Breaking News
4 വർഷ ബിരുദക്കാർക്ക് പിജിക്ക് ലാറ്ററൽ പ്രവേശനം , കരിക്കുലം പരിഷ്‌കരണത്തിന് പൊതു മാർഗരേഖ

തിരുവനന്തപുരം: നാലുവർഷ ബിരുദം തെരഞ്ഞെടുക്കുന്നവർക്ക് ബിരുദാനന്തരബിരുദത്തിന് ലാറ്ററൽ പ്രവേശനമടക്കമുള്ള സുപ്രധാന തീരുമാനങ്ങളുമായി ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കൊളോക്വിയം ബുധനാഴ്ച സമാപിച്ചു. രണ്ടുദിവസത്തെ ചർച്ചയിൽനിന്ന് ഉൾക്കൊള്ളേണ്ടവ ഉൾക്കൊണ്ടാകും സർക്കാർ മുന്നോട്ടുപോകുകയെന്നും ആരെയും പ്രയാസപ്പെടുത്തുന്ന നടപടി ഉണ്ടാകില്ലെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു മറുപടിയിൽ പറഞ്ഞു.
ബിരുദത്തിന്റെ ആദ്യ വർഷം ജനാധിപത്യം, പരിസ്ഥിതി, ലൈംഗിക വിദ്യാഭ്യാസം, ജെൻഡർ അവബോധം തുടങ്ങിയവയിൽ ഫൗണ്ടേഷൻ കോഴ്‌സുകൾ നൽകും. നാലാം വർഷം പ്രോജക്ട്, ഇന്റേൺഷിപ് തുടങ്ങിയവയ്ക്കാകും പ്രാധാന്യം. നാലുവർഷ ബിരുദത്തിലൂടെ ഒരു വർഷം നഷ്‌ടമാകുന്നത് തടയാനാണ് പിജിക്ക് ലാറ്ററൽ പ്രവേശനം അനുവദിക്കുന്നത്. പ്രധാനവിഷയത്തിനു പുറമെ താൽപ്പര്യമനുസരിച്ച് ഏത് വിഷയവും പഠിക്കാൻ അവസരം നൽകുന്ന മൾട്ടി ഡിസിപ്ലിനറി രീതിക്ക് മുൻതൂക്കം നൽകും. ബിരുദം മൂന്നാം വർഷം അവസാനിപ്പിക്കാനും അവസരമുണ്ട്. വിദേശ സർവകലാശാലകൾക്കു സമാനമായി അധ്യാപകർക്ക് സിലബസ് തെരഞ്ഞെടുക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
സർവകലാശാല നിയമ, പരീക്ഷ, വിദ്യാഭ്യാസ പരിഷ്‌കരണ കമീഷനുകൾ സമർപ്പിച്ച റിപ്പോർട്ടിൽ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമാറ്റം ലക്ഷ്യമിട്ട്, കരിക്കുലം പരിഷ്‌കരണത്തിനുള്ള ശിൽപ്പശാല സംഘടിപ്പിച്ച് നയരൂപീകരണം നടത്തണമെന്ന തീരുമാനവും കൊളോക്വിയത്തിൽ ഉണ്ടായി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ പ്രവേശന നിരക്ക് 75 ശതമാനമാക്കുക, ഉത്തര മലബാറിൽ കൂടുതൽ കോളേജുകളും കോഴ്‌സുകളും അനുവദിക്കുക, പുതുതലമുറ കോഴ്‌സുകൾ ആരംഭിക്കുക, എസ്‌സി/ എസ്‌ടി, വനിത, ട്രാൻസ് ജെൻഡർ പ്രശ്നങ്ങൾ പഠിച്ച് കൂടുതൽ പരിഗണന നൽകുക, വിദ്യാർഥി അവകാശ പത്രികയ്ക്ക് രൂപം നൽകുക, സർവകലാശാലകൾക്ക് ഏകീകൃത അക്കാദമിക് കലണ്ടർ തയ്യാറാക്കുക, അതിലൂടെ പരീക്ഷ, ഫല പ്രസിദ്ധീകരണം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ കൃത്യമാക്കുക തുടങ്ങി പൊതുതാൽപ്പര്യങ്ങൾക്ക് അനുസൃതമായ തീരുമാനങ്ങളും ചർച്ചയിലുണ്ടായി.
സമാപന സമ്മേളനത്തിൽ കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്, ഡോ. കെ സുധീന്ദ്രൻ എന്നിവരും സംസാരിച്ചു.
പിജിയും പിഎച്ച്‌ഡിയും ഒരുമിച്ച്
ബിരുദാനന്തര ബിരുദത്തിനൊപ്പം ഗവേഷണവുംകൂടി ചെയ്യാൻ കഴിയുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത കോളേജുകളിൽ ആരംഭിക്കും. ഗവേഷണ ചട്ടങ്ങളിൽ കാലാനുസൃത മാറ്റമുണ്ടാക്കും. ഗവേഷണ വിദ്യാർഥികൾക്ക് അക്കാദമിക് എഴുത്തിൽ പരിശീലനത്തിന് പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കും.
കരിക്കുലം പരിഷ്‌കരണത്തിന്
പൊതു മാർഗരേഖ
സർവകലാശാലകളുടെ കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി മാതൃകാ കരിക്കുലം ഫ്രെയിംവർക്ക് രൂപീകരിക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. വിദ്യാർഥികൾക്കും അധ്യാപക, -അനധ്യാപകർക്കും സ്വതന്ത്രവും നിർഭയവുമായി പ്രവർത്തിക്കാൻ അവസരം ഉണ്ടാകണം. വീർപ്പുമുട്ടിയുള്ള പഠനവും അധ്യായനവും അംഗീകരിക്കാനാകില്ല.
സ്ഥാപനതലത്തിൽ പ്ലെയ്‌സ്‌മെന്റ് സെല്ലുകൾ ശക്തിപ്പെടുത്തും. ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകും. ജെആർഎഫ്, എസ്‌ആർഎഫ് ഇല്ലാത്ത വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ ഗവേഷണ ഫെലോഷിപ് നൽകുന്നതിന്റെ നടപടി പുരോഗമിക്കുകയാണ്. ഗവേഷണ വിദ്യാർഥികൾക്ക് സെമിനാർ യാത്രാ ഗ്രാന്റുകളും അനുവദിക്കും.ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യപങ്കാളിത്തം ഒഴിവാക്കാനാകില്ല. ശക്തമായ സാമൂഹ്യ നിയന്ത്രണങ്ങളോടെ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നത് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
Breaking News
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്