Breaking News
ട്രാൻസ്ജൻഡറുകൾക്ക് വീടൊരുക്കും

കണ്ണൂർ: ട്രാൻസ്ജൻഡർ വിഭാഗത്തിന് ഭവനപദ്ധതിയൊരുക്കാൻ കണ്ണൂർ ജില്ല പഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായാണ് ഈ വിഭാഗത്തിലുള്ളവർക്ക് കൂരയൊരുക്കാനുള്ള നീക്കത്തിന് ഒരു ജില്ലപഞ്ചായത്ത് മുൻകൈയെടുക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യവീടിന്റെ തറക്കല്ലിടൽ തിങ്കളാഴ്ച കതിരൂരിൽ നടക്കും. ജില്ല പഞ്ചായത്ത് വിഹിതമായി ആദ്യഘട്ടത്തിൽ നാല് ലക്ഷം രൂപ ഗുണഭോക്താക്കൾക്ക് നൽകും.
വീട് നിർമിക്കുന്നതിനാവശ്യമായ 3.5 സെന്റ് സ്ഥലം കതിരൂർ പഞ്ചായത്താണ് നൽകുന്നത്. അതത് പഞ്ചായത്തുകൾ ഗുണഭോക്താക്കളെ കണ്ടെത്തി അപേക്ഷ സമർപ്പിച്ചാൽ ജില്ല പഞ്ചായത്ത് ധനസഹായം നൽകും.
കതിരൂർ പഞ്ചായത്ത് 16ാം വാർഡിലെ ട്രാൻസ്ജൻഡറിനാണ് ആദ്യവീട് നിർമിച്ചുനൽകുന്നത്. ജില്ല പഞ്ചായത്തും പഞ്ചായത്തും മൂന്നുലക്ഷം വീതം തുകയെടുത്താണ് ഭവനനിർമാണം ആരംഭിക്കുന്നത്. അർഹരായവർക്കെല്ലാം വീട് നിർമിച്ചുനൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം.
അഞ്ചുവർഷം മുമ്പ് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ട്രാൻസ്ജൻഡർ വിഭാഗത്തിന്റെ നേതൃത്വത്തിൽ സർവേ നടത്തിയിരുന്നു. ഇതിൽ 240 ഓളം പേരുടെ പ്രാഥമിക പട്ടികയാണ് തയാറാക്കിയത്. ഇവർക്കായി ഭവനപദ്ധതിക്ക് പുറമെ സ്ഥിരം വരുമാനം ഉറപ്പാക്കുന്ന പദ്ധതിയും ജില്ല പഞ്ചായത്തിന്റെ ആലോചനയിലുണ്ട്. ഇത്തരക്കാർക്ക് സംരംഭം തുടങ്ങാനുള്ള എല്ലാവിധ സഹായങ്ങളും നൽകും. ഇവർക്കായി സംരംഭകത്വ പരിശീലനവും ഹെൽപ് ഡെസ്കും ആരംഭിക്കാനും നീക്കമുണ്ട്.
അർഹരായവർക്ക് പഞ്ചായത്തിൽ അപേക്ഷ നൽകാം
ട്രാൻസ്ജൻഡർ വിഭാഗത്തിൽ അർഹരായവർക്ക് വീടുനിർമാണത്തിന് അതത് പഞ്ചായത്തിൽ അപേക്ഷ നൽകാം. ഈ അപേക്ഷയിൽ തീരുമാനമെടുത്ത് ഗുണഭോക്താക്കളുടെ പട്ടിക പഞ്ചായത്ത് ജില്ല പഞ്ചായത്തിന് കൈമാറും. തുടർന്ന് വീടുനിർമാണത്തിന് നാലുലക്ഷം ജില്ല പഞ്ചായത്ത് അതത് പഞ്ചായത്തുകൾക്ക് കൈമാറും. രണ്ടാമത്തെ വീട് അഴീക്കോട് പഞ്ചായത്തിലാണ് നിർമിക്കുന്നത്. ഇതിനായുള്ള ഭൂമി കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ
ആദ്യ ചുവടുവെപ്പ് കണ്ണൂരിൽ
സംസ്ഥാനത്ത് ആദ്യമായി ട്രാൻസ്ജൻഡർ വിഭാഗത്തിന് വീടൊരുക്കുന്ന പദ്ധതിയാണ് കണ്ണൂരിൽ തുടങ്ങുന്നത്. ഇത്തരക്കാരുടെ ജീവിതനിലവാരം ഉയർത്തുകയെന്നതാണ് ജില്ല പഞ്ചായത്തിന്റെ നയം. രാജ്യത്തുതന്നെ ആദ്യമായി ട്രാൻസ്ജൻഡർ വിഭാഗത്തിനായി സാമ്പത്തികനയം ബജറ്റിൽ പ്രഖ്യാപിച്ചത് കണ്ണൂർ ജില്ല പഞ്ചായത്താണ്. ഇതിനുശേഷമാണ് സംസ്ഥാന സർക്കാർ ഈരീതി പിന്തുടർന്നത്. ഇതിന്റെ തുടർച്ചയായാണ് ഈ വിഭാഗത്തിലുള്ളവർക്ക് ഭവനപദ്ധതിക്ക് തുടക്കമിടുന്നതും.
Breaking News
ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന് മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന് ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.
Breaking News
10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്