Connect with us

Uncategorized

ലൈഫിലും കേന്ദ്രം വട്ടമിടുന്നു ; ഹഡ്‌കോ വായ്‌പയും സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുത്താൻ നീക്കം

Published

on

Share our post

തിരുവനന്തപുരം: വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ പാവങ്ങൾക്ക്‌ അത്താണിയാകുന്ന ലൈഫ്‌ ഭവനപദ്ധതിയും തകർക്കാൻ കേന്ദ്ര സർക്കാർ കരുനീക്കം. പദ്ധതി നടപ്പാക്കാൻ ആശ്രയിക്കുന്ന ഹഡ്‌കോ വായ്‌പയെ സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുത്തണമെന്ന വാദമുയർത്തി ലൈഫ്‌ സ്‌തംഭിപ്പിക്കാനാണ്‌ ശ്രമം. നേരത്തേ കിഫ്‌ബിയെയും സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനിയെയും ഇതേ തന്ത്രമുപയോഗിച്ച്‌ കേന്ദ്രം തകർക്കാൻ നോക്കിയിരുന്നു.ലൈഫിനായി ഹഡ്‌കോയിൽനിന്ന്‌ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ 5500 കോടി രൂപ വായ്പയാണ്‌ എടുത്തിട്ടുള്ളത്‌.

മുതൽ തിരിച്ചടവ്‌ തദ്ദേശസ്ഥാപനങ്ങളും, പലിശ സംസ്ഥാന സർക്കാരും ഉറപ്പാക്കുന്നു. ഇതിനെ സംസ്ഥാനത്തിന്റെ വായ്‌പാ പരിധിയിൽ ഉൾപ്പെടുത്തി പദ്ധതി നിർത്തിവയ്പിക്കാനാണ്‌ നീക്കം.പട്ടിക വിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും കുടിയേറ്റ കുടുംബങ്ങളും ഉൾപ്പെടെ ഒമ്പത്‌ ലക്ഷത്തിലേറെ കുടുംബത്തിന്‌ അടച്ചുറപ്പുള്ള വീട്‌ ഉറപ്പാക്കാനാണ്‌ ലൈഫ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. ഭവനനിർമാണത്തിനായി കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ നീക്കിവയ്‌ക്കുന്ന തുകകൾ സമാഹരിക്കുകയും ബാക്കി ഹഡ്‌കോയടക്കം ഏജൻസികൾവഴി കണ്ടെത്തുകയുമാണ്‌.

ആഗസ്‌ത്‌ 20 വരെ 3,01,912 വീട്‌ പൂർത്തിയാക്കി. 24,635 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഇതുവരെ 12,213 കോടി രൂപ ചെലവിട്ടു. അടുത്തഘട്ടത്തിനായി കണ്ടെത്തിയ 4,62,611 കുടുംബത്തിൽ 1,51,478ഉം സ്ഥലവും വീടുമില്ലാത്തവരാണ്‌. 171 തദ്ദേശസ്ഥാപനത്തിലെ അർഹരെക്കൂടി ഉൾപ്പെടുത്തുമ്പോൾ അഞ്ചുലക്ഷം കവിയും. എല്ലാവർക്കും വീട്‌ ഉറപ്പാക്കിയ ആദ്യ സംസ്ഥാനമാകുകയെന്ന സംസ്ഥാനത്തിന്റെ ലക്ഷ്യം തകർക്കാനാണ്‌ കേന്ദ്രം കോപ്പുകൂട്ടുന്നത്‌.സിഎജി ഓഡിറ്റ്‌ റിപ്പോർട്ടിൽ കിഫ്‌ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്‌പകൾ സംബന്ധിച്ച്‌ വിവാദ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തിയാണ്‌ ഇവയ്ക്കെതിരായ കരുനീക്കമാരംഭിച്ചത്‌.

വായ്പ സംസ്ഥാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടു. ഇതിന്റെ ചുവടുപിടിച്ച്‌, വിദേശ വായ്‌പകളടക്കം മുടക്കംവരുന്ന നിലയിൽ കിഫ്‌ബിയിൽ കേന്ദ്ര ഏജൻസികളുടെ അനാവശ്യ ഇടപെടലുകൾ തുടരുന്നു. സഹകരണ ബാങ്കുകളുടെയും സർക്കാർ ഏജൻസികളുടെയും മിച്ചവിഭവമാണ്‌ പെൻഷൻ കമ്പനിക്ക്‌ ലഭ്യമാക്കുന്നത്‌. ഈ താൽക്കാലിക ഇടപാടുകളെ വായ്‌പായി കണക്കാക്കി, സംസ്ഥാനത്തിന്റെ വായ്‌പാ പരിധിയിൽ ഉൾപ്പെടുത്തണമെന്നും സിഎജി ആവശ്യപ്പെട്ടിരുന്നു. ക്ഷേമ പെൻഷനുകളുടെ പ്രതിമാസ വിതരണം മുടക്കുന്ന സാഹചര്യമാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌.


