Breaking News
അവിടെ എത്തിപ്പെട്ടാൽ ‘ചത്തതിന്’ തുല്യം: ഏതൊരു നാവികനും ഏറ്റവും അധികം ഭയപ്പെടുന്ന സ്ഥലമായ നൈജീരിയിലേക്കാണ് അവരെ കൊണ്ടുപോകുന്നത്

തിരുവനന്തപുരം: ഗിനിയൻ നാവിക സേന തടവിലാക്കിയ മലയാളികൾ ഉൾപ്പെയുള്ള 26 നാവികരെ നൈജീരിയൻ നാവിക സേനയ‌്ക്ക് കൈമാറിയിരിക്കുകയാണ്. ഇനി ഇവരുടെ ഭാവി എന്താകുമെന്ന ആശങ്ക വർദ്ധിച്ചിട്ടുമുണ്ട്. കാരണം, ഏതൊരു നാവികനും കാലുകുത്താൻ ഏറ്റവും അധികം ഭയപ്പെടുന്ന രാജ്യമാണ് നൈജീരിയ. ‘അവിടെ എത്തിയാൽ ചത്തതിന് തുല്യം’ എന്ന വാമൊഴി പോലും മെർച്ചന്റ് നേവിക്കാർക്ക് ഇടയിലുണ്ടത്രേ. തടവിലാക്കപ്പെടുന്നവർക്ക് മനുഷ്യത്വപരമായ എല്ലാ അവകാശങ്ങളും നിഷേധിക്കുന്ന ഭരണകൂടമാണ് നൈജീരിയയിലേതെന്നും, നിർഭാഗ്യവശാൽ ജയിലറയ‌്ക്കുള്ളിലായിക്കഴിഞ്ഞാൽ പുറംലോകം കാണുക എന്നത് സ്വപ്‌നമായി അവശേഷിക്കുമെന്നാണ് പല മെർച്ചന്റ് നേവി ഉദ്യോഗസ്ഥരുടെയും പ്രതികരണം.
നാവികർക്ക് നേരിടേണ്ടിവരിക കടുത്ത ചൂഷണങ്ങൾനൈജീരിയയിൽ എത്തിക്കഴിഞ്ഞാൽ ശാരീരികവും മാനസികവുമായി കടുത്ത ചൂഷണങ്ങൾക്ക് തങ്ങൾ വിധേയമായേക്കും എന്ന ആശങ്ക തടവിലായ നാവികർ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. തടവിലാക്കപ്പെട്ട മലയാളി നാവികൻ സനു ജോസ് കഴിഞ്ഞ ബുധനാഴ്‌ച വീട്ടുകാർക്ക് അയച്ച സന്ദേശത്തിൽ അതിന്റെ തീവ്രത നിഴലിച്ചിരുന്നു. ‘നൈജീരിയൻ പട്ടാളക്കാർ ഞങ്ങളെ വളഞ്ഞു കഴിഞ്ഞു. ഉയർന്ന സൈനിക ഒാഫീസർമാർ വരെയുണ്ട്. നിയമം ലംഘിച്ച് നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. വേണ്ടി വന്നാൽ കെട്ടിവലിച്ചു കൊണ്ടുപോകാനുള്ള സംവിധാനങ്ങളും അവർ കപ്പലിനടുത്ത് എത്തിച്ചിട്ടുണ്ട്’. ഇതായിരുന്നു സനുവിന്റെ സന്ദേശം.
