകൾ വീതി കുറച്ചതിലും ജനപ്രതിനിധികളും ജനകീയ കമ്മിറ്റി ഭാരവാഹികളും പ്രതിഷേധത്തിലാണ്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!