Connect with us

Breaking News

തളർന്നുപോയവർക്ക്‌ കൂട്ടായി ഇനി കേരളത്തിന്റെ സ്വന്തം റോബോട്ടുകൾ

Published

on

Share our post

തിരുവനന്തപുരം: അപകടത്തെയും പക്ഷാ​ഘാതത്തെയും തുടർന്ന് തളർന്നുപോയവർക്ക്‌ കൂട്ടായി ഇനി കേരളത്തിന്റെ സ്വന്തം റോബോട്ടുകൾ. കേരള സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്സിന്റെ ജി ​ഗായിറ്റർ റോബോട്ടുകളാണ് ചികിത്സയിലുള്ള രോ​ഗികൾക്കൊപ്പം നടക്കാനൊരുങ്ങുന്നത്. നിലവിൽ ഫിസിയോതെറാപ്പിസ്റ്റുകളുടെ സഹായത്തിലാണ് രോ​ഗികളെ നടത്തിക്കുന്നത്. ഇത്‌ ഒഴിവാക്കാൻ ജി ​ഗായിറ്ററിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രോഗികളുടെ ഉയരത്തിന് അനുസരിച്ച് മാറ്റം വരുത്താൻ റോബോട്ടിനാകും. വെർച്വൽ റിയാലിറ്റിയുടെയും പ്രത്യേകം സജ്ജീകരിച്ച ഇയർഫോൺ വഴി ശബ്ദത്തിന്റെ സഹായത്തോടെയും രോഗികൾക്ക് അവർക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം അനുഭവിച്ചറിയാനും റോബോട്ടിൽ ക്രമീകരണമുണ്ട്. രോ​ഗികളിലുണ്ടാകുന്ന അനുദിനമുള്ള പുരോഗതി ജി ഗായിറ്റർ കൃത്യമായി ഡോക്ടറിന് ലഭ്യമാക്കും. ഫിസിക്കൽ മെഡിക്കൽ റീഹാബിലിറ്റേഷൻ മേഖലയിൽ എളുപ്പത്തിലും കാര്യക്ഷമമായും പരിശീലനം ഒരുക്കാൻ ജി -ഗായിറ്ററിന് കഴിയുമെന്ന് ജെൻ റോബോട്ടിക്സ് ചീഫ് മാർക്കറ്റിങ് ഓഫീസർ അഫ്‌സൽ മുട്ടിക്കൽ പറഞ്ഞു. മാൻഹോളുകൾ വൃത്തിയാക്കാൻ സഹായിക്കുന്ന ‘ബാൻഡിക്കൂട്ട്’ റോബോട്ടുകളിലൂടെ ശ്രദ്ധേയരായ സ്റ്റാർട്ടപ്പാണ് ജെൻ റോബോട്ടിക്സ്.

“കോളേജ് പ്രോജക്ടിന്റെ ഭാ​ഗമായി 2016ൽ രൂപകൽപ്പന ചെയ്ത എക്സോ സ്കെലിട്ടൻ ടെക്നോളജിയെ വികസിപ്പിച്ചെടുത്താണ് ജി​ ഗായിറ്റർ. സൈന്യത്തിലും നിർമാണ മേഖലകളിലും റോബോട്ടിനെ ഉപയോഗിക്കാമെന്നായിരുന്നു ആദ്യം വിചാരിച്ചത്‌. പിന്നീടാണ് പാരാപ്ലീജിയ വിഭാ​ഗത്തിന്റെ ഉപയോ​ഗങ്ങൾക്കായി വികസിപ്പിച്ചത്. ആദ്യഘട്ടം സർക്കാർ ആശുപത്രികളിൽ പദ്ധതി നടപ്പിലാക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും നടപടികളും അവസാനഘട്ടത്തിലാണ്‌’ –- അഫ്സൽ മുട്ടിക്കൽ പറഞ്ഞു. തിങ്കൾ പകൽ മൂന്നിന് ടെക്നോപാർക്ക് സി ഡാക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആരോ​ഗ്യമന്ത്രി വീണ ജോർജ് ജി ​ഗായിറ്റർ ലോഞ്ച് ചെയ്യും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!