Connect with us

Uncategorized

ലൈഫിലും കേന്ദ്രം വട്ടമിടുന്നു ; ഹഡ്‌കോ വായ്‌പയും സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുത്താൻ നീക്കം

Published

on

Share our post

തിരുവനന്തപുരം: വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ പാവങ്ങൾക്ക്‌ അത്താണിയാകുന്ന ലൈഫ്‌ ഭവനപദ്ധതിയും തകർക്കാൻ കേന്ദ്ര സർക്കാർ കരുനീക്കം. പദ്ധതി നടപ്പാക്കാൻ ആശ്രയിക്കുന്ന ഹഡ്‌കോ വായ്‌പയെ സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുത്തണമെന്ന വാദമുയർത്തി ലൈഫ്‌ സ്‌തംഭിപ്പിക്കാനാണ്‌ ശ്രമം. നേരത്തേ കിഫ്‌ബിയെയും സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനിയെയും ഇതേ തന്ത്രമുപയോഗിച്ച്‌ കേന്ദ്രം തകർക്കാൻ നോക്കിയിരുന്നു.ലൈഫിനായി ഹഡ്‌കോയിൽനിന്ന്‌ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ 5500 കോടി രൂപ വായ്പയാണ്‌ എടുത്തിട്ടുള്ളത്‌.

മുതൽ തിരിച്ചടവ്‌ തദ്ദേശസ്ഥാപനങ്ങളും, പലിശ സംസ്ഥാന സർക്കാരും ഉറപ്പാക്കുന്നു. ഇതിനെ സംസ്ഥാനത്തിന്റെ വായ്‌പാ പരിധിയിൽ ഉൾപ്പെടുത്തി പദ്ധതി നിർത്തിവയ്പിക്കാനാണ്‌ നീക്കം.പട്ടിക വിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും കുടിയേറ്റ കുടുംബങ്ങളും ഉൾപ്പെടെ ഒമ്പത്‌ ലക്ഷത്തിലേറെ കുടുംബത്തിന്‌ അടച്ചുറപ്പുള്ള വീട്‌ ഉറപ്പാക്കാനാണ്‌ ലൈഫ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. ഭവനനിർമാണത്തിനായി കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ നീക്കിവയ്‌ക്കുന്ന തുകകൾ സമാഹരിക്കുകയും ബാക്കി ഹഡ്‌കോയടക്കം ഏജൻസികൾവഴി കണ്ടെത്തുകയുമാണ്‌.

ആഗസ്‌ത്‌ 20 വരെ 3,01,912 വീട്‌ പൂർത്തിയാക്കി. 24,635 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഇതുവരെ 12,213 കോടി രൂപ ചെലവിട്ടു. അടുത്തഘട്ടത്തിനായി കണ്ടെത്തിയ 4,62,611 കുടുംബത്തിൽ 1,51,478ഉം സ്ഥലവും വീടുമില്ലാത്തവരാണ്‌. 171 തദ്ദേശസ്ഥാപനത്തിലെ അർഹരെക്കൂടി ഉൾപ്പെടുത്തുമ്പോൾ അഞ്ചുലക്ഷം കവിയും. എല്ലാവർക്കും വീട്‌ ഉറപ്പാക്കിയ ആദ്യ സംസ്ഥാനമാകുകയെന്ന സംസ്ഥാനത്തിന്റെ ലക്ഷ്യം തകർക്കാനാണ്‌ കേന്ദ്രം കോപ്പുകൂട്ടുന്നത്‌.സിഎജി ഓഡിറ്റ്‌ റിപ്പോർട്ടിൽ കിഫ്‌ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്‌പകൾ സംബന്ധിച്ച്‌ വിവാദ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തിയാണ്‌ ഇവയ്ക്കെതിരായ കരുനീക്കമാരംഭിച്ചത്‌.

വായ്പ സംസ്ഥാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടു. ഇതിന്റെ ചുവടുപിടിച്ച്‌, വിദേശ വായ്‌പകളടക്കം മുടക്കംവരുന്ന നിലയിൽ കിഫ്‌ബിയിൽ കേന്ദ്ര ഏജൻസികളുടെ അനാവശ്യ ഇടപെടലുകൾ തുടരുന്നു. സഹകരണ ബാങ്കുകളുടെയും സർക്കാർ ഏജൻസികളുടെയും മിച്ചവിഭവമാണ്‌ പെൻഷൻ കമ്പനിക്ക്‌ ലഭ്യമാക്കുന്നത്‌. ഈ താൽക്കാലിക ഇടപാടുകളെ വായ്‌പായി കണക്കാക്കി, സംസ്ഥാനത്തിന്റെ വായ്‌പാ പരിധിയിൽ ഉൾപ്പെടുത്തണമെന്നും സിഎജി ആവശ്യപ്പെട്ടിരുന്നു. ക്ഷേമ പെൻഷനുകളുടെ പ്രതിമാസ വിതരണം മുടക്കുന്ന സാഹചര്യമാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌.


