Connect with us

Breaking News

പൊൻപണം മുതൽ കണ്ണൂർ പണം വരെ; കാണാം അപൂർവ നാണയശേഖരം

Published

on

Share our post

കണ്ണൂർ : പൊൻപണം, തലശ്ശേരി പണം, മാഹി പണം, കണ്ണൂർ പണം… വർഷങ്ങൾക്കു മുൻപ് പ്രചരണത്തിലുണ്ടായ നാണയ തുട്ടുകളാണിത്. അപ്രത്യക്ഷമായ ഈ അപൂർവം നാണയങ്ങളുടെ ശേഖരം കാണാൻ ബർണശേരി നായനാർ അക്കാദമി ഹാളിൽ കാൻപെക്സ് നാണയ സ്റ്റാമ്പ് പ്രദർശനത്തിലെത്തിയാൽ മതി. കോയോട് സ്വദേശി പ്രദീപൻ കുന്നത്ത് ആണ് ഈ നാണയങ്ങളുമായി എക്സിബിഷനുള്ളത്. നാട്ടുരാജാക്കൻമാർ അങ്കം കുറിച്ചത് ഈ നാണയം വച്ചായിരുന്നു. ടിപ്പുസുൽത്താന്റെ കാലത്ത് ഉപയോഗിച്ചിരുന്നതും പിന്നീട് ചുരുങ്ങിയ നാൾകൊണ്ട് ഉപയോഗത്തിൽ നിന്നും ഒഴിവാക്കിയതുമാണ് ഈ പൊൻപണം.

പഴശി രാജയ്ക്ക് കൈമാറി കിട്ടിയ ഈ നാണയങ്ങൾ അപൂർവമായി മാത്രമേ എക്സിബിഷനിൽ പോലും കാണാറുള്ളൂ. 390 മില്ലീ ഗ്രാമിലാണ് ഈ പൊൻപണം നിർമിച്ചിട്ടുള്ളത്. കേരളത്തിന്റെ പലഭാഗങ്ങളിലും പ്രാദേശികമായി ഉപയോഗിച്ചിരുന്ന നാണയങ്ങളാണ് കണ്ണൂർ പണവും മാഹി പണവും തലശ്ശേരി പണവും. വർഷങ്ങൾക്ക് മുൻപ് കൂർഗ് വീരരാജന്റെ കാലത്തുണ്ടായ നാണയങ്ങളും തിരുവിതാംകൂർ ചക്രം, തിരുവിതാംകൂർ നാല്കാശ് എന്നിവയും മേളയിൽ പ്രധാന ’ഐറ്റംസു’കളായുണ്ട്.

തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന നാണയങ്ങളും പ്രദർശനത്തിനുണ്ട്. വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ ഗാന്ധി സ്മാരക സ്റ്റാംപുകൾ, പ്രമുഖ വ്യക്തികൾ ഓട്ടോഗ്രാഫ് ചാർത്തിയ തപാൽ കവറുകൾ, താളിയോലകൾ, ബ്രിട്ടിഷ് ഇന്ത്യയിലും റിപ്പബ്ലിക് ഇന്ത്യയിലും പേർഷ്യയിലും നടപ്പിലുണ്ടായിരുന്ന കറൻസികൾ, നിർമാണത്തിൽ പിശകു സംഭവിച്ച കറൻസികളും നാണയങ്ങളും ഉൾപ്പെടെ കാണാൻ അവസരമുണ്ട്.

900 ഷീറ്റുകളിലായി സ്റ്റാംപുകളും 350 ഷീറ്റുകളിലായി നാണയങ്ങളും കറൻസികളും പ്രദർശനത്തിലുണ്ട്. 14 ജില്ലകൾക്ക് പുറമേ കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരും എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. കാനന്നൂർ ഫിലാറ്റലിക് ക്ലബ് നടത്തുന്ന അഖിലേന്ത്യാ സ്റ്റാംപ് നാണയ പ്രദർശനം 13 വരെയുണ്ട്. പ്രവേശനം സൗജന്യമാണ്.

മേയർ ടി.ഒ.മോഹനൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. എ.കെ.ശ്രീദീപ് അധ്യക്ഷത വഹിച്ചു. എൻസിസി 31 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫിസർ കേണൽ എൻ.രമേഷ്, കാനന്നൂർ ഫിലാറ്റലിക് ക്ലബ് സെക്രട്ടറി രൂപ് ബൽറാം, പി.കെ.ശിവദാസൻ, പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ, സി.കെ.മനോജ് കുമാർ, കെ.കരുണാകരൻ എന്നിവർ പ്രസംഗിച്ചു.


Share our post

Breaking News

കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.


Share our post
Continue Reading

Breaking News

ബംഗളൂരുവിൽ ഞായറാഴ്ച റമദാൻ ഒന്ന്

Published

on

Share our post

ബംഗളൂരു: ബംഗളൂരുവിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി റമദാൻ 1 ഞായറാഴ്‌ച (മാർച്ച് 2) ആരംഭിക്കുന്നതാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ഷാഫി ഫൈസി ഇർഫാനി അറിയിച്ചു.


Share our post
Continue Reading

Breaking News

തിരുവനന്തപുരം കൂട്ടക്കൊല; ഓര്‍മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ

Published

on

Share our post

തിരുവനന്തപുരം: കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്‍മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ. അഫ്‌സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണംഅതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!