Connect with us

Breaking News

കാടും കപ്പലും കയറി കഴിഞ്ഞമാസം കെ .എസ്. ആർ. ടി .സി പോക്കറ്റിലാക്കിയത് 2.24 കോടി രൂപ, വരാനിരിക്കുന്ന ട്രിപ്പുകൾ അറിഞ്ഞാൽ ആരുടെ മനസിലും ലഡു പൊട്ടും

Published

on

Share our post

ആലപ്പുഴ: കെ.എസ്.ആർ.ടി.സിയുടെ വിനോദ സഞ്ചാര വിഭാഗമായ ബഡ്ജറ്റ് ടൂറിസം സെൽ (ബി​.ടി​.സി​) ജില്ലാ വിഭാഗം കഴിഞ്ഞമാസം നേടിയത് 10 ലക്ഷത്തിലധികം രൂപ കളക്ഷൻ. മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാർ ജംഗിൾ സഫാരി മുതൽ ആഡംബര കപ്പൽ യാത്ര വരെ ക്രമീകരിക്കാനുള്ള ഒരുക്കത്തിലാണ് ബി.ടി.സി. ഒക്ടോബറിൽ 10.31 ലക്ഷമാണ് ജില്ലയിലെ ആകെ ബി.ടി.സി കളക്ഷൻ. മാവേലിക്കര ഡിപ്പോ 5.40 ലക്ഷത്തിന്റെ വരുമാനവുമായി ഒന്നാം സ്ഥാനം സ്വന്തമാക്കി.ഒക്ടോബറിലെ ബഡ്ജറ്റ് ടൂറിസം വരുമാനം (രൂപയിൽ)ആലപ്പുഴ: 1,14,040 – 3 ട്രിപ്പുകൾ
ഹരിപ്പാട്: 1,61,360 – 2 ട്രിപ്പുകൾചേര്‍ത്തല: 43,240 – 3 ട്രിപ്പുകൾ
എടത്വ: 69,620 – 4 ട്രിപ്പുകൾ

മാവേലിക്കര: 5,40,945 – 10 ട്രിപ്പുകൾ
കായംകുളം: 1,02,750 – 1 ട്രിപ്പ്ആകെ: 10,31,955നവംബറിലെ ട്രിപ്പുകൾജംഗിൾ സഫാരി – മൂന്നാർ (ദ്വിദിനം), ആഡംബര കപ്പൽ യാത്ര, വാഗമൺ, ചോറ്റാനിക്കര, മൂകാംബിക, ഉഡുപ്പി, ആനച്ചാടി കുത്ത്, ഇടുക്കി
റോസ്‌മല, പാലരുവി, തെന്മല, മൂന്നാർ – കാന്തല്ലൂർ- മറയൂർ (ദ്വിദിനം), മലക്കപ്പാറ, ചതുരങ്കപ്പാറ, വയനാട് (ത്രിദിനം‌)ഫുഡ് സ്ട്രീറ്റിലേക്കും യാത്രനഗരത്തിൽ ആരംഭിക്കാനൊരുങ്ങുന്ന ഈവനിംഗ് ഫുഡ് സ്ട്രീറ്റിലേക്കും

കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ ഒരുക്കും.
ബഡ്‌ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള ട്രിപ്പുകൾ ആലപ്പുഴ ബീച്ച് ഉൾപ്പെടുത്തി നടത്തുന്നുണ്ട്. പൈതൃക സ്ഥലങ്ങളിലൂടെ ആലപ്പുഴയുടെ കാണാക്കാഴ്ചകൾ എന്ന പേരിൽ ഒരു പാക്കേജും നിലവിലുണ്ട്.
ബഡ്ജറ്റ് ടൂറിസത്തിന് പ്രതീക്ഷിച്ചതിലധികം പിന്തുണയാണ് ലഭിക്കുന്നത്. ഓരോ മാസവും കാലാവസ്ഥയ്ക്ക് അനുയോജ്യമായ ട്രിപ്പുകളാണ് തിരഞ്ഞെടുക്കുന്നത്. ഒക്ടോബറിൽ ബഡ്‌ജറ്റ് ടൂറിസം സെൽ സംസ്ഥാന തലത്തിൽ 2.24 കോടി രൂപ വരുമാനം നേടിയെന്നത് അത്യന്തം അഭിമാനകരമാണ്. പോക്കറ്റ് കാലിയാകാതെ കുടുംബത്തോടൊപ്പം സ്ഥലങ്ങൾ ആസ്വദിക്കാമെന്നതാണ് ബി.ടി.സി ട്രിപ്പുകളുടെ പ്രത്യേകത.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!