Share our post

Uncategorized

കുട്ടനാട്ടിൽ പുതിയ പരീക്ഷണം; ഹിറ്റായാൽ കോളടിക്കുന്നത് സാധാരണക്കാർക്ക്, പോക്കറ്റ് കീറാതെ അടിച്ചുപൊളിക്കാം

Published

on

Share our post

ആലപ്പുഴ: ഹൗസ് ബോട്ടിലും ശിക്കാരയിലും ചുറ്റിക്കറങ്ങി കായൽക്കാഴ്ചകളും ആലപ്പുഴയുടെ ഉൾനാടൻ ഗ്രാമീണ ജീവിതവും ആസ്വദിക്കാൻ പണമില്ലെന്ന് കരുതി വിഷമിക്കേണ്ട. കുറഞ്ഞ ചെലവിൽ അടിപൊളിയായി കുട്ടനാട്ടിൽ കറങ്ങാനും കാഴ്ചകളും കലാരൂപങ്ങളും ആസ്വദിക്കാനും സോളാർ ടൂറിസ്റ്റ് ബോട്ടുമായി കായലിൽ സവാരി ഗിരിഗിരി ഒരുക്കാനാണ് ജലഗതാഗത വകുപ്പിന്റെ പദ്ധതി. ‘കുട്ടനാട് സഫാരി’യെന്ന പേരിൽ എ.സി, നോൺ എ.സി സൗകര്യമുള്ള സോളാർ ബോട്ട് അടുത്ത മാസം നീറ്റിലിറങ്ങും.വേഗയ്ക്ക് പിന്നാലെ കായൽക്കാഴ്ചകളിലുപരി കാലവർഷത്തിൽ കുട്ടനാടിന്റെ മഴക്കാഴ്ചകൾ കണ്ടുതുടങ്ങുന്ന സഫാരിയുടെ യാത്ര,​ പിന്നാലെയെത്തുന്ന പുതിയ ടൂറിസ്റ്റ് സീസണിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾക്ക് പ്രിയങ്കരമാകും വിധം ജനകീയമാക്കുകയാണ് ജലഗതാഗത വകുപ്പിന്റെ ലക്ഷ്യം. പുന്നമട- വേമ്പനാട് കായൽ- മുഹമ്മ- പാതിരാമണൽ- കുമരകം- റാണി- ചിത്തിര- മാർത്താണ്ഡം- ആർ ബ്ലോക്ക്- സി ബ്ലോക്ക്- മംഗലശ്ശേരി- കുപ്പപ്പുറം വഴി തിരികെ ആലപ്പുഴ എന്ന തരത്തിലാണ് റൂട്ട് പ്ളാൻ ചെയ്തിരിക്കുന്നത്.

സോളാർ ബോട്ട് അടുത്ത മാസം

1.കുട്ടനാടൻ നെൽപാടങ്ങളും പച്ച പുതച്ച ഗ്രാമീണ കാഴ്ചകളും ഫാം ഹൗസുകളും കളിസ്ഥലങ്ങളും പ്രധാന ആരാധനാലയങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും കൺകുളിർക്കെ കണ്ട് ഫോട്ടോയും വീഡിയോയും പകർത്തുന്നതിനൊപ്പം സ്ഥലങ്ങളുടെ ചരിത്രവും പൈതൃകവും സംബന്ധിച്ച വിവരണവും ബോട്ടിലുണ്ടാകും
2.ആലപ്പുഴയിലെത്തുന്ന സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണമടക്കമുള്ള കായൽ യാത്ര സാദ്ധ്യമാക്കുന്നതിലൂടെ സീ കുട്ടനാട്, വേഗ ബോട്ടുകൾക്ക് പുറമേ ടൂറിസം രംഗത്ത് വലിയ മുതൽക്കൂട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് ജലഗതാഗത വകുപ്പിന്റെ കണക്കുകൂട്ടൽ.
3.സീ കുട്ടനാട് സർവീസുകളേക്കാൾ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നതിനൊപ്പം ഭക്ഷണത്തിനുള്ള നിരക്കും താരതമ്യേന കുറവായിരിക്കും. രാവിലെ 10.30ന് ആലപ്പുഴയിൽ നിന്നാരംഭിക്കുന്ന സർവീസിൽ 11 മണിയോടെ നാട്ടിൻപുറത്തെ ചായക്കടയിലായിരിക്കും പ്രഭാത ഭക്ഷണം

