Connect with us

Breaking News

പണത്തിനു വഴികൾ പലത്; ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകി പിലാത്തറ സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥികൾ

Published

on

Share our post

പിലാത്തറ :ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകി പിലാത്തറ സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥികൾ. പരിയാരം പഞ്ചായത്തിലെ തിരുവട്ടൂരിലെ കുടുംബത്തിനാണ് കോളജിലെ 2021-23 ബാച്ച് എംഎസ്ഡബ്ല്യു വിഭാഗം വിദ്യാർഥികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹവീട് നിർമിച്ചു നൽകിയത്.

കോളജ് നടപ്പാക്കുന്ന സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും കൈകോർത്താണ് വീട് പൂർത്തീകരിച്ചത്. കഴിഞ്ഞ ഡിസംബറിൽ നടന്ന ക്യാംപിന്റെ ഭാഗമായി അരിപാമ്പ്രയും പരിസര പ്രദേശങ്ങളും സന്ദർശിച്ചപ്പോഴായിരുന്നു തകർന്നു വീഴാറായ വീട് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടത്. ചോർന്നൊലിക്കുന്ന മേൽക്കൂരയും അടച്ചുറപ്പില്ലാത്ത വാതിലുമുള്ള വീട് അവരെ നൊമ്പരപ്പെടുത്തി.അടിയന്തരമായി വീടിന്റെ അറ്റകുറ്റപ്പണി നടത്താൻ അവർ അപ്പോൾത്തന്നെ തീരുമാനമെടുത്തു.

എന്നാൽ ഇതിനായി വീടിന്റെ ഉറപ്പ് പരിശോധിച്ചപ്പോഴാണ്, അറ്റകുറ്റപ്പണി നടത്തിയാലും വീട് നിലനിൽക്കാനുള്ള അടിത്തറ ഇല്ലെന്നു മനസ്സിലാക്കിയത്. തുടർന്നു പഞ്ചായത്തിനെ സമീപിച്ചെങ്കിലും നിയമവ്യവസ്ഥകളുടെ പരിമിതിക്കുള്ളിൽ വീട് നിർമിച്ചു നൽകാൻ പറ്റില്ലെന്നായിരുന്നു മറുപടി. അങ്ങനെയാണ് ഭവന നിർമാണത്തിന് മുൻകയ്യെടുക്കാൻ വിദ്യാർഥികൾ തീരുമാനിച്ചിറങ്ങിയത്.

പണത്തിനു വഴികൾ പലത്

വീട് നിർമാണത്തിന്റെ സുഗമമായ നടത്തിപ്പിന് ടി.എം.ഷിന്റോ, അരുൺ രാജ്, റിഷിമോൻ ബാബു, ടി.നിമ എന്നിവരടങ്ങുന്ന നാലംഗ കമ്മിറ്റി രൂപീകരിച്ചു.നിർമാണസാമഗ്രികൾ സംഘടിപ്പിക്കാൻ സ്പോൺസർമാരെ കണ്ടെത്തി. കോളജിലെ നാഷനൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ദശദിന ക്യാംപിന്റെ ആദ്യദിനമായ ഫെബ്രുവരി 20ന് കുറ്റിയടിച്ചു. 23ന് തറ കെട്ടലും 25ന് കട്ടിളവയ്പും നടത്തി. ക്യാംപിന്റെ സമാപന ദിനമായ 27ന് ചുമരുകെട്ടലും പൂർത്തിയാക്കി. 20 രൂപയുടെ ഗൂഗിൾ പേ ചാലഞ്ചിലൂടെയും കൂപ്പൺ വഴിയും വിദ്യാർഥികൾ വഴിയും കാരുണ്യ സംരംഭത്തിന് വേഗം കൂട്ടി. ക്യാംപിനു ശേഷമുള്ള മാസങ്ങളിൽ നിർമാണം ഘട്ടം ഘട്ടമായി തുടർന്ന് സെപ്റ്റംബർ 25ന് വീട് പൂർത്തീകരിച്ചു.

താക്കോൽ കൈമാറി

മൂന്നു ലക്ഷം രൂപയാണ് ചെലവായത്. സെന്റ് ജോസഫ് ചർച്ച് ഇടവക വികാരി ഫാ. ജോളി അൽഫോൻസും കോളജ് സോഷ്യൽ വർക്ക് വിഭാഗത്തിലെ മുൻ അധ്യാപകൻ റെൻസി ഫ്രാൻസിസും നിർമാണ കാലം മുഴുവൻ ഒപ്പംനിന്നു. ഇന്നലെ കോളജ് ഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ കുടുംബത്തിന് താക്കോൽ കൈമാറി. പ്രിൻസിപ്പൽ ഡോ. കെ.സി.മുരളീധരൻ അധ്യക്ഷത വഹിച്ചു. ടി.നിമ റിപ്പോർട്ട് അവതരിപ്പിച്ചു. എം.വിജിൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ശ്രീധരൻ, ടി.ഷീബ, അഷ്റഫ് കൊട്ടോല, സിസിലി ലൂയിസ്, ഫാ. ജോൺസൺ സിമേത്തി, രാജി സി.നായർ, മുഹമ്മദ് നൗഷാദ് നാസർ, ഇ.എൻ.അഞ്ജലി എന്നിവർ പ്രസംഗിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!