Connect with us

Breaking News

യു.ജി.സി. നെറ്റില്‍ ഹിന്ദു സ്റ്റഡീസും; സിലബസില്‍ ശ്രീനാരായണഗുരുവും മാര്‍ത്താണ്ഡവര്‍മയും

Published

on

Share our post

മലപ്പുറം: കേരളത്തില്‍ സ്വര്‍ണക്കടത്ത് നിത്യേന വാര്‍ത്തയാണ്. കടത്തിന് പിടിയിലാകുന്നവരെല്ലാം അകത്തുപോകുന്നുണ്ടോ? ഇല്ലെന്നാണ് ഉത്തരം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്വര്‍ണക്കടത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്നത് വെറും 14 പേര്‍ക്ക് മാത്രം. വിവരാവകാശ നിയമപ്രകാരം കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ ഓഫീസില്‍നിന്ന് ലഭിച്ച മറുപടിയിലാണ് ഇത് വ്യക്തമാകുന്നത്.

2012 മുതല്‍ 2022 വരെ ആകെ 3,171 പേര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. 2013-ല്‍ നാലുപേരും 2015-ല്‍ രണ്ടുപേരും 2016-ല്‍ ആറുപേരും മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. സ്വര്‍ണക്കടത്ത് മാഫിയയുടെ തന്ത്രപരമായ നീക്കമാണ് ഇതിനുപിന്നില്‍. ഒരു കോടി രൂപയില്‍ത്താഴെ വിലമതിക്കുന്ന സ്വര്‍ണം കടത്തിയാല്‍ വിചാരണനടപടികള്‍ ഒഴിവാക്കുകയാണ് കസ്റ്റംസ് വിഭാഗത്തിന്റെ രീതി. സ്വര്‍ണം കണ്ടുകെട്ടും. പിഴയും ചുമത്തും. വിചാരണയില്ലാത്തതിനാല്‍ ജയില്‍ശിക്ഷ ഉണ്ടാകില്ല. ഇതറിയുന്ന കടത്തുകാരും പിന്നണിപ്രവര്‍ത്തകരും 99 ലക്ഷം രൂപ വരെ മാത്രം വില വരുന്ന സ്വര്‍ണം കൊടുത്തുവിടാന്‍ ശ്രദ്ധിക്കും.

കൊച്ചി ഒഴികെയുള്ള കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ 2012 മുതല്‍ 2022 വരെ 1618.55 കിലോഗ്രാം സ്വര്‍ണം പിടിക്കപ്പെട്ടു. തിരുവനന്തപുരം- 233.37 കിലോഗ്രാം, കോഴിക്കോട് -1205.21 കിലോഗ്രാം, കണ്ണൂര്‍ (2019 മുതല്‍ 22 വരെ)-179.97 കിലോഗ്രാം എന്നിങ്ങനെ. റോഡ് മാര്‍ഗം കടത്തിയ 276.22 കിലോഗ്രാം വേറെയും പിടിച്ചു. പക്ഷെ കടത്തുകാരില്‍ മഹാഭൂരിപക്ഷവും അകത്തായില്ല. കാരണം കടത്ത് അധികവും ഒരുകോടിക്ക് താഴെ.

ഏതാനും മാസംമുന്‍പ് കരിപ്പൂരില്‍ നൂറോളം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒരു രാത്രി മുഴുവന്‍ ഇരുന്ന് 35 വിമാനങ്ങളിലായി വന്ന രണ്ടായിരത്തോളം യാത്രക്കാരെ പരിശോധിച്ചു. ഇതില്‍ 287 യാത്രക്കാരില്‍നിന്ന് പിടികൂടിയത് 22 കിലോഗ്രാം സ്വര്‍ണം-ഒരാള്‍ ശരാശരി 76 ഗ്രാം വീതം മാത്രം. ശരാശരി ഒരാള്‍ കടത്തിയത് 30 ലക്ഷത്തോളം രൂപയുടെ മാത്രം.

വിദേശത്തുപോയി ആറുമാസത്തിനുള്ളില്‍ മടങ്ങിവരുന്നവര്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിന് 41.25 ശതമാനം നികുതി കെട്ടണമെന്നാണ് ചട്ടം. ആറുമാസം കഴിഞ്ഞാല്‍ 15 ശതമാനം മതി. അതിനാല്‍ സ്വര്‍ണം കൊടുത്തുവിടുന്നവര്‍ ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയവരെ കണ്ടുപിടിക്കും.

ഒന്നിലേറെത്തവണ പിടിക്കപ്പെടുകയാണെങ്കില്‍ ചെറിയ തുകയ്ക്കുള്ള സ്വര്‍ണം കടത്തിയവരെയും വിചാരണചെയ്യാം. അതുകൊണ്ട് ഒരുതവണ പിടിക്കപ്പെട്ടവരെ രണ്ടാമത് കടത്തിന് ഉപയോഗിക്കാതിരിക്കാന്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കും.പുതിയ ആളുകള്‍ നിത്യേനയെന്നോണം രംഗത്തുവരുന്നത് അതുകൊണ്ടാണെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!