4. ആർ. ബ്ളോക്കിലെ കള്ള് ഷാപ്പിലാണ് ഉച്ചയൂണ്. മീൻ കറി ഊണിനൊപ്പം അധിക പണം നൽകി സെപ്ഷ്യലുകളും ആസ്വദിക്കാം. പാതിരാമണണലിൽ വൈകുന്നേരത്തെ ചായയ്ക്കും ചെറുകടിക്കുമൊപ്പം നാടൻ കലാരൂപങ്ങളും ആസ്വദിക്കാം. വൈകിട്ട് 6മണിയോടെ ആലപ്പുഴയിൽ തിരിച്ചെത്തുംസൗകര്യങ്ങൾ#30 മുതൽ 35 വരെ സീറ്റുകൾ
#ഭിന്നശേഷി സൗഹൃദം# കുറഞ്ഞ നിരക്ക്# വിനോദയാത്രയ്ക്കുള്ള സൗകര്യങ്ങൾ# ഫോട്ടോ, വീഡിയോ ഷൂട്ടിന് സൗകര്യം#അധികചാർജ്ജിൽ എ.സിയിലും യാത്രചെയ്യാം

ഭക്ഷണത്തിനായി ചായക്കടയും കള്ള് ഷാപ്പുമായി ധാരണയുണ്ടാക്കണം. പാതിരാമണലിൽ സ്റ്റേജും ഓലപ്പന്തലും സജ്ജമാക്കണം. ഈ കാര്യങ്ങളിൽ ധാരണയിലെത്തിയാൽ ഈമാസം അവസാനത്തോടെ ബോട്ട് ആലപ്പുഴയിലെത്തിച്ച് ജൂണിൽ സർവീസ് ആരംഭിക്കാനാണ് നീക്കം
– ഷാജി വി .നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ


Share our post
Continue Reading

Uncategorized

മാര്‍ച്ച് 20നകം പഞ്ചായത്തുകള്‍ മാലിന്യ മുക്തമായി പ്രഖ്യാപിക്കാന്‍ തീരുമാനം

Published

on

Share our post

കണ്ണൂർ: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും മാര്‍ച്ച് 20നകം സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കണമെന്ന് മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് തീരുമാനം. 25നകം ബ്ലോക്ക്, കോര്‍പ്പറേഷന്‍ തലത്തില്‍ പ്രഖ്യാപനം ഉണ്ടാകണം. മാര്‍ച്ച് 30നകം ജില്ലാതല പ്രഖ്യാപനം നടത്തുവാനും തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി. ജെ അരുണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ക്യാമ്പയിന്‍ നടത്തിപ്പില്‍ പിന്നോക്കം നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രത്യേക ഇടപെടല്‍ നടത്തും. ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ജനപ്രതിനിധികളും സെക്രട്ടറിമാരുമായി മീറ്റിംഗ് നടത്തുകയും ചെയ്യും.

മാലിന്യമുക്ത പ്രഖ്യാപനത്തിന് മുമ്പ് തദ്ദേശസ്ഥാപനങ്ങള്‍ ക്യാമ്പയിനിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.പയ്യാമ്പലത്ത് മാലിന്യം തള്ളുന്നത് ഗൗരവതരമാണെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെ നടപടിയെടുക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന് കത്ത് നല്‍കും. കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ക്ലീന്‍ കേരള കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.എസ്.ജെ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.വി സുഭാഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍ കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, കുടുംബശ്രീ ഡി.പി.എം ജിബിന്‍ സ്‌കറിയ, ജില്ലാ പ്ലാനിങ് ഓഫീസ് റിസേര്‍ച്ച് ഓഫീസര്‍ നിഷ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kannur

വീട്ടമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

കണ്ണൂർ: ഹൃദയഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ വീട്ടമ്മ  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. താവക്കര സുഹാഗിലെ റസിയ (66) ആണ് മരണപ്പെട്ടത്. പ്രമുഖ വസ്ത്ര വ്യാപാരി പി.ടി ഗഫൂറിന്റെ ഭാര്യയും കണ്ണൂരിലെ ദി ന്യൂസ്റ്റോർ സ്ഥാപന ഉടമ  ശാഹുൽ ഹമീദിന്റെ സഹോദരിയുമാണ്.മക്കൾ: റജ്ന റനിഷ, റിത. മരുമക്കൾ: ഡോ.ഫയിം, റിഖ്വാൻ, ഹസനത്ത് ഖലീൽ.മറ്റു സഹോദരങ്ങൾ: സറീന, ഫൗസിയ, പരേതനായ അൻവർ. ഖബറടക്കം നാളെ കാലത്ത് 9 ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


Share our post
Continue Reading

Trending

error: Content is protected !!