രാജ്യത്തെ നിയമങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചും വിവിധ കള്ളക്കേസുകളിൽ കുടുക്കിയുമാണ് നൈജീരിയൻ അധികൃതർ തടവുകാരെ ജയിലിലടക്കുക. തീർത്തും വൃത്തിഹീനമായ തടവറകളിലാണ് ഇവരെ പാർപ്പിക്കുന്നത്. കപ്പലിലെ ഭക്ഷണമടക്കം ആദ്യം തന്നെ നൈജരിയൻ സേന കൈക്കലാക്കിയിരിക്കും.പിടിയിലായ ഉടൻ കപ്പൽകമ്പനിയായ ഹീറോയിക് ഇഡുൻ ഗിനി സർക്കാരിന് 20 ലക്ഷം ഡോളറാണ് പിഴത്തുകയായി നൽകിയത്. ഗിനി തീരത്തുനിന്ന് മോചിപ്പിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്. എന്നാൽ കമ്പനി കബളിപ്പിക്കപ്പെടുകയായിരുന്നു. ഗിനി നാവിക സേന ആവശ്യപ്പെട്ടതുപോലെ വമ്പൻ മോചനദ്രവ്യമാണ് നൈജീരിയൻ സേനയും ലക്ഷ്യമിടുന്നതെന്നാണ് സൂചന.നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൃത്യമായ നയതന്ത്ര ഇടപെടലില്ലാതെ നാവികരെ മോചിപ്പിക്കാ കഴിയില്ലെന്നാണ് മർച്ചെന്റെ നേവി ക്ളബ് കണ്ണൂർ പ്രസിഡന്റും മെർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ ജദീപ് ചന്ദ്രോത്ത് പറയുന്നത്.
ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് പ്രത്യേക നിവേദനവും നൽകിയിട്ടുണ്ട്.നയതന്ത്ര ഇടപെടലിലൂടെ മോചനം സാദ്ധ്യമാക്കാനുള്ള തീവ്രശ്രമങ്ങളിലാണ് വിദേശകാര്യ മന്ത്രാലയം. നൈജീരിയയുമായി ഇന്ത്യയ്ക്ക് കൂടുതൽ സുഗമമായി നയതന്ത്ര ഇടപെടൽ നടത്താനാകുമെന്നും ആശങ്ക വേണ്ടെന്നുമാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഓഫീസ് വ്യക്തമാക്കുന്നത്.പത്തുനില കെട്ടിടത്തിന്റെ ഉയരം, ഫുട്‌ബോൾ സ്‌റ്റേഡിയത്തിന്റെ വലുപ്പംഎം.ടി ഹീറോയിക് ഇൻഡുൻ എന്ന കപ്പൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്രൂഡ് ഓയിൽ ടാങ്കറാണ് നൈജീരിയൻ നാവിക സേനയക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. ഒ.എസ്.എം എന്ന പേരുള്ള ഈ കപ്പലിന്റെ ഉയരം പത്തുനില കെട്ടിടത്തിന്റെ അത്രയുണ്ട്. വലിപ്പമാകട്ടെ വലിയൊരു ഫുട്‌ബോൾ സ്‌റ്റേഡിയത്തിനോളവും വരും. ക്യാപ്‌ടൻ.
ചീഫ് എഞ്ചിനീയർ, അസിസ്‌റ്റന്റ് എഞ്ചിനീയർമാർ, നാവിഗേറ്റിംഗ് ഓഫീസർമാർ, റേറ്റിംഗ്സ് എന്നിവരടക്കം 26 പേരാണ് കപ്പലിലുള്ളത്.കൊവിഡ് കാലത്തെ മുൻനിര പോരാളികൾപലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും പൊതുജനങ്ങൾക്ക് അത്ര പരിചിതമായ മേഖലയല്ല മെർച്ചന്റ് നേവി. എന്നാൽ ഏതൊരു രാജ്യത്തിന്റെയും നിലനിൽപ്പിന് ആധാരമായി പ്രവർത്തിക്കുന്നവരാണ് മേർച്ചന്റ് നേവിയിലെ ജീവനക്കാർ. രാജ്യങ്ങൾ തമ്മിലുള്ള ചരക്ക് ക്രയവിക്രയം കൃത്യമായി നടത്തുന്നത് മേർച്ചന്റ് നേവി വഴിയാണ്. കൊവിഡ് കാലത്ത് പോലും ഇടതടവില്ലാതെ ഈ മേഖല പ്രവർത്തിച്ചു. കൊവിഡ് മുന്നണി പോരാളികളായി മേർച്ചന്റ് നേവിക്കാർ വിശേഷിപ്പിക്കപ്പെടുകയും ചെയ‌്തിരുന്നു. ടാങ്കർ ഷിപ്പ്, കണ്ടെയിനർ ഷിപ്പ്, ബൾക്ക് കാരിയർ, പാസഞ്ചർ ഷിപ്പ് എന്നിവയാണ് പ്രധാന വിഭാഗങ്ങൾ.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്