Connect with us

Breaking News

പൊൻപണം മുതൽ കണ്ണൂർ പണം വരെ; കാണാം അപൂർവ നാണയശേഖരം

Published

on

Share our post

കണ്ണൂർ : പൊൻപണം, തലശ്ശേരി പണം, മാഹി പണം, കണ്ണൂർ പണം… വർഷങ്ങൾക്കു മുൻപ് പ്രചരണത്തിലുണ്ടായ നാണയ തുട്ടുകളാണിത്. അപ്രത്യക്ഷമായ ഈ അപൂർവം നാണയങ്ങളുടെ ശേഖരം കാണാൻ ബർണശേരി നായനാർ അക്കാദമി ഹാളിൽ കാൻപെക്സ് നാണയ സ്റ്റാമ്പ് പ്രദർശനത്തിലെത്തിയാൽ മതി. കോയോട് സ്വദേശി പ്രദീപൻ കുന്നത്ത് ആണ് ഈ നാണയങ്ങളുമായി എക്സിബിഷനുള്ളത്. നാട്ടുരാജാക്കൻമാർ അങ്കം കുറിച്ചത് ഈ നാണയം വച്ചായിരുന്നു. ടിപ്പുസുൽത്താന്റെ കാലത്ത് ഉപയോഗിച്ചിരുന്നതും പിന്നീട് ചുരുങ്ങിയ നാൾകൊണ്ട് ഉപയോഗത്തിൽ നിന്നും ഒഴിവാക്കിയതുമാണ് ഈ പൊൻപണം.

പഴശി രാജയ്ക്ക് കൈമാറി കിട്ടിയ ഈ നാണയങ്ങൾ അപൂർവമായി മാത്രമേ എക്സിബിഷനിൽ പോലും കാണാറുള്ളൂ. 390 മില്ലീ ഗ്രാമിലാണ് ഈ പൊൻപണം നിർമിച്ചിട്ടുള്ളത്. കേരളത്തിന്റെ പലഭാഗങ്ങളിലും പ്രാദേശികമായി ഉപയോഗിച്ചിരുന്ന നാണയങ്ങളാണ് കണ്ണൂർ പണവും മാഹി പണവും തലശ്ശേരി പണവും. വർഷങ്ങൾക്ക് മുൻപ് കൂർഗ് വീരരാജന്റെ കാലത്തുണ്ടായ നാണയങ്ങളും തിരുവിതാംകൂർ ചക്രം, തിരുവിതാംകൂർ നാല്കാശ് എന്നിവയും മേളയിൽ പ്രധാന ’ഐറ്റംസു’കളായുണ്ട്.

തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന നാണയങ്ങളും പ്രദർശനത്തിനുണ്ട്. വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ ഗാന്ധി സ്മാരക സ്റ്റാംപുകൾ, പ്രമുഖ വ്യക്തികൾ ഓട്ടോഗ്രാഫ് ചാർത്തിയ തപാൽ കവറുകൾ, താളിയോലകൾ, ബ്രിട്ടിഷ് ഇന്ത്യയിലും റിപ്പബ്ലിക് ഇന്ത്യയിലും പേർഷ്യയിലും നടപ്പിലുണ്ടായിരുന്ന കറൻസികൾ, നിർമാണത്തിൽ പിശകു സംഭവിച്ച കറൻസികളും നാണയങ്ങളും ഉൾപ്പെടെ കാണാൻ അവസരമുണ്ട്.

900 ഷീറ്റുകളിലായി സ്റ്റാംപുകളും 350 ഷീറ്റുകളിലായി നാണയങ്ങളും കറൻസികളും പ്രദർശനത്തിലുണ്ട്. 14 ജില്ലകൾക്ക് പുറമേ കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരും എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. കാനന്നൂർ ഫിലാറ്റലിക് ക്ലബ് നടത്തുന്ന അഖിലേന്ത്യാ സ്റ്റാംപ് നാണയ പ്രദർശനം 13 വരെയുണ്ട്. പ്രവേശനം സൗജന്യമാണ്.

മേയർ ടി.ഒ.മോഹനൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. എ.കെ.ശ്രീദീപ് അധ്യക്ഷത വഹിച്ചു. എൻസിസി 31 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫിസർ കേണൽ എൻ.രമേഷ്, കാനന്നൂർ ഫിലാറ്റലിക് ക്ലബ് സെക്രട്ടറി രൂപ് ബൽറാം, പി.കെ.ശിവദാസൻ, പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ, സി.കെ.മനോജ് കുമാർ, കെ.കരുണാകരൻ എന്നിവർ പ്രസംഗിച്ചു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!