Breaking News
വിരുന്നെത്തി, തുലാത്തുമ്പികൾ

പയ്യന്നൂർ: തുലാമാസം പിറന്നതോടെ മലയാളനാട്ടിൽ തുലാത്തുമ്പികൾ വിരുന്നെത്തി. ലോകസഞ്ചാരത്തിനിടയിലെ ഇടത്താവളമാണ് ഈ തുമ്പികൾക്ക് കേരളം.സാധാരണയായി തുലാവർഷത്തിന് മുന്നോടിയായാണ് ഇവ കേരളത്തിൽ പ്രവേശിക്കാറുള്ളത്. ഇക്കുറിയും പതിവുതെറ്റിക്കാതെയെത്തി ഈ സഞ്ചാരികൾ. അടുത്ത കരകൾ നോക്കി പറക്കാനൊരുങ്ങുന്നതിനിടയിലാണ് കേരളത്തിന്റെ തുലാവർഷക്കുളിരണിയാൻ ഇത്തിരിനാൾ ഇവിടെ കഴിയുന്നത്.മഴക്കുമുമ്പ് ഇവ താണുപറന്ന് കർഷകരെ മഴയുടെ വരവറിയിക്കാറുണ്ട്.
തുലാമാസം കഴിയുന്നതോടെ ഇവ ബംഗാൾ ഉൾക്കടൽ കടന്ന് മറ്റ് വൻകരകൾ ലക്ഷ്യമാക്കി പറക്കുകയാണ് പതിവ്.കേരളത്തിലെ കാലവർഷത്തിന്റെയും തുലാവർഷത്തിന്റെയും ടൈംടേബിൾ തെറ്റിയാൽ പലപ്പോഴും ഇവയുടെ യാത്ര വൈകിയോ നേരത്തെയോ ആകാറുണ്ടെന്ന് തുമ്പിനിരീക്ഷകർ പറയുന്നു. രണ്ടു വർഷം മുമ്പ് കന്നി പകുതിയോടുകൂടിതന്നെ ഇവ കേരളത്തിലെത്തിയിരുന്നു. ഈ സന്ദർഭത്തിൽ മഴയുമുണ്ടായിരുന്നു എന്നത് തുമ്പികളും മഴയും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നു.
ധ്രുവപ്രദേശങ്ങളിൽ ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഈ സഞ്ചാരിത്തുമ്പികളെ (Wandering glider -Pantala flavescens) കണ്ടെത്തിയിട്ടുണ്ട്. ഇവക്കെല്ലാം ചേർന്ന് ഒരൊറ്റ ‘ജനിതക കുളം'(gene pool) ആണുള്ളത്.വിവിധ രാഷ്ട്രങ്ങളിലുള്ളവർ ഇണചേർന്ന് മറ്റൊരുരാജ്യത്ത് മുട്ടയിട്ട് വംശവർധന നടത്തുകവഴി അന്താരാഷ്ട്ര സൗഹൃദത്തിന്റെ കണ്ണികളായി സഞ്ചാരിത്തുമ്പികൾ മാറുന്നു. വന്ന തുമ്പികളെല്ലാം ഇവിടെനിന്ന് തിരിച്ചുപോകാറില്ല.
ചിലത് പക്ഷികളുടെ ആഹാരമായോ വാർധക്യംമൂലമോ ഇല്ലാതാവും. എന്നാൽ, മുട്ടവിരിഞ്ഞുവരുന്ന അടുത്തതലമുറ ഒരു മാസംകൊണ്ട് ജലജീവിതം വെടിഞ്ഞ് ദേശാന്തരഗമനം നടത്തുന്നു.കാറ്റിന്റെ സഹായത്താൽകൂടിയാണ് ഇവ പറക്കുന്നത്. അതു കൊണ്ട് അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദമായിരിക്കാം ഇവയെ തുലാമാസത്തിൽ കേരളത്തിലെത്തിക്കുന്നതെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. നഗ്നനേത്രങ്ങൾകൊണ്ട് കാണാനാവാത്ത വായുവിലുള്ള സൂക്ഷ്മജീവികളാണ് (aerial planktons) കടൽ താണ്ടുന്ന ദേശാടനകാലത്ത് ഇവയുടെ പ്രധാന ഭക്ഷണം.
പ്രകൃതിയുടെമേൽ മനുഷ്യൻ നടത്തിയ കൈയേറ്റങ്ങൾ ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തുമ്പികളുടെ എണ്ണം വ്യക്തമാക്കുന്നു.ഇവിടെ സ്ഥിരതാമസമില്ലാത്തതും വംശനാശഭീഷണി കുറയാൻ കാരണമാണ്. എന്നാൽ, മനുഷ്യന്റെ ഇടപെടലിനെ അധികകാലം അതിജീവിക്കാൻ ഇവക്കാവില്ലെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു.പ്രത്യേകിച്ച് ഇടനാടൻ ചെങ്കൽക്കുന്നുകളും വയലുകളുമാണ് കേരളത്തിൽ ഇവയുടെ ഇഷ്ടയിടങ്ങൾ. കുന്നും വയലും ഇല്ലാതായാൽ തുമ്പികളും അന്യമായേക്കും.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്നേഹാലയത്തില്‍ സ്നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ എ. കുട്ടികൃഷ്ണന് കസ്റ്റഡിയിലെടുത്തു. സ്നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്