Connect with us

Breaking News

പണത്തിനു വഴികൾ പലത്; ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകി പിലാത്തറ സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥികൾ

Published

on

Share our post

പിലാത്തറ :ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകി പിലാത്തറ സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥികൾ. പരിയാരം പഞ്ചായത്തിലെ തിരുവട്ടൂരിലെ കുടുംബത്തിനാണ് കോളജിലെ 2021-23 ബാച്ച് എംഎസ്ഡബ്ല്യു വിഭാഗം വിദ്യാർഥികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹവീട് നിർമിച്ചു നൽകിയത്.

കോളജ് നടപ്പാക്കുന്ന സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും കൈകോർത്താണ് വീട് പൂർത്തീകരിച്ചത്. കഴിഞ്ഞ ഡിസംബറിൽ നടന്ന ക്യാംപിന്റെ ഭാഗമായി അരിപാമ്പ്രയും പരിസര പ്രദേശങ്ങളും സന്ദർശിച്ചപ്പോഴായിരുന്നു തകർന്നു വീഴാറായ വീട് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടത്. ചോർന്നൊലിക്കുന്ന മേൽക്കൂരയും അടച്ചുറപ്പില്ലാത്ത വാതിലുമുള്ള വീട് അവരെ നൊമ്പരപ്പെടുത്തി.അടിയന്തരമായി വീടിന്റെ അറ്റകുറ്റപ്പണി നടത്താൻ അവർ അപ്പോൾത്തന്നെ തീരുമാനമെടുത്തു.

എന്നാൽ ഇതിനായി വീടിന്റെ ഉറപ്പ് പരിശോധിച്ചപ്പോഴാണ്, അറ്റകുറ്റപ്പണി നടത്തിയാലും വീട് നിലനിൽക്കാനുള്ള അടിത്തറ ഇല്ലെന്നു മനസ്സിലാക്കിയത്. തുടർന്നു പഞ്ചായത്തിനെ സമീപിച്ചെങ്കിലും നിയമവ്യവസ്ഥകളുടെ പരിമിതിക്കുള്ളിൽ വീട് നിർമിച്ചു നൽകാൻ പറ്റില്ലെന്നായിരുന്നു മറുപടി. അങ്ങനെയാണ് ഭവന നിർമാണത്തിന് മുൻകയ്യെടുക്കാൻ വിദ്യാർഥികൾ തീരുമാനിച്ചിറങ്ങിയത്.

പണത്തിനു വഴികൾ പലത്

വീട് നിർമാണത്തിന്റെ സുഗമമായ നടത്തിപ്പിന് ടി.എം.ഷിന്റോ, അരുൺ രാജ്, റിഷിമോൻ ബാബു, ടി.നിമ എന്നിവരടങ്ങുന്ന നാലംഗ കമ്മിറ്റി രൂപീകരിച്ചു.നിർമാണസാമഗ്രികൾ സംഘടിപ്പിക്കാൻ സ്പോൺസർമാരെ കണ്ടെത്തി. കോളജിലെ നാഷനൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ദശദിന ക്യാംപിന്റെ ആദ്യദിനമായ ഫെബ്രുവരി 20ന് കുറ്റിയടിച്ചു. 23ന് തറ കെട്ടലും 25ന് കട്ടിളവയ്പും നടത്തി. ക്യാംപിന്റെ സമാപന ദിനമായ 27ന് ചുമരുകെട്ടലും പൂർത്തിയാക്കി. 20 രൂപയുടെ ഗൂഗിൾ പേ ചാലഞ്ചിലൂടെയും കൂപ്പൺ വഴിയും വിദ്യാർഥികൾ വഴിയും കാരുണ്യ സംരംഭത്തിന് വേഗം കൂട്ടി. ക്യാംപിനു ശേഷമുള്ള മാസങ്ങളിൽ നിർമാണം ഘട്ടം ഘട്ടമായി തുടർന്ന് സെപ്റ്റംബർ 25ന് വീട് പൂർത്തീകരിച്ചു.

താക്കോൽ കൈമാറി

മൂന്നു ലക്ഷം രൂപയാണ് ചെലവായത്. സെന്റ് ജോസഫ് ചർച്ച് ഇടവക വികാരി ഫാ. ജോളി അൽഫോൻസും കോളജ് സോഷ്യൽ വർക്ക് വിഭാഗത്തിലെ മുൻ അധ്യാപകൻ റെൻസി ഫ്രാൻസിസും നിർമാണ കാലം മുഴുവൻ ഒപ്പംനിന്നു. ഇന്നലെ കോളജ് ഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ കുടുംബത്തിന് താക്കോൽ കൈമാറി. പ്രിൻസിപ്പൽ ഡോ. കെ.സി.മുരളീധരൻ അധ്യക്ഷത വഹിച്ചു. ടി.നിമ റിപ്പോർട്ട് അവതരിപ്പിച്ചു. എം.വിജിൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ശ്രീധരൻ, ടി.ഷീബ, അഷ്റഫ് കൊട്ടോല, സിസിലി ലൂയിസ്, ഫാ. ജോൺസൺ സിമേത്തി, രാജി സി.നായർ, മുഹമ്മദ് നൗഷാദ് നാസർ, ഇ.എൻ.അഞ്ജലി എന്നിവർ പ്രസംഗിച്ചു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!