Connect with us

Breaking News

കണ്ണൂരിനെ ഇലക്ട്രോണിക് കമ്പോണന്റ് ഹബ്ബാക്കി മാറ്റും: വ്യവസായ മന്ത്രി

Published

on

Share our post

കണ്ണൂരിനെ ഇലക്ട്രോണിക് കമ്പോണന്റുകളുടെ ഹബ് ആക്കി മാറ്റുമെന്ന് വ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ധർമശാലയിൽ കെൽട്രോൺ കമ്പോണന്റ് കോംപ്ലക്സ് ലിമിറ്റഡിന്റെ (കെസിസിഎൽ) എം .പി. പി. റെക്ടാംഗുലർ കപ്പാസിറ്റർ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ പാസീവ് കമ്പോണന്റുകളാണ് കെ സി സി എൽ ഉൽപ്പാദിപ്പിക്കുന്നത്. ആക്ടീവ് കമ്പോണന്റുകൾ കൂടി ഉൽപ്പാദിപ്പിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹബ്ബായി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

2023 ഏപ്രിലോടെ കെ സി സി എൽ ഉൽപ്പാദിപ്പിക്കുന്ന സൂപ്പർ കപ്പാസിറ്ററുകളുടെ നിർമാണം പൂർത്തീകരിക്കും. ആയിരം കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമാക്കി കെൽട്രോണിനെ ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ 120 പേരെ കെൽട്രോണിൽ റിക്രൂട്ട് ചെയ്തു. കണ്ണൂർ കെൽട്രോണിലെ 60 ഓളം ഒഴിവുകൾ മൂന്ന് മാസത്തിനകം നികത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ കെൽട്രോൺ അടുത്ത വർഷം സുവർണ ജൂബിലിയിലേക്ക് കടക്കുകയാണ്. ചരിത്രമോർക്കുന്ന കുതിപ്പിന്റെ വർഷമായി ഇതിനെ മാറ്റും. ഓരോ മാസവും ഓരോ പുതിയ ഉൽപ്പന്നം നിർമിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. എല്ലാ സ്ഥാപനങ്ങളും ലാഭകരമായിരിക്കണം. മന്ത്രി പറഞ്ഞു.

സിലിണ്ട്രിക്കൽ ആകൃതിയിലുള്ള കപ്പാസിറ്ററുകളിൽ നിന്നും മാറി ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കെ സി സി എൽ പുതുതായി നിർമിച്ച മോട്ടോർ റൺ റെക്ടാംഗുലാർ കപ്പാസിറ്ററുകൾ മന്ത്രി പുറത്തിറക്കി.
ചതുരാകൃതിയിലുള്ള ഇത്തരം ചെറിയ കപ്പാസിറ്ററുകളുടെ നിർമാണത്തിനായി രണ്ട് കോടി രൂപ ചെലവിലാണ് ഉൽപ്പാദന കേന്ദ്രം നിർമിച്ചത്.11 മെഷീനുകൾ ഇവിടെ പുതുതായി സ്ഥാപിച്ചു. ഒരു കോടി രൂപ ചെലവിൽ വിപുലീകരിച്ച ഇലക്ട്രോ ലൈറ്റിക് കപ്പാസിറ്റർ കേന്ദ്രവും 60 ലക്ഷം രൂപ ചെലവിൽ നിർമിച്ച വെയർഹൗസും മന്ത്രി ഉദ്ഘാടനം ചെയ്തു. 4220 ചതുരശ്ര അടി വിസ്തൃതിയിലാണ് വെയർഹൗസ് കെട്ടിടം നിർമിച്ചത്.

ഒരു വർഷത്തെ അന്തർസംസ്ഥാന അന്വേഷണ ഫലമായി കെൽട്രോണിന്റെ വ്യാജ കപ്പാസിറ്ററുകൾ നിർമിക്കുന്ന ഡെൽഹിയിലെ ഫാക്ടറി റെയിഡ് ചെയ്ത് പൂട്ടിച്ച കണ്ണപുരം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എ അനിൽകുമാർ, പി .രമേശൻ (ജി എസ് ഐ), എൻ മനേഷ് (ജി എ എസ് ഐ), കെ. കെ. സജേഷ് (ജി എസ് സി പി ഒ) എന്നിവരടങ്ങുന്ന പൊലീസ് സംഘത്തെ മന്ത്രി ആദരിച്ചു.ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളുടെ ഉൽപ്പാദനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണ് കെൽട്രോൺ. എം .പി .പി കപ്പാസിറ്ററുകൾ, കെ. വി. എ.ആർ കപ്പാസിറ്ററുകൾ, റസിസ്റ്ററുകൾ, ക്രിസ്റ്റലുകൾ എന്നിവയാണ് ഇപ്പോൾ പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത്.

2017-18 വർഷം മുതൽ മികച്ച ലാഭത്തിലാണ് കെ.സി. സി. എൽ പ്രവർത്തിക്കുന്നത്. ഇലക്ട്രോണിക്സ് കോംപണന്റുകളുടെ ഉൽപ്പാദനത്തിൽ 80 കോടി രൂപ വിറ്റുവരവുള്ള ഇന്ത്യയിലെ ഒന്നാംനിര കമ്പനികളിൽ ഒന്നാണ് കെ.സി.സി.എൽ.കെൽട്രോൺ അങ്കണത്തിൽ നടന്ന ചടങ്ങിൽ എം വിജിൻ എം. എൽ. എ. അധ്യഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി .എം. മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായി. ആന്തൂർ നഗരസഭാധ്യക്ഷൻ പി. മുകുന്ദൻ, കല്യാശേരി പഞ്ചായത്ത് പ്രസിഡണ്ട് ടി. ടി. ബാലകൃഷ്ണൻ, കെൽട്രോൺ ചെയർമാൻ എൻ നാരായണമൂർത്തി, ഡയറക്ടർ ഒ .വി. നാരായണൻ, മാനേജിംഗ് ഡയറക്ടർ കെ. ജി .കൃഷ്ണകുമാർ കെ .സി .സി .എൽ തുടങ്ങിയവർ സംസാരിച്ചു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!