Breaking News
ഡേറ്റിങ് ‘ആപ്പിലാകുന്നു’ കുട്ടികൾ;മാനക്കേട് ഭയന്ന് പരാതിയില്ല

കോഴിക്കോട്:സൗഹൃദ, പ്രണയസല്ലാപങ്ങൾക്കുപയോഗിക്കുന്ന ഡേറ്റിങ് ആപ്പുകളിലെ ചതിക്കുഴിയിൽ നമ്മുടെ കുട്ടികളും വീഴുന്നു. അജ്ഞാതനായ സുഹൃത്തിൽനിന്ന് ഭീഷണിക്കും തട്ടിപ്പിനുമിരയായി കൗൺസിലിങ്ങിനെത്തുന്നവർ കൂടുകയാണ്. വയസ്സ് കൂട്ടിക്കാണിച്ച് വ്യാജപ്രൊഫൈലുണ്ടാക്കിയാണ് കുട്ടികൾ ആപ്പിൽ കയറുന്നത്.
കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തെ ആശ്രയിച്ചവരിൽ പലരും ഡേറ്റിങ് ആപ്പുകൾ രഹസ്യമായി ഉപയോഗിക്കുന്നുണ്ടെന്ന് സൈബർ വിദഗ്ധർ പറയുന്നു. ചിലർ ആപ്പിലൂടെയുള്ള പണംതട്ടലിലും സെക്‌സ് റാക്കറ്റുകളുടെ ഭീഷണിയിലും കുടുങ്ങി. സ്വകാര്യവിവരങ്ങളും പശ്ചാത്തലവും മനസ്സിലാക്കിയാണ് കുട്ടികളെ വലയിലാക്കുന്നത്. മാനക്കേടു ഭയന്ന് ചതിക്കപ്പെട്ടവർ പുറത്തുപറയാറില്ല. അതിനാൽ ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയോ തട്ടിപ്പിനിരയായവരുടെ എണ്ണം പുറത്തുവരികയോ ചെയ്യുന്നില്ല.
ഇന്റർപോളിന്റെ മുന്നറിയിപ്പ്
ഡേറ്റിങ് ആപ്പുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ഇന്റർപോൾ കഴിഞ്ഞവർഷം ജനുവരിയിൽ ഇന്ത്യയുൾപ്പെടെ 194 അംഗരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞദിവസം ഡൽഹിയിൽ ശ്രദ്ധയെന്ന പെൺകുട്ടിയുടെ കൊലപാതകത്തിലൂടെയാണ് ഡേറ്റിങ് ആപ്പുകളുടെ സുരക്ഷ രാജ്യത്ത് വീണ്ടും ചർച്ചയിലാകുന്നത്. ആപ്പിലൂടെ പരിചയപ്പെട്ട കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച അഫ്താബ് പൂനംവാല നടത്തിയ ക്രൂരകൃത്യത്തിൽ രാജ്യമാകെ നടുങ്ങി.
കുട്ടിക്കളിയല്ല
• മുതിർന്നവരെന്ന വ്യാജേനയാണ് കുട്ടികൾ പലരും അക്കൗണ്ടുണ്ടാക്കുന്നത്. ആപ്പുകളുണ്ടാക്കുന്ന അപകടങ്ങൾ പലപ്പോഴും തിരിച്ചറിയാൻ കഴിയില്ല. ‘അജ്ഞാതനായ സുഹൃത്തു’മായി ചാറ്റു ചെയ്യും. ചിത്രങ്ങളും വീഡിയോകളും മറ്റും അയച്ചുനൽകും. പിന്നീട് പ്രശ്നത്തിലാകും
• കുട്ടികളുടെ കുടുംബത്തിലുള്ളവരും ഇരകളായി മാറാം. സാമൂഹികമാധ്യമ അക്കൗണ്ടിൽനിന്ന് വീട്ടുകാരുടെ ചിത്രങ്ങളെടുത്ത്, അവരുടെ പേരിൽ അക്കൗണ്ട് തുടങ്ങി അപമാനിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.
• മുഖംകാണിക്കാതെ നഗ്നവീഡിയോ കോളിന് തയ്യാറാവുന്ന പെൺകുട്ടികൾ ഡേറ്റിങ് ആപ്പുകളിലുണ്ട്. പലരും അകപ്പെട്ടുപോയതാണ്.
• സെക്‌സ് ചാറ്റിങ് ബിസിനസും ആപ്പിലൂടെ നടക്കുന്നു. പണം അടച്ചാൽ സേവനം നൽകുന്നതാണ് രീതി
സുരക്ഷ ഉറപ്പാക്കാം
സാമൂഹികമാധ്യമ അക്കൗണ്ട് വിവരങ്ങളും ഫോൺ നമ്പറും ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ അപരിചിതർക്ക് നൽകരുത്. കഴിവതും ഡേറ്റിങ് ആപ്പുമായി ഇൻസ്റ്റഗ്രാമും മറ്റും ലിങ്ക് ചെയ്യാതിരിക്കുക. ആരെന്ന് കൃത്യമായ വിവരം നൽകാത്ത പ്രൊഫൈലുകളോട് ഇടപെടരുത്. പണം അയയ്ക്കാനുള്ള അഭ്യർഥനയോട് ഒരിക്കലും പ്രതികരിക്കരുത്.
അറിഞ്ഞുകൊണ്ട് വലയിൽ
‘ഫോൺ നമ്പർ മാറ്റുകയും അക്കൗണ്ട് റദ്ദാക്കുകയും ചെയ്താൽ രക്ഷപ്പെടുമെന്ന ധാരണയിലാണ് പലരും. പക്ഷേ, ഇങ്ങനെ ചെയ്താലും സുരക്ഷിതമാവില്ല. സൈബറിടത്തിൽ ഒന്നും ഇല്ലാതാകുന്നില്ല. 11 വയസ്സുള്ള കുട്ടികൾ മുതൽ വിവാഹിതരായ മധ്യവയസ്കരുൾപ്പെടെ സഹായംതേടി എത്തിയിട്ടുണ്ട്. കുട്ടികൾ കുടുങ്ങാതെ മാതാപിതാക്കളും മുതിർന്നവരുമാണ് ശ്രദ്ധിക്കേണ്ടത്. അബദ്ധങ്ങളിലേക്ക് എത്താനുള്ള വഴിയടച്ചശേഷം കുട്ടികൾക്ക് മാത്രമേ ഫോൺ നൽകാവൂ എന്ന് സൈബർ ക്രൈം വിദഗ്ധ ധന്യ മേനോൻ പറഞ്ഞു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്