Breaking News
പെൺകുട്ടികളെ കാണാതായ സംഭവം; ഷെൽട്ടർ ഹോം ജീവനക്കാർക്കെതിരെ നടപടിയില്ല

കോട്ടയം: പെൺകുട്ടികളെ കാണാതായ സംഭവത്തിൽ മാങ്ങാനത്തെ നിർഭയ ഷെൽട്ടർ ഹോം ജീവനക്കാർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ. കർശന സുരക്ഷ ഒരുക്കേണ്ട സ്ഥാപനത്തിൽനിന്നാണ് പൊളിഞ്ഞുകിടന്ന ചില്ലുജനാല വഴി ഒമ്പതു കുട്ടികൾ കടന്നത്.
ജീവനക്കാരുടെ മോശം പെരുമാറ്റംമൂലം തങ്ങൾക്കിവിടെ കഴിയാനാവുന്നില്ലെന്നും ജീവനക്കാരെ മാറ്റണമെന്നും കുട്ടികൾ പലതവണ അധികൃതരോട് പറഞ്ഞതാണ്. ഇതൊന്നും ആരും മുഖവിലയ്ക്കെടുത്തില്ല. രണ്ടു താൽക്കാലിക ജീവനക്കാർക്കെതിരെയാണ് പെൺകുട്ടികൾ പ്രധാനമായി പരാതി ഉന്നയിച്ചിട്ടുള്ളത്. മോശക്കാരാണെന്ന രീതിയിൽ കുട്ടികളെ നിരന്തരം ആക്ഷേപിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു ഇവർ.
ഈ ജീവനക്കാരുടെ പെരുമാറ്റം കാരണം നേരത്തേയും കുട്ടികൾ ഷെൽട്ടർ ഹോം വിട്ടുപോയിരുന്നു. വനിത ശിശു വികസന വകുപ്പിന്റെ നിർഭയ സെല്ലിനു കീഴിൽ പ്രവർത്തിക്കുന്ന വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം നടത്തുന്നത് മഹിള സമഖ്യ എന്ന എൻ.ജി.ഒയാണ്.മാങ്ങാനത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്ന് കഴിഞ്ഞ ദിവസമാണ് ഒമ്പത് പെൺകുട്ടികളെ കാണാതായത്.
മണിക്കൂറുകൾക്കകം കൂത്താട്ടുകുളം ഇലഞ്ഞിയിലെ ബന്ധുവീട്ടിൽനിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. തിരിച്ചെത്തിയപ്പോഴും കുട്ടികൾ ആവശ്യപ്പെട്ടത് ജീവനക്കാരെ മാറ്റണമെന്നായിരുന്നു. കുട്ടികൾ ദിവസങ്ങളായി പ്രതിഷേധത്തിലായിരുന്നു. പലതവണ പരാതി പറഞ്ഞിട്ടും അധികൃതർ അവഗണിച്ചതിനെ തുടർന്ന് വീട്ടിൽ പോകണമെന്ന് പറഞ്ഞ് കരയുകയും ബഹളമുണ്ടാക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം ഇവർ പുറത്തുവരാതെ മുറിയടച്ചിട്ടിരുന്നു. വനിത പൊലീസ് മഫ്തിയിലെത്തി അനുനയിപ്പിച്ചാണ് വാതിൽ തുറപ്പിച്ചത്. ഇതിനൊടുവിലാണ് കുട്ടികളെ കാണാതാവുന്നത്. നിലവിൽ കുട്ടികളെ മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. ശിശുക്ഷേമ സമിതി സ്ഥാപനം പൂട്ടാൻ വകുപ്പ് ഡയറക്ടർക്കും കലക്ടർക്കും ശിപാർശ നൽകിയിട്ടുണ്ട്.ഷെൽട്ടർ ഹോം സുരക്ഷിതമല്ലെന്നും വേണ്ടത്ര സ്ഥലസൗകര്യമില്ലെന്നും ബദൽ സംവിധാനം നോക്കണമെന്നും ആവശ്യപ്പെട്ട് ശിശുക്ഷേമ സിമിതി നേരത്തേയും കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ, പകരം സ്ഥലം ഇല്ലെന്നു പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നു. ഇപ്പോൾ സ്ഥാപനത്തിനെതിരായ ആക്ഷേപങ്ങൾ പുറത്തുവന്നപ്പോഴാണ് കുട്ടികളെ താൽക്കാലികമായി മാറ്റാൻ തയാറായത്. സംഭവത്തിൽ മനുഷ്യാകാശ കമീഷൻ സ്വമേധയ കേസെടുത്തിരുന്നു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്