Connect with us

Breaking News

പൊളിച്ചിട്ട റോഡുകൾ നന്നാക്കാൻ മറന്ന് കണ്ണൂർ കോർപ്പറേഷൻ

Published

on

Share our post

കണ്ണൂർ: മഞ്ചപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റിലേക്ക് പൈപ്പ് ലൈനിടാൻ നഗരത്തിൽ കുത്തിപ്പൊളിച്ച റോഡുകൾ നന്നാക്കാതെ കോർപ്പറേഷൻ. കണ്ണൂർ ശ്രീനാരായണ പാർക്കിന് സമീപത്തുള്ള മലിനജല ശുദ്ധീകരണ പാന്റിലേക്ക് പൈപ്പിടാനാണ് റോഡുകൾ കുത്തിപ്പൊളിച്ചത്. എന്നാൽ ഒരു വർഷത്തോടടുത്തിട്ടും ഗതാഗതയോഗ്യമാക്കാൻ അധികൃതർ തയ്യാറാകുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് റോഡുകൾ വെട്ടിപൊളിക്കാൻ തുടങ്ങിയത്. ഇത് കാരണം കാൽ നടയാത്രക്കാരും വാഹന യാത്രക്കാരും വലിയ പ്രയാസമാണ് നേരിടുന്നത്. പൊട്ടിപ്പൊളിഞ്ഞ് റോഡിലൂടെ ഓട്ടോ ഡ്രൈവർമാരുൾപ്പെടെ ട്രിപ്പ് പോകാൻ പോലും തയ്യാറാകുന്നില്ല.

കാനത്തൂർ, താളിക്കാവ്, പയ്യാമ്പലം എന്നീ ഡിവിഷനുകളിലെ 20 റോഡുകൾ കോർപ്പറേഷൻ ഇത്തരത്തിൽ പൊളിച്ചിട്ടുണ്ട്. റോഡ് പണിക്കും പിന്നീട് നടത്തേണ്ട അറ്റകുറ്റ പണിക്കും രണ്ട് കരാറുകാരെ വീതം ഏൽപ്പിച്ച് യാതൊരു വിധ പ്ലാനിംഗോ ഇല്ലാതെ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പേരിൽ കോ‌ർപ്പറേഷൻ അഴിമതി കാണിക്കുകയാണെന്നും കരാറുകാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണെന്നും എൽ.ഡി.എഫ് കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. അറ്റകുറ്റപണി നടത്തുന്ന സ്ഥലങ്ങളിൽ കോർപ്പറേഷന്റെ എൻജിനീയർമാരോ ,സൂപ്പർവൈസർമാരോ ഉണ്ടാകാറില്ലെന്നും ആക്ഷേപമുണ്ട്.

കോർപ്പറേഷൻ ലക്ഷക്കണക്കിന് രൂപ ചിലവൊഴിച്ച് മാസങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണി നടത്തിയ പയ്യാമ്പലത്തെ റോഡാണ് വീണ്ടും പൊട്ടിപ്പൊളിച്ചിട്ടുള്ളത്. അപകടങ്ങളും ഇവിടെ പതിവാണ്. നിർമ്മാണ പ്രവൃത്തി നടത്തുന്ന ഘട്ടങ്ങളിൽ നിർമ്മാണ സാമഗ്രികൾ ആവശ്യത്തിന് ഉപയോഗിക്കാത്തതാണ് റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്നാണ് ആക്ഷേപം.വഴിനടക്കാനും പ്രയാസംപയ്യാമ്പലത്തിന് സമീപം മൂന്ന് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. തില്ലേറി റോഡിനെയും എസ്.എൻ പാർക്ക് റോഡിനെയുമാണ് ഈ മൂന്ന് സ്കൂളിലെ കുട്ടികളും ആശ്രയിക്കുന്നത്. റോഡിൽ നിന്നുയരുന്ന രൂക്ഷമായ പൊടികാരണംകുട്ടികൾ നടന്നു പോകാൻ ഏറെ പ്രയാസപ്പെടുകയാണ്.

സമീപത്തുള്ള നിരവധി ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും ആളുകളെത്താത്ത സ്ഥിതിയാണ്.ബഹുജന പ്രതിഷേധ ധർണറോഡികൾ കുത്തിപൊളിച്ച് വ്യാപാരികളേയും പൊതുജനങ്ങളേയും ദുരിതത്തിലാക്കിയ കോർപ്പറേഷൻ നടപടിയിലും അഴിമതിയിലും പ്രതിഷേധിച്ച് സി.പി.എം കണ്ണൂർ ടൗൺ വെസ്​റ്റ് ലോക്കൽ കമ്മി​റ്റി കോർപറേഷനിലേക്ക് ബഹുജന പ്രതിഷേധ ധർണ നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. റോഡുകൾ ഗതാഗതയോഗ്യമാക്കാൻ കോർപറേഷൻ തയാറായില്ലെങ്കിൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് എം.വി ജയരാജൻ പറഞ്ഞു. ഒ.കെ വിനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.വി. ദിനേശൻ, ചിത്തിര ശശിധരൻ എന്നിവർ പ്രസംഗിച്ചു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!