Connect with us

Breaking News

4 വർഷ ബിരുദക്കാർക്ക്‌ പിജിക്ക്‌ ലാറ്ററൽ പ്രവേശനം , കരിക്കുലം പരിഷ്‌കരണത്തിന് പൊതു മാർഗരേഖ

Published

on

Share our post

തിരുവനന്തപുരം: നാലുവർഷ ബിരുദം തെരഞ്ഞെടുക്കുന്നവർക്ക്‌ ബിരുദാനന്തരബിരുദത്തിന്‌ ലാറ്ററൽ പ്രവേശനമടക്കമുള്ള സുപ്രധാന തീരുമാനങ്ങളുമായി ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കൊളോക്വിയം ബുധനാഴ്ച സമാപിച്ചു. രണ്ടുദിവസത്തെ ചർച്ചയിൽനിന്ന്‌ ഉൾക്കൊള്ളേണ്ടവ ഉൾക്കൊണ്ടാകും സർക്കാർ മുന്നോട്ടുപോകുകയെന്നും ആരെയും പ്രയാസപ്പെടുത്തുന്ന നടപടി ഉണ്ടാകില്ലെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു മറുപടിയിൽ പറഞ്ഞു.

ബിരുദത്തിന്റെ ആദ്യ വർഷം ജനാധിപത്യം, പരിസ്ഥിതി, ലൈംഗിക വിദ്യാഭ്യാസം, ജെൻഡർ അവബോധം തുടങ്ങിയവയിൽ ഫൗണ്ടേഷൻ കോഴ്‌സുകൾ നൽകും. നാലാം വർഷം പ്രോജക്ട്, ഇന്റേൺഷിപ്‌ തുടങ്ങിയവയ്ക്കാകും പ്രാധാന്യം. നാലുവർഷ ബിരുദത്തിലൂടെ ഒരു വർഷം നഷ്‌ടമാകുന്നത്‌ തടയാനാണ്‌ പിജിക്ക്‌ ലാറ്ററൽ പ്രവേശനം അനുവദിക്കുന്നത്‌. പ്രധാനവിഷയത്തിനു പുറമെ താൽപ്പര്യമനുസരിച്ച്‌ ഏത്‌ വിഷയവും പഠിക്കാൻ അവസരം നൽകുന്ന മൾട്ടി ഡിസിപ്ലിനറി രീതിക്ക്‌ മുൻതൂക്കം നൽകും. ബിരുദം മൂന്നാം വർഷം അവസാനിപ്പിക്കാനും അവസരമുണ്ട്‌. വിദേശ സർവകലാശാലകൾക്കു സമാനമായി അധ്യാപകർക്ക്‌ സിലബസ്‌ തെരഞ്ഞെടുക്കാൻ കഴിയുമോ എന്ന്‌ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

സർവകലാശാല നിയമ, പരീക്ഷ, വിദ്യാഭ്യാസ പരിഷ്‌കരണ കമീഷനുകൾ സമർപ്പിച്ച റിപ്പോർട്ടിൽ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്‌. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമാറ്റം ലക്ഷ്യമിട്ട്‌, കരിക്കുലം പരിഷ്‌കരണത്തിനുള്ള ശിൽപ്പശാല സംഘടിപ്പിച്ച്‌ നയരൂപീകരണം നടത്തണമെന്ന തീരുമാനവും കൊളോക്വിയത്തിൽ ഉണ്ടായി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ പ്രവേശന നിരക്ക്‌ 75 ശതമാനമാക്കുക, ഉത്തര മലബാറിൽ കൂടുതൽ കോളേജുകളും കോഴ്‌സുകളും അനുവദിക്കുക, പുതുതലമുറ കോഴ്‌സുകൾ ആരംഭിക്കുക, എസ്‌സി/ എസ്‌ടി, വനിത, ട്രാൻസ്‌ ജെൻഡർ പ്രശ്നങ്ങൾ പഠിച്ച്‌ കൂടുതൽ പരിഗണന നൽകുക, വിദ്യാർഥി അവകാശ പത്രികയ്ക്ക്‌ രൂപം നൽകുക, സർവകലാശാലകൾക്ക്‌ ഏകീകൃത അക്കാദമിക്‌ കലണ്ടർ തയ്യാറാക്കുക, അതിലൂടെ പരീക്ഷ, ഫല പ്രസിദ്ധീകരണം, സർട്ടിഫിക്കറ്റ്‌ വിതരണം എന്നിവ കൃത്യമാക്കുക തുടങ്ങി പൊതുതാൽപ്പര്യങ്ങൾക്ക്‌ അനുസൃതമായ തീരുമാനങ്ങളും ചർച്ചയിലുണ്ടായി.
സമാപന സമ്മേളനത്തിൽ കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്‌, ഡോ. കെ സുധീന്ദ്രൻ എന്നിവരും സംസാരിച്ചു.

പിജിയും പിഎച്ച്‌ഡിയും ഒരുമിച്ച്‌
ബിരുദാനന്തര ബിരുദത്തിനൊപ്പം ഗവേഷണവുംകൂടി ചെയ്യാൻ കഴിയുന്ന ഇന്റഗ്രേറ്റഡ്‌ കോഴ്‌സ്‌ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത കോളേജുകളിൽ ആരംഭിക്കും. ഗവേഷണ ചട്ടങ്ങളിൽ കാലാനുസൃത മാറ്റമുണ്ടാക്കും. ഗവേഷണ വിദ്യാർഥികൾക്ക്‌ അക്കാദമിക്‌ എഴുത്തിൽ പരിശീലനത്തിന്‌ പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കും.

കരിക്കുലം പരിഷ്‌കരണത്തിന് 
പൊതു മാർഗരേഖ
സർവകലാശാലകളുടെ കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി മാതൃകാ കരിക്കുലം ഫ്രെയിംവർക്ക് രൂപീകരിക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. വിദ്യാർഥികൾക്കും അധ്യാപക, -അനധ്യാപകർക്കും സ്വതന്ത്രവും നിർഭയവുമായി പ്രവർത്തിക്കാൻ അവസരം ഉണ്ടാകണം. വീർപ്പുമുട്ടിയുള്ള പഠനവും അധ്യായനവും അംഗീകരിക്കാനാകില്ല.

സ്ഥാപനതലത്തിൽ പ്ലെയ്‌സ്‌‌മെന്റ് സെല്ലുകൾ ശക്തിപ്പെടുത്തും. ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകും. ജെആർഎഫ്‌, എസ്‌ആർഎഫ്‌ ഇല്ലാത്ത വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്‌ നൽകുന്നതിന്റെ നടപടി പുരോഗമിക്കുകയാണ്. ഗവേഷണ വിദ്യാർഥികൾക്ക് സെമിനാർ യാത്രാ ഗ്രാന്റുകളും അനുവദിക്കും.ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യപങ്കാളിത്തം ഒഴിവാക്കാനാകില്ല. ശക്തമായ സാമൂഹ്യ നിയന്ത്രണങ്ങളോടെ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നത് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!