Connect with us

Breaking News

ഡേറ്റിങ് ‘ആപ്പിലാകുന്നു’ കുട്ടികൾ;മാനക്കേട് ഭയന്ന് പരാതിയില്ല

Published

on

Share our post

കോഴിക്കോട്:സൗഹൃദ, പ്രണയസല്ലാപങ്ങൾക്കുപയോഗിക്കുന്ന ഡേറ്റിങ് ആപ്പുകളിലെ ചതിക്കുഴിയിൽ നമ്മുടെ കുട്ടികളും വീഴുന്നു. അജ്ഞാതനായ സുഹൃത്തിൽനിന്ന് ഭീഷണിക്കും തട്ടിപ്പിനുമിരയായി കൗൺസിലിങ്ങിനെത്തുന്നവർ കൂടുകയാണ്. വയസ്സ് കൂട്ടിക്കാണിച്ച് വ്യാജപ്രൊഫൈലുണ്ടാക്കിയാണ് കുട്ടികൾ ആപ്പിൽ കയറുന്നത്.

കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തെ ആശ്രയിച്ചവരിൽ പലരും ഡേറ്റിങ് ആപ്പുകൾ രഹസ്യമായി ഉപയോഗിക്കുന്നുണ്ടെന്ന് സൈബർ വിദഗ്ധർ പറയുന്നു. ചിലർ ആപ്പിലൂടെയുള്ള പണംതട്ടലിലും സെക്‌സ് റാക്കറ്റുകളുടെ ഭീഷണിയിലും കുടുങ്ങി. സ്വകാര്യവിവരങ്ങളും പശ്ചാത്തലവും മനസ്സിലാക്കിയാണ് കുട്ടികളെ വലയിലാക്കുന്നത്. മാനക്കേടു ഭയന്ന് ചതിക്കപ്പെട്ടവർ പുറത്തുപറയാറില്ല. അതിനാൽ ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയോ തട്ടിപ്പിനിരയായവരുടെ എണ്ണം പുറത്തുവരികയോ ചെയ്യുന്നില്ല.

ഇന്റർപോളിന്റെ മുന്നറിയിപ്പ്

ഡേറ്റിങ് ആപ്പുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ഇന്റർപോൾ കഴിഞ്ഞവർഷം ജനുവരിയിൽ ഇന്ത്യയുൾപ്പെടെ 194 അംഗരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞദിവസം ഡൽഹിയിൽ ശ്രദ്ധയെന്ന പെൺകുട്ടിയുടെ കൊലപാതകത്തിലൂടെയാണ് ഡേറ്റിങ് ആപ്പുകളുടെ സുരക്ഷ രാജ്യത്ത് വീണ്ടും ചർച്ചയിലാകുന്നത്. ആപ്പിലൂടെ പരിചയപ്പെട്ട കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച അഫ്താബ് പൂനംവാല നടത്തിയ ക്രൂരകൃത്യത്തിൽ രാജ്യമാകെ നടുങ്ങി.

കുട്ടിക്കളിയല്ല

• മുതിർന്നവരെന്ന വ്യാജേനയാണ് കുട്ടികൾ പലരും അക്കൗണ്ടുണ്ടാക്കുന്നത്. ആപ്പുകളുണ്ടാക്കുന്ന അപകടങ്ങൾ പലപ്പോഴും തിരിച്ചറിയാൻ കഴിയില്ല. ‘അജ്ഞാതനായ സുഹൃത്തു’മായി ചാറ്റു ചെയ്യും. ചിത്രങ്ങളും വീഡിയോകളും മറ്റും അയച്ചുനൽകും. പിന്നീട് പ്രശ്നത്തിലാകും

• കുട്ടികളുടെ കുടുംബത്തിലുള്ളവരും ഇരകളായി മാറാം. സാമൂഹികമാധ്യമ അക്കൗണ്ടിൽനിന്ന് വീട്ടുകാരുടെ ചിത്രങ്ങളെടുത്ത്, അവരുടെ പേരിൽ അക്കൗണ്ട് തുടങ്ങി അപമാനിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.

• മുഖംകാണിക്കാതെ നഗ്നവീഡിയോ കോളിന് തയ്യാറാവുന്ന പെൺകുട്ടികൾ ഡേറ്റിങ് ആപ്പുകളിലുണ്ട്. പലരും അകപ്പെട്ടുപോയതാണ്.

• സെക്‌സ് ചാറ്റിങ് ബിസിനസും ആപ്പിലൂടെ നടക്കുന്നു. പണം അടച്ചാൽ സേവനം നൽകുന്നതാണ് രീതി

സുരക്ഷ ഉറപ്പാക്കാം

സാമൂഹികമാധ്യമ അക്കൗണ്ട് വിവരങ്ങളും ഫോൺ നമ്പറും ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ അപരിചിതർക്ക് നൽകരുത്. കഴിവതും ഡേറ്റിങ് ആപ്പുമായി ഇൻസ്റ്റഗ്രാമും മറ്റും ലിങ്ക് ചെയ്യാതിരിക്കുക. ആരെന്ന് കൃത്യമായ വിവരം നൽകാത്ത പ്രൊഫൈലുകളോട് ഇടപെടരുത്. പണം അയയ്ക്കാനുള്ള അഭ്യർഥനയോട് ഒരിക്കലും പ്രതികരിക്കരുത്.

അറിഞ്ഞുകൊണ്ട് വലയിൽ

‘ഫോൺ നമ്പർ മാറ്റുകയും അക്കൗണ്ട് റദ്ദാക്കുകയും ചെയ്താൽ രക്ഷപ്പെടുമെന്ന ധാരണയിലാണ് പലരും. പക്ഷേ, ഇങ്ങനെ ചെയ്താലും സുരക്ഷിതമാവില്ല. സൈബറിടത്തിൽ ഒന്നും ഇല്ലാതാകുന്നില്ല. 11 വയസ്സുള്ള കുട്ടികൾ മുതൽ വിവാഹിതരായ മധ്യവയസ്കരുൾപ്പെടെ സഹായംതേടി എത്തിയിട്ടുണ്ട്. കുട്ടികൾ കുടുങ്ങാതെ മാതാപിതാക്കളും മുതിർന്നവരുമാണ് ശ്രദ്ധിക്കേണ്ടത്. അബദ്ധങ്ങളിലേക്ക് എത്താനുള്ള വഴിയടച്ചശേഷം കുട്ടികൾക്ക് മാത്രമേ ഫോൺ നൽകാവൂ എന്ന് സൈബർ ക്രൈം വിദഗ്ധ ധന്യ മേനോൻ പറഞ്ഞു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!