Breaking News
മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ നിക്ഷേപത്തില്‍ ഉത്തരവാദിത്തമില്ല – സഹകരണ സംഘം കേന്ദ്ര രജിസ്ട്രാര്‍

മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ നിക്ഷേപം സ്വീകരിക്കുന്നതിലോ അംഗങ്ങള്‍ക്കു വായ്പ നല്‍കുന്നതിലോ നിക്ഷേപം തിരിച്ചുകൊടുക്കുന്നതിലോ സഹകരണ സംഘങ്ങളുടെ കേന്ദ്ര രജിസ്ട്രാര്‍ക്ക് ഒരുത്തരവാദിത്തവുമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചില മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപം തിരിച്ചുകൊടുക്കുന്നില്ല എന്നു പരാതികളുയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര രജിസ്ട്രാര്‍ 2017 ജൂലായ് മൂന്നിനു പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഈ വിശദീകരണം. കേന്ദ്ര രജിസ്ട്രാര്‍ക്കുവേണ്ടി കേന്ദ്ര സഹകരണ അഡീഷണല്‍ കമ്മീഷണര്‍ പി. സമ്പത്താണു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റി പരാതികള്‍ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര രജിസ്ട്രാറുടെ ഈ സര്‍ക്കുലറിനു ഇപ്പോഴും ഏറെ പ്രസക്തിയുണ്ടെന്നു സഹകരണ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയത്തിലെ കേന്ദ്ര രജിസ്ട്രാറുടെ നിയന്ത്രണത്തിലാണു പ്രവര്‍ത്തിക്കുന്നതെന്ന ധാരണയിലാണു സംഘാംഗങ്ങളും പൊതുജനങ്ങളും ഇവയില്‍ നിക്ഷേപം നടത്തുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു സര്‍ക്കുലറില്‍ പറയുന്നു. 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം ( MSCS ) നിയമപ്രകാരം മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ സ്വയംഭരണ സഹകരണ സംഘടനകളായിട്ടാണു പ്രവര്‍ത്തിക്കുന്നതെന്നു രജിസ്ട്രാര്‍ വ്യക്തമാക്കി. നിക്ഷേപം സ്വീകരിക്കുന്നതും വായ്പ കൊടുക്കുന്നതും തിരിച്ചടയ്ക്കുന്നതുമൊക്കെ ബന്ധപ്പെട്ട സംഘങ്ങളുടെ ഡയരക്ടര്‍ ബോര്‍ഡിന്റെ അധികാരത്തില്‍പ്പെട്ടതാണ്.
കേന്ദ്ര രജിസ്ട്രാര്‍ക്കു ഇതുമായി ഒരു ബന്ധവുമില്ല- സര്‍ക്കുലറില്‍ വ്യക്തമാക്കി.പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ അംഗങ്ങളുടെയും നിക്ഷേപകരുടെയും പൊതുജനത്തിന്റെയും അറിവിലേക്കായി കേന്ദ്ര മന്ത്രാലയത്തിന്റെ ഒരറിയിപ്പ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളൊഴികെയുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നു കേന്ദ്ര രജിസ്ട്രാര്‍ അന്നു നിര്‍ദേശിച്ചിരുന്നു. അറിയിപ്പ് ഇതാണ് : ‘ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ സ്വയംഭരണ സഹകരണ സംഘടനകളായാണു പ്രവര്‍ത്തിക്കുന്നത്. ഇവ കേന്ദ്ര കൃഷി- കര്‍ഷകക്ഷേമ മന്ത്രാലയത്തിലെ കേന്ദ്ര രജിസ്ട്രാറുടെ ഭരണപരമായ നിയന്ത്രണത്തിലല്ല പ്രവര്‍ത്തിക്കുന്നത്.
അതിനാല്‍, നിക്ഷേപകരും അംഗങ്ങളും സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി സ്വന്തം ഉത്തരവാദിത്തത്തില്‍ വേണം നിക്ഷേപം നടത്താന്‍. ഈ നിക്ഷേപങ്ങള്‍ക്കു കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയം സെന്‍ട്രല്‍ രജിസ്ട്രാര്‍ ഒരു ഗാരണ്ടിയും നല്‍കുന്നില്ല. ‘ ഈ അറിയിപ്പ് സംഘങ്ങളുടെ പ്രവേശനസ്ഥലത്തും ശാഖകളിലും വിവിധ ഡെപ്പോസിറ്റുകളുടെ ഫോമുകളിലും വെബ്സൈറ്റിലും പ്രദര്‍ശിപ്പിച്ചിരിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതു സംബന്ധിച്ച് എടുത്ത നടപടികളെക്കുറിച്ച് ഒരു മാസത്തിനകം ( 2017 ആഗസ്റ്റ് മൂന്നിനകം ) എല്ലാ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്