Breaking News
പെൺകുട്ടികളെ കാണാതായ സംഭവം; ഷെൽട്ടർ ഹോം ജീവനക്കാർക്കെതിരെ നടപടിയില്ല

കോട്ടയം: പെൺകുട്ടികളെ കാണാതായ സംഭവത്തിൽ മാങ്ങാനത്തെ നിർഭയ ഷെൽട്ടർ ഹോം ജീവനക്കാർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ. കർശന സുരക്ഷ ഒരുക്കേണ്ട സ്ഥാപനത്തിൽനിന്നാണ് പൊളിഞ്ഞുകിടന്ന ചില്ലുജനാല വഴി ഒമ്പതു കുട്ടികൾ കടന്നത്.
ജീവനക്കാരുടെ മോശം പെരുമാറ്റംമൂലം തങ്ങൾക്കിവിടെ കഴിയാനാവുന്നില്ലെന്നും ജീവനക്കാരെ മാറ്റണമെന്നും കുട്ടികൾ പലതവണ അധികൃതരോട് പറഞ്ഞതാണ്. ഇതൊന്നും ആരും മുഖവിലയ്ക്കെടുത്തില്ല. രണ്ടു താൽക്കാലിക ജീവനക്കാർക്കെതിരെയാണ് പെൺകുട്ടികൾ പ്രധാനമായി പരാതി ഉന്നയിച്ചിട്ടുള്ളത്. മോശക്കാരാണെന്ന രീതിയിൽ കുട്ടികളെ നിരന്തരം ആക്ഷേപിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു ഇവർ.
ഈ ജീവനക്കാരുടെ പെരുമാറ്റം കാരണം നേരത്തേയും കുട്ടികൾ ഷെൽട്ടർ ഹോം വിട്ടുപോയിരുന്നു. വനിത ശിശു വികസന വകുപ്പിന്റെ നിർഭയ സെല്ലിനു കീഴിൽ പ്രവർത്തിക്കുന്ന വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം നടത്തുന്നത് മഹിള സമഖ്യ എന്ന എൻ.ജി.ഒയാണ്.മാങ്ങാനത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്ന് കഴിഞ്ഞ ദിവസമാണ് ഒമ്പത് പെൺകുട്ടികളെ കാണാതായത്.
മണിക്കൂറുകൾക്കകം കൂത്താട്ടുകുളം ഇലഞ്ഞിയിലെ ബന്ധുവീട്ടിൽനിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. തിരിച്ചെത്തിയപ്പോഴും കുട്ടികൾ ആവശ്യപ്പെട്ടത് ജീവനക്കാരെ മാറ്റണമെന്നായിരുന്നു. കുട്ടികൾ ദിവസങ്ങളായി പ്രതിഷേധത്തിലായിരുന്നു. പലതവണ പരാതി പറഞ്ഞിട്ടും അധികൃതർ അവഗണിച്ചതിനെ തുടർന്ന് വീട്ടിൽ പോകണമെന്ന് പറഞ്ഞ് കരയുകയും ബഹളമുണ്ടാക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം ഇവർ പുറത്തുവരാതെ മുറിയടച്ചിട്ടിരുന്നു. വനിത പൊലീസ് മഫ്തിയിലെത്തി അനുനയിപ്പിച്ചാണ് വാതിൽ തുറപ്പിച്ചത്. ഇതിനൊടുവിലാണ് കുട്ടികളെ കാണാതാവുന്നത്. നിലവിൽ കുട്ടികളെ മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. ശിശുക്ഷേമ സമിതി സ്ഥാപനം പൂട്ടാൻ വകുപ്പ് ഡയറക്ടർക്കും കലക്ടർക്കും ശിപാർശ നൽകിയിട്ടുണ്ട്.ഷെൽട്ടർ ഹോം സുരക്ഷിതമല്ലെന്നും വേണ്ടത്ര സ്ഥലസൗകര്യമില്ലെന്നും ബദൽ സംവിധാനം നോക്കണമെന്നും ആവശ്യപ്പെട്ട് ശിശുക്ഷേമ സിമിതി നേരത്തേയും കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ, പകരം സ്ഥലം ഇല്ലെന്നു പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നു. ഇപ്പോൾ സ്ഥാപനത്തിനെതിരായ ആക്ഷേപങ്ങൾ പുറത്തുവന്നപ്പോഴാണ് കുട്ടികളെ താൽക്കാലികമായി മാറ്റാൻ തയാറായത്. സംഭവത്തിൽ മനുഷ്യാകാശ കമീഷൻ സ്വമേധയ കേസെടുത്തിരുന്നു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന് സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്