Connect with us

Breaking News

കേരളബ്രോയെയും സംഘത്തെയും അതിസാഹസികമായി പിടികൂടി

Published

on

Share our post

കേരള എക്സൈസ് സംസ്ഥാനമൊട്ടാകെ നടത്തിയ നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവിൽ നിരവധി പേരെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. വലിയ അളവിൽ ന്യുജൻ മയക്കുമരുന്നും കഞ്ചാവും കസ്റ്റഡിയിലെടുത്തു.മദ്ധ്യമേഖലാ കമ്മീഷണർ സ്‌ക്വാഡ് അംഗമായ CEO മുജീബ് റഹ്മാന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ കൈപ്പമംഗലത്തു നിന്നും രണ്ടുപേരെ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജുനൈദും സംഘവും പിടികൂടി.

ചെന്ത്രാപെന്നി സ്വദേശി ഏറെക്കട്ടു പുരയ്‌ക്കൽ കേരള ബ്രോ എന്ന് വിളിക്കുന്ന ജിനേഷ് (31 വയസ് ), കൈപ്പമംഗലം സ്വദേശി വിഷ്ണു (25 വയസ്) എന്നിവരെയാണ് 15.2 ഗ്രാം MDMAയുമായി പിടികൂടിയത്. പൊലീസിനെയും എക്സൈസിനെയും കബളിപ്പിച്ചു മയക്കുമരുന്ന് വില്പന നടത്തിയിരുന്ന പ്രതികളെ വളരെ സാഹസികമായാണ് പിടികൂടിയത്. ഇതിനിടയിൽ ഒരു ഉദ്യോഗസ്ഥന് പരിക്ക് പറ്റുകയും ചെയ്‌തിട്ടുണ്ട്.തീരദേശ മത്സ്യബന്ധന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വൻതോതിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നവരാണ് ഇവർ. ഇവരെ ചോദ്യം ചെയ്തു ഇവരുടെ ഇരകളായ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഡി അഡിക്ഷൻ സെന്ററിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.

ഇവരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും മയക്കുമരുന്ന് സപ്ലൈ ചെയ്യുന്ന ആളുകളെക്കുറിച്ചും അന്വേഷിച്ചു വരുന്നു. പ്രതികളെ പിടികൂടിയ സംഘത്തിൽ കമ്മീഷണർ സ്‌ക്വാഡ് അംഗം മുജീബ് റഹ്മാൻ, സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ PO മാരായ മനോജ് കുമാർ, ജയൻ സുനിൽ ദാസ്, ഹാരിഷ്, ഷനോജ്, WCEO നൂർജ ഡ്രൈവർ മനോജ്‌. ടി.പി എന്നിവർ ഉണ്ടായിരുന്നു.മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാറും പാർട്ടിയും ചേർന്ന് കാസർഗോഡ് സ്വദേശി മുഹമ്മദ് ആഷിഖ് എന്നയാളെ മയക്കുമരുന്നുമായി പിടികൂടി. ഇയാളിൽ നിന്നും 54 ഗ്രാം MDMA കണ്ടെടുത്തു. പരിശോധനയിൽ EI പ്രമോദ്, AEI ജോസഫ്, POമാരായ ജയരാജൻ, പീതാംബരൻ, CEO മഹേഷ് എന്നിവർ പങ്കെടുത്തു.

ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജിത്ത് ടിയുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിൽ കോട്ടയം ആർപ്പുക്കര സ്വദേശികളായ റൊണാൾഡോ ഫിലിപ്പ് (20 വയസ്സ് ), അജിത്ത് (23 വയസ്സ്) എന്നിവരെ കഞ്ചാവുമായി പിടികൂടി കേസ് എടുത്തു. 1.23 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇവരെക്കൂടാതെ സംഘത്തിൽ ഉണ്ടായിരുന്ന ജിത്തു ജിനു ജോർജ്ജ് (19 വയസ്) എന്ന് പേരുള്ള യുവാവ് ഓടി രക്ഷപെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇയാളെയും പ്രതി ചേർത്ത് അന്വേഷണം ആരംഭിച്ചു.

മുൻപും നിരവധി NDPS കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പ്രതികൾ.പാർട്ടിയിൽ ഇൻസ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ D. റെജിമോൻ, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ ഉണ്ണിമോൻ മൈക്കിൾ, രജനീഷ്, റോബിമോൻ, വനിതാ സിവിൽ എക്സൈസ് ഉദ്യോഗസ്ഥ അഞ്ചു, ഡ്രൈവർ വിനോദ് എന്നിവർ പങ്കെടുത്തു.മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി അനിൽകുമാറും പാർട്ടിയും നൂറനാട് ITBP ക്യാമ്പിന് സമീപത്തുള്ള പെട്രോൾ പമ്പിന് മുൻവശം വച്ച് 1.707 ഗ്രാം MDMAയുമായി ഒരാളെ അറസ്റ്റ് ചെയ്തു. പാലമേൽ സ്വദേശി ആദർശ് എന്നയാളെയാണ് പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് , രതീഷ് എൻ വി, മുഹമ്മദ് മുസ്തഫ ടി, ജിയേഷ് ടി, പ്രിവൻ്റീവ് ഓഫീസർ ആർ സന്തോഷ് കുമാർ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!