Breaking News
ഊരുകള്‍ തോറും ചികിത്സ നല്‍കി ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്

രോഗ പരിശോധനക്കും ചികിത്സക്കും കാതങ്ങള്‍ താണ്ടി ആശുപത്രിയിലെത്തേണ്ട സ്ഥിതി ഇപ്പോള്‍ ജില്ലയിലെ ആദിവാസികള്‍ക്കില്ല. ഇവരുടെ ക്ഷേമം തേടി ഊരുകളില്‍ എത്തുകയാണ് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്. മലയോരത്തെ ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ആരംഭിച്ച ഈ യൂണിറ്റ് ഇപ്പോള്‍ ഇവരുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണത്തിനൊപ്പം സാമൂഹിക-സാംസ്‌കാരിക വിദ്യാഭ്യാസ ഉന്നമനത്തിന പ്രവര്‍ത്തനങ്ങളിലും നിരന്തരം ഇടപെടുന്നുവെന്നതാണ് ആയുഷ് ട്രൈബല്‍ യൂണിറ്റിനെ വ്യത്യസ്തമാക്കുന്നത്.
ആതുരസേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന നാഷണല്‍ ആയുഷ് മിഷന്റെ മൂന്ന് വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച പദ്ധതിയാണ് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആദിവാസി കോളനികളില്‍ രണ്ടാഴ്ചയില്‍ ഒരു തവണ സന്ദര്‍ശനം നടത്തി രോഗികള്‍ക്ക് തുടര്‍ച്ചയായുള്ള ചികിത്സ ഉറപ്പാക്കുന്നു. ഭാരതീയ ചികിത്സ വകുപ്പ് ഡി എം ഒ, നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ 2019ല്‍ ആരംഭിച്ച യൂണിറ്റ് ആദിവാസികളുടെ ചികിത്സാരംഗത്ത് വഹിക്കുന്ന പങ്ക് ചെറുതല്ല. 36397 രോഗികള്‍ക്കാണ് മൂന്നു വര്‍ഷം കൊണ്ട് ചികിത്സ ലഭ്യമാക്കിയത്. ഇതില്‍ 12879 പേര്‍ക്ക് ആയുര്‍വേദവും 11789 പേര്‍ക്ക് ഹോമിയോയും 11729 പേര്‍ക്ക് സിദ്ധ ചികിത്സയുമാണ് നല്‍കിയത്.
ഐ ടി ഡി പിയുടെ സഹായത്തോടെ ജില്ലയിലെ 15 പഞ്ചായത്തുകളില്‍ നിന്നും ഏറെ പിന്നോക്കം നില്‍ക്കുന്ന 36 കോളനികളാണ് പദ്ധതിയിലേക്ക് തെരെഞ്ഞെടുത്തത്. തില്ലങ്കേരി, മുഴക്കുന്ന്, പേരാവൂര്‍, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, ചിറ്റാരിപ്പറമ്പ്, പയ്യാവൂര്‍, പടിയൂര്‍, ഉളിക്കല്‍, എരമം-കുറ്റൂര്‍, പെരിങ്ങോം-വയക്കര, ചെറുപുഴ ഗ്രാമപഞ്ചായത്തുകള്‍, ഇരിട്ടി നഗരസഭ എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത കോളനികളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.സമീപത്ത് ആശുപത്രികള്‍ ഇല്ലാത്തതും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ കോളനികള്‍ക്ക് ട്രൈബല്‍ യൂണിറ്റിന്റെ സേവനം ആശ്വാസമാണ്. ഫോണ്‍ മുഖേന മുന്‍കൂട്ടി സ്ഥലവും സമയവും അറിയിച്ചാണ് യൂണിറ്റിന്റെ വരവ്. ആറളം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി കേന്ദ്രീകരിച്ചാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം. ഓരോ രോഗിക്കും പ്രത്യേക കേസ് ഷീറ്റ് ഇവരുടെ കൈവശമുണ്ട്.
ആവശ്യമായ മരുന്നുകളും ഒപ്പം കരുതും. ആയുര്‍വേദ, സിദ്ധ, ഹോമിയോ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധന.വിളര്‍ച്ച, ചര്‍മ്മ രോഗങ്ങള്‍, പുകയിലയുടെ ഉപയോഗം, പുകവലി മൂലമുള്ള രോഗങ്ങള്‍ തുടങ്ങിയവയാണ് കൂടുതലായി കണ്ടു വരുന്നതെന്ന് യൂണിറ്റിലെ ഡോ. എസ് ഷീജ പറയുന്നു. ആരോഗ്യത്തിന് ഹാനികരമായ ഇത്തരം വസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഇവരെ ബോധവത്ക്കരിക്കുന്നുണ്ട്. ഡോ. എസ് ഷീജ ( ആയുര്‍വേദം), ഡോ. എ അഭിന (സിദ്ധ), ഡോ. ജയപ്രഭ മുണ്ടവളപ്പില്‍ (ഹോമിയോ) എന്നിവരാണ് പരിശോധന നടത്തുന്നത്. സഹായികളായി കെ എന്‍ അഭിജിത്, ജി എസ് മഞ്ജുള, ഡ്രൈവര്‍ സുധീഷ് എന്നിവരും ഒപ്പമുണ്ട്.
കോളനി നിവാസികളുടെ പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുന്നതിനും ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഇല്ലാതാക്കുന്നതിനും അവരുടെ മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി യൂണിറ്റിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ സി അജിത്കുമാര്‍ പറഞ്ഞു. ആവശ്യമുള്ള സ്ഥലങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം, സ്‌പെഷ്യാലിറ്റി ക്ലിനിക് ഉള്‍പ്പെടെ നടത്തി കോളനി നിവാസികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്