Breaking News
വിരുന്നെത്തി, തുലാത്തുമ്പികൾ

പയ്യന്നൂർ: തുലാമാസം പിറന്നതോടെ മലയാളനാട്ടിൽ തുലാത്തുമ്പികൾ വിരുന്നെത്തി. ലോകസഞ്ചാരത്തിനിടയിലെ ഇടത്താവളമാണ് ഈ തുമ്പികൾക്ക് കേരളം.സാധാരണയായി തുലാവർഷത്തിന് മുന്നോടിയായാണ് ഇവ കേരളത്തിൽ പ്രവേശിക്കാറുള്ളത്. ഇക്കുറിയും പതിവുതെറ്റിക്കാതെയെത്തി ഈ സഞ്ചാരികൾ. അടുത്ത കരകൾ നോക്കി പറക്കാനൊരുങ്ങുന്നതിനിടയിലാണ് കേരളത്തിന്റെ തുലാവർഷക്കുളിരണിയാൻ ഇത്തിരിനാൾ ഇവിടെ കഴിയുന്നത്.മഴക്കുമുമ്പ് ഇവ താണുപറന്ന് കർഷകരെ മഴയുടെ വരവറിയിക്കാറുണ്ട്.
തുലാമാസം കഴിയുന്നതോടെ ഇവ ബംഗാൾ ഉൾക്കടൽ കടന്ന് മറ്റ് വൻകരകൾ ലക്ഷ്യമാക്കി പറക്കുകയാണ് പതിവ്.കേരളത്തിലെ കാലവർഷത്തിന്റെയും തുലാവർഷത്തിന്റെയും ടൈംടേബിൾ തെറ്റിയാൽ പലപ്പോഴും ഇവയുടെ യാത്ര വൈകിയോ നേരത്തെയോ ആകാറുണ്ടെന്ന് തുമ്പിനിരീക്ഷകർ പറയുന്നു. രണ്ടു വർഷം മുമ്പ് കന്നി പകുതിയോടുകൂടിതന്നെ ഇവ കേരളത്തിലെത്തിയിരുന്നു. ഈ സന്ദർഭത്തിൽ മഴയുമുണ്ടായിരുന്നു എന്നത് തുമ്പികളും മഴയും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നു.
ധ്രുവപ്രദേശങ്ങളിൽ ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഈ സഞ്ചാരിത്തുമ്പികളെ (Wandering glider -Pantala flavescens) കണ്ടെത്തിയിട്ടുണ്ട്. ഇവക്കെല്ലാം ചേർന്ന് ഒരൊറ്റ ‘ജനിതക കുളം'(gene pool) ആണുള്ളത്.വിവിധ രാഷ്ട്രങ്ങളിലുള്ളവർ ഇണചേർന്ന് മറ്റൊരുരാജ്യത്ത് മുട്ടയിട്ട് വംശവർധന നടത്തുകവഴി അന്താരാഷ്ട്ര സൗഹൃദത്തിന്റെ കണ്ണികളായി സഞ്ചാരിത്തുമ്പികൾ മാറുന്നു. വന്ന തുമ്പികളെല്ലാം ഇവിടെനിന്ന് തിരിച്ചുപോകാറില്ല.
ചിലത് പക്ഷികളുടെ ആഹാരമായോ വാർധക്യംമൂലമോ ഇല്ലാതാവും. എന്നാൽ, മുട്ടവിരിഞ്ഞുവരുന്ന അടുത്തതലമുറ ഒരു മാസംകൊണ്ട് ജലജീവിതം വെടിഞ്ഞ് ദേശാന്തരഗമനം നടത്തുന്നു.കാറ്റിന്റെ സഹായത്താൽകൂടിയാണ് ഇവ പറക്കുന്നത്. അതു കൊണ്ട് അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദമായിരിക്കാം ഇവയെ തുലാമാസത്തിൽ കേരളത്തിലെത്തിക്കുന്നതെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. നഗ്നനേത്രങ്ങൾകൊണ്ട് കാണാനാവാത്ത വായുവിലുള്ള സൂക്ഷ്മജീവികളാണ് (aerial planktons) കടൽ താണ്ടുന്ന ദേശാടനകാലത്ത് ഇവയുടെ പ്രധാന ഭക്ഷണം.
പ്രകൃതിയുടെമേൽ മനുഷ്യൻ നടത്തിയ കൈയേറ്റങ്ങൾ ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തുമ്പികളുടെ എണ്ണം വ്യക്തമാക്കുന്നു.ഇവിടെ സ്ഥിരതാമസമില്ലാത്തതും വംശനാശഭീഷണി കുറയാൻ കാരണമാണ്. എന്നാൽ, മനുഷ്യന്റെ ഇടപെടലിനെ അധികകാലം അതിജീവിക്കാൻ ഇവക്കാവില്ലെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു.പ്രത്യേകിച്ച് ഇടനാടൻ ചെങ്കൽക്കുന്നുകളും വയലുകളുമാണ് കേരളത്തിൽ ഇവയുടെ ഇഷ്ടയിടങ്ങൾ. കുന്നും വയലും ഇല്ലാതായാൽ തുമ്പികളും അന്യമായേക്കും.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്