Connect with us

Breaking News

മഴയിൽ ഒഴുകിപ്പോയ റോഡിൽ ജീവൻ പണയപ്പെടുത്തി യാത്ര

Published

on

Share our post

ആലക്കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും 8 കി. മീ. ദൂരത്തിലുള്ള റോഡ് നിശ്ശേഷം തകർന്നതോടെ പട്ടികവർഗ്ഗ കോളനികളുൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന മേഖലയിലെ ജനങ്ങൾ കടുത്ത ദുരിതത്തിൽ. നടുവിൽ പഞ്ചായത്തിലെ വെള്ളാട് – പാറ്റാക്കളം മൈലംപെട്ടി റോഡാണ് കാൽനടയാത്ര പോലും പറ്റാത്ത വിധത്തിൽ തകർന്നത്.

ചെങ്കുത്തായ പ്രദേശത്തുകൂടി നിർമ്മിച്ചിട്ടുള്ള പഞ്ചായത്ത് റോഡിൽ വെള്ളമൊഴുകിപ്പോകുവാൻ പാകത്തിലുള്ള ഓവുചാലുകളോ കലുങ്കുകളോ ഇല്ലാത്തതിനാൽ ഓരോ മഴക്കാലത്തും ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് യാത്രാദുരിതം തുടർക്കഥയാണ്. കഴിഞ്ഞ വേനൽക്കാലത്ത് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് റോഡ് മെയിന്റനൻസ് നടത്തിയിരുന്നെങ്കിലും ആദ്യത്തെ മഴയ്ക്കുതന്നെ റോഡ് തോടായി മാറി. ഇവിടെയുള്ള കോളനി നിവാസികൾക്ക് ജീപ്പ് സർവ്വീസ് മാത്രമാണ് ആശ്രയം.മൈലംപെട്ടി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമുൾപ്പെടെയുള്ളവർ ക്ക് ഏറെ സാഹസികമായി യാത്ര ചെയ്തുവേണം ദിവസവും സ്‌കൂളിലെത്താൻ. മലവെള്ളപ്പാച്ചിലിൽ റോഡ് തകർന്നതോടെ ജോലിക്ക് പോകുവാൻ പോലും കഴിയാത്ത അവസ്ഥയാണ് നാട്ടുകാർക്ക്. റോഡ് അടിയന്തരമായി റിപ്പയർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആ

വശ്യപ്പെട്ടു.അപകടത്തിലെങ്കിലുംകണ്ണുതുറക്കണംകഴിഞ്ഞയാഴ്ച മൈലംപെട്ടിയിൽ നിന്നും വെള്ളാടുള്ള റേഷൻ ഷോപ്പിൽ റേഷൻ സാധനങ്ങൾ വാങ്ങുവാൻ പോയവർ സഞ്ചരിച്ച ജീപ്പ് കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് നിയന്ത്രണംവിട്ട് താഴ്ചയിലേയ്ക് തലകീഴായി മറിഞ്ഞ് ജീപ്പ് ഓടിച്ചിരുന്നയാൾ മരണപ്പെടുകയും യാത്രക്കാരായ 3 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. വീതി കുറഞ്ഞതും കൊടും വളവുകളും കുത്തനെയുള്ള കയറ്റങ്ങളുമുള്ള റോഡിലൂടെ വാഹനമോടിക്കുന്നത് ജീവൻ പണയംവച്ചാണ്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!