Share our post

Kannur

വീട്ടമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

കണ്ണൂർ: ഹൃദയഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ വീട്ടമ്മ  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. താവക്കര സുഹാഗിലെ റസിയ (66) ആണ് മരണപ്പെട്ടത്. പ്രമുഖ വസ്ത്ര വ്യാപാരി പി.ടി ഗഫൂറിന്റെ ഭാര്യയും കണ്ണൂരിലെ ദി ന്യൂസ്റ്റോർ സ്ഥാപന ഉടമ  ശാഹുൽ ഹമീദിന്റെ സഹോദരിയുമാണ്.മക്കൾ: റജ്ന റനിഷ, റിത. മരുമക്കൾ: ഡോ.ഫയിം, റിഖ്വാൻ, ഹസനത്ത് ഖലീൽ.മറ്റു സഹോദരങ്ങൾ: സറീന, ഫൗസിയ, പരേതനായ അൻവർ. ഖബറടക്കം നാളെ കാലത്ത് 9 ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


Share our post
Continue Reading

Kerala

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശം തട്ടിപ്പ്: ക്ലിക്ക് ചെയ്ത് കുടുങ്ങരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

Published

on

Share our post

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങൾ വ‍ഴിയുള്ള തട്ടിപ്പുകളിൽ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്‌സ് ആപ്പ് വഴിയോ ഇമെയിൽ വഴിയോ വരുന്ന മെസേജിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയതോതിൽ പ്രചരിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കേരള മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലാണ് ഇപ്പോൾ പ്രചരിക്കുന്ന വ്യാജ സന്ദേശം. ഭരണകർത്താക്കളോ, രാഷ്ട്രീയ സാംസ്‌കാരിക നായകരോ, മൊബൈൽ സേവന ദാതാക്കളോ ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ക്ലിക്ക് ചെയ്യുന്നത് വഴി ജനങ്ങൾക്ക് നൽകുന്നില്ല എന്നും മുന്നറിയിപ്പിൽ പറയുന്നു.പലപ്പോഴും അപകടകരമായ മാൽവയറുകളോ വൈറസുകളോ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ. മൊബൈൽ പ്രൊവൈഡർമാരുടെ ഓഫറുകൾ സംബന്ധിച്ച് അതത് ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിച്ചാൽ മനസിലാക്കാം. പൊതുജനങ്ങൾ ഇത്തരം ഫ്രീ ഓഫർ സന്ദേശങ്ങൾ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാകരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം വ്യാജ വാർത്തകളും ലിങ്കുകളും ഷെയർ ചെയ്യാതിരിക്കാനും ജാഗ്രത പുലർത്തേണ്ടതുണ്ട്.അതുപോലെ, മുഖ്യമന്ത്രിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ലോൺ പദ്ധതിയുടെ പേരിൽ വ്യാജ ലിങ്കുകൾ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തട്ടിപ്പാണെന്ന മുന്നറിയിപ്പുമുണ്ട്. ഇത്തരത്തിൽ ആധാർ, പാൻ നമ്പരുകൾ ലിങ്കിൽ നൽകിയാൽ ലോൺ നൽകുന്ന പദ്ധതിയില്ല. ഇതുപോലെയുള്ള വ്യാജലിങ്കുകളിൽ സ്വകാര്യ വിവരങ്ങൾ നൽകി തട്ടിപ്പിനിരയാകരുത്. ഇത്തരത്തിൽ വ്യാജവാർത്തകളും ലിങ്കുകളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.


Share our post
Continue Reading

Uncategorized

‘കൈകോർക്കാം വയനാടിനായി’; ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടാം

Published

on

Share our post

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി കൈകോർക്കാൻ ആഹ്വാനം ചെയ്‌ത്‌ ജില്ലാ കളക്‌ടർ. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്‌തുക്കൾ എത്തിക്കാനാണ് നിർദേശം. സന്നദ്ധരായ വ്യക്തികളും സംഘടനകളും കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണം. 8848446621 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പേക്ക് ചെയ്‌ത ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കണമെന്നാണ് നിർദേശം.


Share our post
Continue Reading

Trending

error: Content is protected !!