Connect with us

Breaking News

വീടുകളിലെയും സ്ഥാപനങ്ങളിലെയും ഖരമാലിന്യശേഖരണം നിരീക്ഷിക്കാൻ ക്യൂആർ കോഡ്

Published

on

Share our post

തിരുവനന്തപുരം: ഖരമാലിന്യസംസ്‌കരണത്തില്‍ കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ കേരളത്തിലെ എല്ലാവീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്യൂ.ആര്‍. കോഡ് നല്‍കും. ഹരിതകേരള കര്‍മസേനാംഗങ്ങള്‍ ഓരോ വീട്ടില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിക്കുന്ന ഖരമാലിന്യത്തിന്റെ മൊത്തം അളവ്, തരംതിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങള്‍ തത്സമയം ക്യൂ.ആര്‍. കോഡ് വഴി രേഖപ്പെടുത്തും. വാര്‍ഡ് പ്രതിനിധിമുതല്‍ മുഖ്യമന്ത്രിവരെയുള്ളവര്‍ക്ക് എപ്പോള്‍വേണമെങ്കിലും ഇതുപരിശോധിക്കാം.

മാലിന്യസംസ്‌കരണനടപടികള്‍ ഡിജിറ്റലാക്കാന്‍ ശുചിത്വമിഷന്റെയും ഹരിതകേരളമിഷന്റെയും സഹായത്തോടെ തീവ്രയജ്ഞത്തിലേക്ക് കടക്കുകയാണ് തദ്ദേശസ്വയംഭരണവകുപ്പ്. ക്യു.ആര്‍. കോഡ് ഏര്‍പ്പെടുത്തുന്നതിലൂടെ സംസ്‌കരണസംവിധാനങ്ങള്‍ ആസൂത്രണംചെയ്യാനും പോരായ്മ പരിഹരിക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കരനും പറഞ്ഞു.
പണമീടാക്കി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യം ശേഖരിക്കാനെത്തുന്ന ഹരിതകര്‍മസേനാംഗങ്ങളോട് സഹകരിക്കാത്ത ഒരുവിഭാഗമുണ്ട്. ഇവര്‍ പൊതുസ്ഥലങ്ങളിലോ സ്ഥാപനങ്ങളുടെ പരിസരങ്ങളിലോ വീട്ടുവളപ്പിലോ പ്ലാസ്റ്റിക് കത്തിക്കുകയാണ് പതിവ്. ഇത്തരക്കാര്‍ക്കെതിരേ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാകും. ക്യു.ആര്‍. കോഡ് സ്ഥാപിക്കുന്നതിനെ എതിര്‍ത്താല്‍ ബോധവത്കരണം നടത്തും.

കൊച്ചിയും കണ്ണൂരും ഒഴികെയുള്ള നാലു കോര്‍പ്പറേഷനുകള്‍, 59 നഗരസഭകള്‍, 313 ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.ഓഗസ്റ്റുവരെ അഞ്ചുലക്ഷത്തിലേറെ വീടുകളില്‍ ക്യു.ആര്‍. കോഡ് പതിപ്പിച്ചു. മാലിന്യം സംബന്ധിച്ച വിവരങ്ങള്‍, കര്‍മസേനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കല്‍, റിപ്പോര്‍ട്ടുകള്‍, പരാതികള്‍ അറിയിക്കാന്‍ തുടങ്ങിയവയ്ക്ക് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് ആപ്പും ഉപ ആപ്ലിക്കേഷനുകളും നിലവിലുണ്ട്.ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് കുറഞ്ഞത് 10,000 രൂപ വേതനം ഉറപ്പാക്കും. വീടുകളില്‍നിന്നും മറ്റും ഈടാക്കുന്ന തുകകൊണ്ട് 10,000 തികയാത്ത സ്ഥലങ്ങളില്‍ ബാക്കിതുക തദ്ദേശസ്വയംഭരണസ്ഥാപനം വഹിക്കും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!