Breaking News
കുട്ടികളെ മിടുക്കരാക്കാം; ഒരുങ്ങുന്നു 13 സ്‌കിൽ കേന്ദ്രങ്ങൾ

കണ്ണൂർ: സ്വന്തം അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും ആത്മവിശ്വാസത്തിൽ മുന്നേറുന്ന വിദ്യാർഥികളെ വാർത്തെടുക്കാൻ സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) ഒരുങ്ങുന്നു. ഇതിനായി സമഗ്ര ശിക്ഷ കേരളം ജില്ലയിൽ 13 സ്‌കിൽ ഡെവലപ്മെന്റ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ഉന്നത നിലവാരത്തിലുള്ള തൊഴിൽ വൈദഗ്ധ്യം യുവതലമുറക്ക് നൽകുകയാണ് ലക്ഷ്യം.
ജില്ലയിലെ ബി.ആർ.സികളുടെ പരിധിയിലെ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറിയോ ഗവ. ഹയർസെക്കൻഡറിയോ തെരഞ്ഞെടുത്താണ് ഡെവലപ്മെന്റ് കേന്ദ്രങ്ങളാക്കി മാറ്റുക. ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ആദിവാസി -തീരദേശ -തോട്ടം മേഖലയിലെയും അന്തർസംസ്ഥാന തൊഴിലാളികളുടെയും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ, സ്‌കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത് ഓപൺ സ്‌കൂൾ വിഭാഗത്തിൽ പഠിക്കുന്നവർ, ഔട്ട് ഓഫ് സ്‌കൂൾ കുട്ടികൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാക്കിയവർ, നിലവിൽ പഠിക്കുന്നവർ എന്നിവർക്കാണ് സൗകര്യം ഉപയോഗിക്കാനാകുക. 15നും 21നും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിലെ കുട്ടികൾക്ക് 25 വയസ്സാണ് ഉയർന്ന പ്രായപരിധി.
നാഷനൽ ക്വാളിഫിക്കേഷൻ രജിസ്റ്ററിലുള്ളതും എളുപ്പത്തിൽ തൊഴിൽ നേടാൻ സഹായിക്കുന്നതുമായ രണ്ടു വീതം സ്‌കിൽ കോഴ്സുകളാണ് ഓരോ സെന്ററിലും അനുവദിക്കുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്തംഗം എന്നിവരുൾപ്പെട്ട കമ്മിറ്റി പ്രാദേശിക സാഹചര്യം കൂടി കണക്കിലെടുത്താണ് കോഴ്സുകൾ തെരഞ്ഞെടുക്കുക.
തുടർന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, കലക്ടർ എന്നിവരുൾപ്പെടുന്ന ജില്ല സമിതിയുടെ അനുവാദത്തോടെ നടപ്പാക്കും. സെന്ററുകളിൽ ആവശ്യമായ ലാബ് സൗകര്യം, ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവ സമഗ്ര ശിക്ഷ കേരളം സജ്ജമാക്കും.
ഒരുങ്ങുന്നത് ഇവിടെയൊെക്ക..
കണ്ണൂർ സൗത്ത് ബി.ആർ.സി പരിധിയിലെ കണ്ണൂർ ഗവ. വി.എച്ച്.എസ് ആൻഡ് ടി.എച്ച്.എസ്, മാടായി ജി.വി.എച്ച്.എസ്.എസ് (മാടായി ബി.ആർ.സി), പയ്യന്നൂർ കെ.പി.ആർ.ജി.എസ് ജി.വി.എച്ച്.എസ്.എസ് (പയ്യന്നൂർ), തളിപ്പറമ്പ് ടി.വി.ജി.എച്ച്.എസ്.എസ് (തളിപ്പറമ്പ് നോർത്ത്).
ജി.വി.എച്ച്.എസ്.എസ് എടയന്നൂർ (മട്ടന്നൂർ), ജി.വി.എച്ച്.എസ്.എസ് കതിരൂർ (തലശ്ശേരി നോർത്ത്), ജി.വി.എച്ച്.എസ്.എസ് കണ്ണൂർ സ്പോർട്സ് (കണ്ണൂർ നോർത്ത്), ജി.എച്ച്.എസ്.എസ് പാട്യം ( കൂത്തുപറമ്പ്), ജി.എച്ച്.എസ്.എസ് മണത്തണ (ഇരിട്ടി), ജി.എച്ച്.എസ്.എസ് ചട്ടുകപ്പാറ (തളിപ്പറമ്പ് സൗത്ത്), പടിയൂർ ജി.എച്ച്.എസ്.എസ് (ഇരിക്കൂർ) എന്നിവിടങ്ങളിലാണ് സെന്ററുകൾ ഒരുക്കുക.
ജില്ലയിൽ ആകെ 15 ബി.ആർ.സികളാണുള്ളത്. എന്നാൽ, ചൊക്ലി, പാനൂർ എന്നീ ബി.ആർ.സി പരിധികളിൽ ഗവ. ഹയർ സെക്കൻഡറിയോ വൊക്കേഷനൽ ഹയർ സെക്കൻഡറിയോ ഇല്ലാത്തതിനാൽ 13 സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളാണ് ഒരുക്കുക.
Breaking News
ഷഹബാസ് കൊലക്കേസ്: വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതിൽ സംഘർഷം


കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതിൽ സംഘർഷം. വിദ്യാർഥികൾ പരീക്ഷ എഴുതുന്ന വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിനു മുന്നിലാണ് വിവിധ സംഘടനകളുടെ പ്രതിഷേധം.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വെള്ളിമാട്‌കുന്നിലെ ഒബ്‌സർവേഷൻ ഹോമിലേക്ക് പരീക്ഷ കേന്ദ്രം മാറ്റിയത്. സ്‌കൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരീക്ഷാഭവൻ സെക്രട്ടറിക്ക് പൊലീസ് കത്ത് നൽകുകയായിരുന്നു. വിദ്യാർഥികൾ അതേ സ്‌കൂളിൽ പരീക്ഷയെഴുതുന്നത് സംഘർഷ സാധ്യതയുണ്ടാക്കുമെന്ന് കത്തിൽ പറഞ്ഞിരുന്നു.
Breaking News
കാട്ടുപന്നിയുടെ ആക്രമണം, കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം


തലശ്ശേരി: കണ്ണൂര്‍ പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ടു. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആസ്പത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ഇന്ധിരഗാന്ധി ആസ്പത്രിയിലേക്ക് മാറ്റി.ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂര്‍. വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോള്‍ വന്യജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.2025-ല്‍ ഇതുവരെ വന്യജീവി ആക്രമണത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായാതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടായുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ആറളം മേഖലയിലാണ് ഏറ്റവും ഒടുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്.
Breaking News
താമരശ്ശേരി കൊലപാതകം; അഞ്ച് വിദ്യാർത്ഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി


കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ മരണത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒബ്സർവേഷൻ റൂമിലേക്കാണ് മാറ്റിയത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയർപേഴ്‌സണോടും ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലൻസും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മനോജ് കുമാർ പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷൻ ക്ലാസിലെ ഫെയർവെൽ പാർട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികൾ ഷഹബാസിനെ മർദിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്