Breaking News
വിരുന്നെത്തി, തുലാത്തുമ്പികൾ

പയ്യന്നൂർ: തുലാമാസം പിറന്നതോടെ മലയാളനാട്ടിൽ തുലാത്തുമ്പികൾ വിരുന്നെത്തി. ലോകസഞ്ചാരത്തിനിടയിലെ ഇടത്താവളമാണ് ഈ തുമ്പികൾക്ക് കേരളം.സാധാരണയായി തുലാവർഷത്തിന് മുന്നോടിയായാണ് ഇവ കേരളത്തിൽ പ്രവേശിക്കാറുള്ളത്. ഇക്കുറിയും പതിവുതെറ്റിക്കാതെയെത്തി ഈ സഞ്ചാരികൾ. അടുത്ത കരകൾ നോക്കി പറക്കാനൊരുങ്ങുന്നതിനിടയിലാണ് കേരളത്തിന്റെ തുലാവർഷക്കുളിരണിയാൻ ഇത്തിരിനാൾ ഇവിടെ കഴിയുന്നത്.മഴക്കുമുമ്പ് ഇവ താണുപറന്ന് കർഷകരെ മഴയുടെ വരവറിയിക്കാറുണ്ട്.
തുലാമാസം കഴിയുന്നതോടെ ഇവ ബംഗാൾ ഉൾക്കടൽ കടന്ന് മറ്റ് വൻകരകൾ ലക്ഷ്യമാക്കി പറക്കുകയാണ് പതിവ്.കേരളത്തിലെ കാലവർഷത്തിന്റെയും തുലാവർഷത്തിന്റെയും ടൈംടേബിൾ തെറ്റിയാൽ പലപ്പോഴും ഇവയുടെ യാത്ര വൈകിയോ നേരത്തെയോ ആകാറുണ്ടെന്ന് തുമ്പിനിരീക്ഷകർ പറയുന്നു. രണ്ടു വർഷം മുമ്പ് കന്നി പകുതിയോടുകൂടിതന്നെ ഇവ കേരളത്തിലെത്തിയിരുന്നു. ഈ സന്ദർഭത്തിൽ മഴയുമുണ്ടായിരുന്നു എന്നത് തുമ്പികളും മഴയും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നു.
ധ്രുവപ്രദേശങ്ങളിൽ ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഈ സഞ്ചാരിത്തുമ്പികളെ (Wandering glider -Pantala flavescens) കണ്ടെത്തിയിട്ടുണ്ട്. ഇവക്കെല്ലാം ചേർന്ന് ഒരൊറ്റ ‘ജനിതക കുളം'(gene pool) ആണുള്ളത്.വിവിധ രാഷ്ട്രങ്ങളിലുള്ളവർ ഇണചേർന്ന് മറ്റൊരുരാജ്യത്ത് മുട്ടയിട്ട് വംശവർധന നടത്തുകവഴി അന്താരാഷ്ട്ര സൗഹൃദത്തിന്റെ കണ്ണികളായി സഞ്ചാരിത്തുമ്പികൾ മാറുന്നു. വന്ന തുമ്പികളെല്ലാം ഇവിടെനിന്ന് തിരിച്ചുപോകാറില്ല.
ചിലത് പക്ഷികളുടെ ആഹാരമായോ വാർധക്യംമൂലമോ ഇല്ലാതാവും. എന്നാൽ, മുട്ടവിരിഞ്ഞുവരുന്ന അടുത്തതലമുറ ഒരു മാസംകൊണ്ട് ജലജീവിതം വെടിഞ്ഞ് ദേശാന്തരഗമനം നടത്തുന്നു.കാറ്റിന്റെ സഹായത്താൽകൂടിയാണ് ഇവ പറക്കുന്നത്. അതു കൊണ്ട് അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദമായിരിക്കാം ഇവയെ തുലാമാസത്തിൽ കേരളത്തിലെത്തിക്കുന്നതെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. നഗ്നനേത്രങ്ങൾകൊണ്ട് കാണാനാവാത്ത വായുവിലുള്ള സൂക്ഷ്മജീവികളാണ് (aerial planktons) കടൽ താണ്ടുന്ന ദേശാടനകാലത്ത് ഇവയുടെ പ്രധാന ഭക്ഷണം.
പ്രകൃതിയുടെമേൽ മനുഷ്യൻ നടത്തിയ കൈയേറ്റങ്ങൾ ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തുമ്പികളുടെ എണ്ണം വ്യക്തമാക്കുന്നു.ഇവിടെ സ്ഥിരതാമസമില്ലാത്തതും വംശനാശഭീഷണി കുറയാൻ കാരണമാണ്. എന്നാൽ, മനുഷ്യന്റെ ഇടപെടലിനെ അധികകാലം അതിജീവിക്കാൻ ഇവക്കാവില്ലെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു.പ്രത്യേകിച്ച് ഇടനാടൻ ചെങ്കൽക്കുന്നുകളും വയലുകളുമാണ് കേരളത്തിൽ ഇവയുടെ ഇഷ്ടയിടങ്ങൾ. കുന്നും വയലും ഇല്ലാതായാൽ തുമ്പികളും അന്യമായേക്കും.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്