Connect with us

Breaking News

പൊളിച്ചിട്ട റോഡുകൾ നന്നാക്കാൻ മറന്ന് കണ്ണൂർ കോർപ്പറേഷൻ

Published

on

Share our post

കണ്ണൂർ: മഞ്ചപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റിലേക്ക് പൈപ്പ് ലൈനിടാൻ നഗരത്തിൽ കുത്തിപ്പൊളിച്ച റോഡുകൾ നന്നാക്കാതെ കോർപ്പറേഷൻ. കണ്ണൂർ ശ്രീനാരായണ പാർക്കിന് സമീപത്തുള്ള മലിനജല ശുദ്ധീകരണ പാന്റിലേക്ക് പൈപ്പിടാനാണ് റോഡുകൾ കുത്തിപ്പൊളിച്ചത്. എന്നാൽ ഒരു വർഷത്തോടടുത്തിട്ടും ഗതാഗതയോഗ്യമാക്കാൻ അധികൃതർ തയ്യാറാകുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് റോഡുകൾ വെട്ടിപൊളിക്കാൻ തുടങ്ങിയത്. ഇത് കാരണം കാൽ നടയാത്രക്കാരും വാഹന യാത്രക്കാരും വലിയ പ്രയാസമാണ് നേരിടുന്നത്. പൊട്ടിപ്പൊളിഞ്ഞ് റോഡിലൂടെ ഓട്ടോ ഡ്രൈവർമാരുൾപ്പെടെ ട്രിപ്പ് പോകാൻ പോലും തയ്യാറാകുന്നില്ല.

കാനത്തൂർ, താളിക്കാവ്, പയ്യാമ്പലം എന്നീ ഡിവിഷനുകളിലെ 20 റോഡുകൾ കോർപ്പറേഷൻ ഇത്തരത്തിൽ പൊളിച്ചിട്ടുണ്ട്. റോഡ് പണിക്കും പിന്നീട് നടത്തേണ്ട അറ്റകുറ്റ പണിക്കും രണ്ട് കരാറുകാരെ വീതം ഏൽപ്പിച്ച് യാതൊരു വിധ പ്ലാനിംഗോ ഇല്ലാതെ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പേരിൽ കോ‌ർപ്പറേഷൻ അഴിമതി കാണിക്കുകയാണെന്നും കരാറുകാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണെന്നും എൽ.ഡി.എഫ് കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. അറ്റകുറ്റപണി നടത്തുന്ന സ്ഥലങ്ങളിൽ കോർപ്പറേഷന്റെ എൻജിനീയർമാരോ ,സൂപ്പർവൈസർമാരോ ഉണ്ടാകാറില്ലെന്നും ആക്ഷേപമുണ്ട്.

കോർപ്പറേഷൻ ലക്ഷക്കണക്കിന് രൂപ ചിലവൊഴിച്ച് മാസങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണി നടത്തിയ പയ്യാമ്പലത്തെ റോഡാണ് വീണ്ടും പൊട്ടിപ്പൊളിച്ചിട്ടുള്ളത്. അപകടങ്ങളും ഇവിടെ പതിവാണ്. നിർമ്മാണ പ്രവൃത്തി നടത്തുന്ന ഘട്ടങ്ങളിൽ നിർമ്മാണ സാമഗ്രികൾ ആവശ്യത്തിന് ഉപയോഗിക്കാത്തതാണ് റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്നാണ് ആക്ഷേപം.വഴിനടക്കാനും പ്രയാസംപയ്യാമ്പലത്തിന് സമീപം മൂന്ന് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. തില്ലേറി റോഡിനെയും എസ്.എൻ പാർക്ക് റോഡിനെയുമാണ് ഈ മൂന്ന് സ്കൂളിലെ കുട്ടികളും ആശ്രയിക്കുന്നത്. റോഡിൽ നിന്നുയരുന്ന രൂക്ഷമായ പൊടികാരണംകുട്ടികൾ നടന്നു പോകാൻ ഏറെ പ്രയാസപ്പെടുകയാണ്.

സമീപത്തുള്ള നിരവധി ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും ആളുകളെത്താത്ത സ്ഥിതിയാണ്.ബഹുജന പ്രതിഷേധ ധർണറോഡികൾ കുത്തിപൊളിച്ച് വ്യാപാരികളേയും പൊതുജനങ്ങളേയും ദുരിതത്തിലാക്കിയ കോർപ്പറേഷൻ നടപടിയിലും അഴിമതിയിലും പ്രതിഷേധിച്ച് സി.പി.എം കണ്ണൂർ ടൗൺ വെസ്​റ്റ് ലോക്കൽ കമ്മി​റ്റി കോർപറേഷനിലേക്ക് ബഹുജന പ്രതിഷേധ ധർണ നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. റോഡുകൾ ഗതാഗതയോഗ്യമാക്കാൻ കോർപറേഷൻ തയാറായില്ലെങ്കിൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് എം.വി ജയരാജൻ പറഞ്ഞു. ഒ.കെ വിനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.വി. ദിനേശൻ, ചിത്തിര ശശിധരൻ എന്നിവർ പ്രസംഗിച്ചു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!