Connect with us

Breaking News

കണ്ണൂരിനെ ഇലക്ട്രോണിക് കമ്പോണന്റ് ഹബ്ബാക്കി മാറ്റും: വ്യവസായ മന്ത്രി

Published

on

Share our post

കണ്ണൂരിനെ ഇലക്ട്രോണിക് കമ്പോണന്റുകളുടെ ഹബ് ആക്കി മാറ്റുമെന്ന് വ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ധർമശാലയിൽ കെൽട്രോൺ കമ്പോണന്റ് കോംപ്ലക്സ് ലിമിറ്റഡിന്റെ (കെസിസിഎൽ) എം .പി. പി. റെക്ടാംഗുലർ കപ്പാസിറ്റർ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ പാസീവ് കമ്പോണന്റുകളാണ് കെ സി സി എൽ ഉൽപ്പാദിപ്പിക്കുന്നത്. ആക്ടീവ് കമ്പോണന്റുകൾ കൂടി ഉൽപ്പാദിപ്പിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹബ്ബായി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

2023 ഏപ്രിലോടെ കെ സി സി എൽ ഉൽപ്പാദിപ്പിക്കുന്ന സൂപ്പർ കപ്പാസിറ്ററുകളുടെ നിർമാണം പൂർത്തീകരിക്കും. ആയിരം കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമാക്കി കെൽട്രോണിനെ ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ 120 പേരെ കെൽട്രോണിൽ റിക്രൂട്ട് ചെയ്തു. കണ്ണൂർ കെൽട്രോണിലെ 60 ഓളം ഒഴിവുകൾ മൂന്ന് മാസത്തിനകം നികത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ കെൽട്രോൺ അടുത്ത വർഷം സുവർണ ജൂബിലിയിലേക്ക് കടക്കുകയാണ്. ചരിത്രമോർക്കുന്ന കുതിപ്പിന്റെ വർഷമായി ഇതിനെ മാറ്റും. ഓരോ മാസവും ഓരോ പുതിയ ഉൽപ്പന്നം നിർമിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. എല്ലാ സ്ഥാപനങ്ങളും ലാഭകരമായിരിക്കണം. മന്ത്രി പറഞ്ഞു.

സിലിണ്ട്രിക്കൽ ആകൃതിയിലുള്ള കപ്പാസിറ്ററുകളിൽ നിന്നും മാറി ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കെ സി സി എൽ പുതുതായി നിർമിച്ച മോട്ടോർ റൺ റെക്ടാംഗുലാർ കപ്പാസിറ്ററുകൾ മന്ത്രി പുറത്തിറക്കി.
ചതുരാകൃതിയിലുള്ള ഇത്തരം ചെറിയ കപ്പാസിറ്ററുകളുടെ നിർമാണത്തിനായി രണ്ട് കോടി രൂപ ചെലവിലാണ് ഉൽപ്പാദന കേന്ദ്രം നിർമിച്ചത്.11 മെഷീനുകൾ ഇവിടെ പുതുതായി സ്ഥാപിച്ചു. ഒരു കോടി രൂപ ചെലവിൽ വിപുലീകരിച്ച ഇലക്ട്രോ ലൈറ്റിക് കപ്പാസിറ്റർ കേന്ദ്രവും 60 ലക്ഷം രൂപ ചെലവിൽ നിർമിച്ച വെയർഹൗസും മന്ത്രി ഉദ്ഘാടനം ചെയ്തു. 4220 ചതുരശ്ര അടി വിസ്തൃതിയിലാണ് വെയർഹൗസ് കെട്ടിടം നിർമിച്ചത്.

ഒരു വർഷത്തെ അന്തർസംസ്ഥാന അന്വേഷണ ഫലമായി കെൽട്രോണിന്റെ വ്യാജ കപ്പാസിറ്ററുകൾ നിർമിക്കുന്ന ഡെൽഹിയിലെ ഫാക്ടറി റെയിഡ് ചെയ്ത് പൂട്ടിച്ച കണ്ണപുരം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എ അനിൽകുമാർ, പി .രമേശൻ (ജി എസ് ഐ), എൻ മനേഷ് (ജി എ എസ് ഐ), കെ. കെ. സജേഷ് (ജി എസ് സി പി ഒ) എന്നിവരടങ്ങുന്ന പൊലീസ് സംഘത്തെ മന്ത്രി ആദരിച്ചു.ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളുടെ ഉൽപ്പാദനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണ് കെൽട്രോൺ. എം .പി .പി കപ്പാസിറ്ററുകൾ, കെ. വി. എ.ആർ കപ്പാസിറ്ററുകൾ, റസിസ്റ്ററുകൾ, ക്രിസ്റ്റലുകൾ എന്നിവയാണ് ഇപ്പോൾ പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത്.

2017-18 വർഷം മുതൽ മികച്ച ലാഭത്തിലാണ് കെ.സി. സി. എൽ പ്രവർത്തിക്കുന്നത്. ഇലക്ട്രോണിക്സ് കോംപണന്റുകളുടെ ഉൽപ്പാദനത്തിൽ 80 കോടി രൂപ വിറ്റുവരവുള്ള ഇന്ത്യയിലെ ഒന്നാംനിര കമ്പനികളിൽ ഒന്നാണ് കെ.സി.സി.എൽ.കെൽട്രോൺ അങ്കണത്തിൽ നടന്ന ചടങ്ങിൽ എം വിജിൻ എം. എൽ. എ. അധ്യഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി .എം. മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായി. ആന്തൂർ നഗരസഭാധ്യക്ഷൻ പി. മുകുന്ദൻ, കല്യാശേരി പഞ്ചായത്ത് പ്രസിഡണ്ട് ടി. ടി. ബാലകൃഷ്ണൻ, കെൽട്രോൺ ചെയർമാൻ എൻ നാരായണമൂർത്തി, ഡയറക്ടർ ഒ .വി. നാരായണൻ, മാനേജിംഗ് ഡയറക്ടർ കെ. ജി .കൃഷ്ണകുമാർ കെ .സി .സി .എൽ തുടങ്ങിയവർ സംസാരിച്ചു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!