Breaking News
പ്രതിരോധ ശേഷി കുറവ്; കുട്ടികളിലെ വൈറസ് രോഗം ജില്ലയിൽ കൂടുന്നു
കണ്ണൂർ: മൂക്കൊലിപ്പ്, ഇടവിട്ടുള്ള പനി, ചുമ തുടങ്ങി കുട്ടികൾക്കുണ്ടാകുന്ന വൈറസ് രോഗങ്ങൾ ജില്ലയിലും കൂടുന്നു. പ്ലേസ്കൂൾ മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങളിലാണ് പനി, ചുമ, ജലദോഷം എന്നിവ അടിക്കടിയുണ്ടാകുന്നത്. കുട്ടികൾ സ്കൂളുകളിൽ നിന്നു വീട്ടിലെത്തുമ്പോൾ മുതിർന്നവരിലേക്കും അസുഖം പടരുന്നുണ്ട്.
ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളിൽ പ്രതിരോധ ശേഷി വളരെ കുറവായതാണ് വൈറസ് രോഗങ്ങൾ പടരാനുള്ള കാരണം. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷമായി കുട്ടികൾ വീട്ടിനുള്ളിലായിരുന്നതിനാൽ ഇത്തരം വൈറൽ രോഗങ്ങളുണ്ടാകുകയും അതിൽ നിന്നാർജിക്കുന്ന പ്രതിരോധ ശേഷി നേടുകയും ചെയ്തിട്ടില്ല.
പല വൈറസുകളിൽ നിന്നും കുട്ടികൾക്കു സംരക്ഷണം ലഭിക്കുന്നത് വൈറസ് സമ്പർക്കത്തിന്റെ ഭാഗമായി ശരീരത്തിൽ ആന്റിബോഡി രൂപപ്പെടുന്നതുവഴിയാണ്. ഇതു രണ്ടുവർഷമായി സംഭവിക്കാത്തതിനാൽ കുട്ടികളുടെ പ്രതിരോധ ശേഷി വളരെ കുറവാണ്.
വൈറൽ പനി, ലക്ഷണങ്ങൾ
മൂക്കൊലിപ്പ്, മൂക്കടപ്പ്, ചെറിയ പനി, വരണ്ട ചുമ എന്നിവ ലക്ഷണങ്ങളായുള്ള അപ്പർ റെസ്പിറേറ്ററി ഇൻഫക്‌ഷനാണ് ഇവയിൽ ഏറ്റവും കൂടുതലായി കാണുന്നത്. എന്നാൽ കഫക്കെട്ടാണ് (ലോവർ റെസ്പിറേറ്ററി ഇൻഫക്‌ഷൻ) കൂടുതൽ ശ്രദ്ധിക്കേണ്ടത്. മൂർച്ഛിച്ചാൽ ന്യുമോണിയയിലേക്കു പോകാം. അതിശക്തമായ പനി, ചുമ, ശ്വാസം എടുക്കുമ്പോൾ നെഞ്ചു താഴ്ന്നുപോകുക, ശ്വാസം മുട്ടൽ, ക്ഷീണം എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ.
അണുബാധ തടയാം
കൊറോണക്കാലത്ത് എടുത്തതു പോലുള്ള മുൻകരുതലുകൾ സ്വീകരിച്ചാൽ തുടർച്ചയായുള്ള അണുബാധ വരാതെ സൂക്ഷിക്കാം. മാസ്ക്, സാനിറ്റൈസർ എന്നീ ശീലങ്ങൾ തുടരണം. പനി പൂർണമായി മാറുന്നതു വരെ സ്കൂളിൽ പോകാതിരിക്കുക. ഇത് കൂടുതൽ കുട്ടികളിലേക്ക് രോഗം പകരുന്നതു തടയും.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ചെറിയ പനി മാത്രമാണെങ്കിൽ പാരസെറ്റമോൾ ഒരു ഡോസ്, മൂക്കടപ്പിന് സലൈൻ വാട്ടർ തുടങ്ങിയവ കൊടുക്കാമെങ്കിലും സ്വയം ചികിത്സ നടത്താതിരിക്കുന്നതാണു നല്ലതെന്ന് ഡോക്ടർമാർ പറയുന്നു. പഴയ കുറിപ്പടി വച്ച് ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകൾ വാങ്ങുന്ന രീതി ശരിയല്ല. എവിടെയാണ് അണുബാധയെന്ന് കൃത്യമായി കണ്ടെത്തണം. ആവശ്യമില്ലാതെ മരുന്നുകൾ കൊടുക്കാനും പാടില്ല. വൈറൽ അണുബാധയായതിനാൽ മിക്ക കേസുകളിലും ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല.
പ്രതിരോധ ശേഷി കൂട്ടുന്ന ഭക്ഷണങ്ങൾ കുട്ടികൾക്കു നൽകണം. ധാരാളം വൈറ്റമിനുകളടങ്ങിയ തൈര് കുട്ടികൾക്കു കൊടുക്കാം. തൈര് കഴിക്കുന്നതു നല്ല ബാക്ടീരിയകളെ വർധിപ്പിക്കും. ആന്റി ഓക്സിഡന്റുകളടങ്ങിയ ബദാം ദിവസവും കൊടുക്കാം. ഇരുമ്പും പ്രോട്ടീനും അടങ്ങിയ മുട്ടയും ഉൾപ്പെടുത്താം. പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ റാഗിയും നൽകാം.
മധുരക്കിഴങ്ങിൽ പൊട്ടാസ്യവും നാരുകളും ധാരാളമായുണ്ട്. കാരറ്റ്, ചീര പോലുള്ള പച്ചക്കറികൾ, കശുവണ്ടി, നിലക്കടല, വാൾനട്ട്, ഉണക്കമുന്തിരി, അത്തിപ്പഴം എന്നിവയും നൽകാം. ശർക്കരയും പ്രതിരോധ ശേഷി വർധിപ്പിക്കും. കിവി, പേരയ്ക്ക, ഓറഞ്ച്, നെല്ലിക്ക തുടങ്ങിയ പഴങ്ങളും നൽകാം. ഇവയിൽ അടങ്ങിയ വൈറ്റമിൻ സി രോഗപ്രതിരോധ ശേഷി കൂട്ടും.
Breaking News
ഭാര്യയുമായി ബന്ധമെന്ന് സംശയം:യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം
വയനാട്: തന്റെ ഭാര്യയുമായി ബന്ധമെന്ന സംശയത്താൽ വെള്ളമുണ്ടയിൽ യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം. മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. പ്രതി യു.പി സ്വദേശി മുഹമ്മദ് ആരിഫ് (38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ബാഗിലാക്കി എറിയുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ തൊഴിലാളികളാണ് പൊലീസിനെ വിവരമറിയിച്ചത്.ഭാര്യയുമായി മുഖീബിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊല നടത്തിയത് എന്നാണ് പോലീസ് പറയുന്നത് . മൃതദേഹം കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി എറിയാനായിരുന്നു ശ്രമം. ഇത് കണ്ട ഓട്ടോ തൊഴിലാളികൾക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ബാഗുകളിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്,കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Breaking News
ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍
തിരുവനന്തപുരം: കേരളത്തില്‍ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളിയൂണിയനുകള്‍. ഈ പ്രഖ്യാപനം ഉണ്ടായത് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ്. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായിമുന്നോട്ട് പോവാനാണ് തീരുമാനം.
ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും ടി എന്‍ പ്രതാപന് പറഞ്ഞു.
Breaking News
കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്ഷകന് മരിച്ചു
കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്ഷകന് മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന് (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്. സംസ്ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു