ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
ഡേറ്റിങ് ‘ആപ്പിലാകുന്നു’ കുട്ടികൾ;മാനക്കേട് ഭയന്ന് പരാതിയില്ല

കോഴിക്കോട്:സൗഹൃദ, പ്രണയസല്ലാപങ്ങൾക്കുപയോഗിക്കുന്ന ഡേറ്റിങ് ആപ്പുകളിലെ ചതിക്കുഴിയിൽ നമ്മുടെ കുട്ടികളും വീഴുന്നു. അജ്ഞാതനായ സുഹൃത്തിൽനിന്ന് ഭീഷണിക്കും തട്ടിപ്പിനുമിരയായി കൗൺസിലിങ്ങിനെത്തുന്നവർ കൂടുകയാണ്. വയസ്സ് കൂട്ടിക്കാണിച്ച് വ്യാജപ്രൊഫൈലുണ്ടാക്കിയാണ് കുട്ടികൾ ആപ്പിൽ കയറുന്നത്.
കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തെ ആശ്രയിച്ചവരിൽ പലരും ഡേറ്റിങ് ആപ്പുകൾ രഹസ്യമായി ഉപയോഗിക്കുന്നുണ്ടെന്ന് സൈബർ വിദഗ്ധർ പറയുന്നു. ചിലർ ആപ്പിലൂടെയുള്ള പണംതട്ടലിലും സെക്‌സ് റാക്കറ്റുകളുടെ ഭീഷണിയിലും കുടുങ്ങി. സ്വകാര്യവിവരങ്ങളും പശ്ചാത്തലവും മനസ്സിലാക്കിയാണ് കുട്ടികളെ വലയിലാക്കുന്നത്. മാനക്കേടു ഭയന്ന് ചതിക്കപ്പെട്ടവർ പുറത്തുപറയാറില്ല. അതിനാൽ ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയോ തട്ടിപ്പിനിരയായവരുടെ എണ്ണം പുറത്തുവരികയോ ചെയ്യുന്നില്ല.
ഇന്റർപോളിന്റെ മുന്നറിയിപ്പ്
ഡേറ്റിങ് ആപ്പുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ഇന്റർപോൾ കഴിഞ്ഞവർഷം ജനുവരിയിൽ ഇന്ത്യയുൾപ്പെടെ 194 അംഗരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞദിവസം ഡൽഹിയിൽ ശ്രദ്ധയെന്ന പെൺകുട്ടിയുടെ കൊലപാതകത്തിലൂടെയാണ് ഡേറ്റിങ് ആപ്പുകളുടെ സുരക്ഷ രാജ്യത്ത് വീണ്ടും ചർച്ചയിലാകുന്നത്. ആപ്പിലൂടെ പരിചയപ്പെട്ട കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച അഫ്താബ് പൂനംവാല നടത്തിയ ക്രൂരകൃത്യത്തിൽ രാജ്യമാകെ നടുങ്ങി.
കുട്ടിക്കളിയല്ല
• മുതിർന്നവരെന്ന വ്യാജേനയാണ് കുട്ടികൾ പലരും അക്കൗണ്ടുണ്ടാക്കുന്നത്. ആപ്പുകളുണ്ടാക്കുന്ന അപകടങ്ങൾ പലപ്പോഴും തിരിച്ചറിയാൻ കഴിയില്ല. ‘അജ്ഞാതനായ സുഹൃത്തു’മായി ചാറ്റു ചെയ്യും. ചിത്രങ്ങളും വീഡിയോകളും മറ്റും അയച്ചുനൽകും. പിന്നീട് പ്രശ്നത്തിലാകും
• കുട്ടികളുടെ കുടുംബത്തിലുള്ളവരും ഇരകളായി മാറാം. സാമൂഹികമാധ്യമ അക്കൗണ്ടിൽനിന്ന് വീട്ടുകാരുടെ ചിത്രങ്ങളെടുത്ത്, അവരുടെ പേരിൽ അക്കൗണ്ട് തുടങ്ങി അപമാനിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.
• മുഖംകാണിക്കാതെ നഗ്നവീഡിയോ കോളിന് തയ്യാറാവുന്ന പെൺകുട്ടികൾ ഡേറ്റിങ് ആപ്പുകളിലുണ്ട്. പലരും അകപ്പെട്ടുപോയതാണ്.
• സെക്‌സ് ചാറ്റിങ് ബിസിനസും ആപ്പിലൂടെ നടക്കുന്നു. പണം അടച്ചാൽ സേവനം നൽകുന്നതാണ് രീതി
സുരക്ഷ ഉറപ്പാക്കാം
സാമൂഹികമാധ്യമ അക്കൗണ്ട് വിവരങ്ങളും ഫോൺ നമ്പറും ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ അപരിചിതർക്ക് നൽകരുത്. കഴിവതും ഡേറ്റിങ് ആപ്പുമായി ഇൻസ്റ്റഗ്രാമും മറ്റും ലിങ്ക് ചെയ്യാതിരിക്കുക. ആരെന്ന് കൃത്യമായ വിവരം നൽകാത്ത പ്രൊഫൈലുകളോട് ഇടപെടരുത്. പണം അയയ്ക്കാനുള്ള അഭ്യർഥനയോട് ഒരിക്കലും പ്രതികരിക്കരുത്.
അറിഞ്ഞുകൊണ്ട് വലയിൽ
‘ഫോൺ നമ്പർ മാറ്റുകയും അക്കൗണ്ട് റദ്ദാക്കുകയും ചെയ്താൽ രക്ഷപ്പെടുമെന്ന ധാരണയിലാണ് പലരും. പക്ഷേ, ഇങ്ങനെ ചെയ്താലും സുരക്ഷിതമാവില്ല. സൈബറിടത്തിൽ ഒന്നും ഇല്ലാതാകുന്നില്ല. 11 വയസ്സുള്ള കുട്ടികൾ മുതൽ വിവാഹിതരായ മധ്യവയസ്കരുൾപ്പെടെ സഹായംതേടി എത്തിയിട്ടുണ്ട്. കുട്ടികൾ കുടുങ്ങാതെ മാതാപിതാക്കളും മുതിർന്നവരുമാണ് ശ്രദ്ധിക്കേണ്ടത്. അബദ്ധങ്ങളിലേക്ക് എത്താനുള്ള വഴിയടച്ചശേഷം കുട്ടികൾക്ക് മാത്രമേ ഫോൺ നൽകാവൂ എന്ന് സൈബർ ക്രൈം വിദഗ്ധ ധന്യ മേനോൻ പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്