ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
‘വിശ്വാസപ്പേടി’യിൽ അന്ധ വിശ്വാസ നിരോധന നിയമം

തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ, ഡിസംബർ 5ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുന്ന അന്ധവിശ്വാസ നിരോധന നിയമം മത വിശ്വാസപ്പേടിയിൽ. മതവിശ്വാസങ്ങളെ എതിർക്കാതെ, നിയമത്തിൽ അന്ധവിശ്വാസത്തെ എങ്ങനെ നിർവചിക്കുമെന്നതാണ് സർക്കാരിനെ കുഴയ്ക്കുന്നത്.ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ കേരള നിയമ പരിഷ്ക്കരണ കമ്മിഷനാണ് അന്ധവിശ്വാസ നിരോധന നിയമത്തിന്റെ കരട് തയ്യാറാക്കിയത്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സമാന നിയമങ്ങൾ പരിശോധിച്ചും, കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തിയുമാണിത്.
മഹാരാഷ്ട്ര നിയമ മാതൃകയിലാണ് ശിക്ഷാവ്യവസ്ഥകൾ. കർണാടക നിയമത്തിലെ നിർവചനം ശാസ്ത്രത്തിന്റെ പിൻബലമില്ലാത്തതൊക്കെ അന്ധവിശ്വാസമെന്നാണ്. അത് അതേപടി സ്വീകരിച്ചാൽ, ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള കുട്ടികളുടെ കുത്തിയോട്ടം, വിവിധ ക്ഷേത്രങ്ങളിലെ തൂക്ക മഹോത്സവങ്ങൾ,ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ രോഗശാന്തി ശുശ്രൂഷകൾ, മലബാറിലെ തീയാട്ടം,തെയ്യം തുടങ്ങിയ ചടങ്ങുകൾ വിലക്കപ്പെടുന്ന സാഹചര്യമുണ്ടാകും. ഇത് മതവിശ്വാസങ്ങളെ ഘനിക്കലാവുമെന്നാണ് സർക്കാരിന്റെ ആശങ്ക.
ഇത് മറികടക്കാൻ സംഘടിതമായോ,സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലോ നടക്കുന്നവയൊഴികെയുള്ള ചടങ്ങുകളെന്ന് നിർവചിക്കാമെന്നാണ് നിയമ വകുപ്പിന്റെ നിർദ്ദേശം. എന്നാലിത് ഭരണഘടനയിലെ തുല്യനീതി സങ്കല്പത്തിന് എതിരാവുമെന്നും വാദമുണ്ട്. മത സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും പൗരന്റെ മൗലികാവകാശങ്ങളാണ്.മഹാരാഷ്ട്രയിൽസമഗ്ര നിയമം2013ൽ മഹാരാഷ്ട്രാ നിയമസഭ പാസ്സാക്കിയത് അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരായ സമഗ്ര നിയമമാണ്. മന്ത്രവാദം,പിശാച് ബാധ, മാന്ത്രികക്കല്ലുകൾ,തകിടുകൾ,ആകർഷണയന്ത്രങ്ങൾ,ദിവ്യചികിത്സ തുടങ്ങി.
അന്ധവിശ്വാസങ്ങളെ നേരിടാൻ ശക്തവും. കുറ്റകൃത്യങ്ങൾക്ക് 6 മാസം മുതൽ 7 വർഷം വരെ തടവും, 5000 മുതൽ 50,000 രൂപവരെ പിഴയും.ഇതിന്റെ ചുവടുപിടിച്ചാണ് കർണാടകയും രണ്ടു വർഷം മുമ്പ് നിയമം കൊണ്ടുവന്നത്. ആഭിചാര കൊലകൾക്കൊപ്പം, എച്ചിലിലകളിൽ താണജാതിക്കാർ ഉരുളു നേർച്ച നടത്തുന്ന മടേസ്നാന പോലുള്ള ദുരാചാരങ്ങളും നിയമത്തിന്റെ പരിധിയിൽപ്പെടും.വാസ്തു,ജ്യോതിഷം, വിശ്വാസത്തിന്റെ ഭാഗമായുളള തല മൊട്ടയടിക്കൽ,കാതുകുത്ത് വഴിപാടുകൾ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്. ബീഹാറിലും, ഝാർഖണ്ഡിലും ഛത്തീസ്ഗഡിലും കൂടോത്രം തടയുന്നതിനുള്ള നിയമമുണ്ട്.പ്രേതബാധയുടെ പേരിൽ സ്ത്രീകൾക്കെതിരായ കൈയേറ്റങ്ങൾ തടയുന്നതാണ് രാജസ്ഥാനിലെ നിയമം .
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്