Connect with us

Breaking News

ബുക്ക് ചെയ്‌ത ബർത്തിൽ നിന്ന് മാറാതെ അന്യസംസ്ഥാന തൊഴിലാളികൾ; ദമ്പതികൾക്ക് 95000 രൂപ റെയിൽവെ നഷ്‌ടപരിഹാരം നൽകണമെന്ന് വിധി

Published

on

Share our post

പാലക്കാട്: ബുക്ക് ചെയ്‌ത ബർത്ത് ടിടിആർ അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകിയത് മൂലം യാത്രയിലുടനീളം ബുദ്ധിമുട്ട് നേരിട്ട ദമ്പതികൾക്ക് 95,000 രൂപ റെയിൽവെ നഷ്‌ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ. പാലക്കാട് നിന്നും ചെന്നൈയിലേക്ക് 2017 സെപ്‌തംബർ ആറ് പുലർച്ചെ 12.20നുള‌ള തിരുവനന്തപുരം-ഹൗറ എക്‌സ്‌പ്രസിൽ വച്ചാണ് ദമ്പതികൾക്ക് മോശം അനുഭവം ഉണ്ടായത്.കോഴിക്കോട് ചക്കിട്ടപ്പാറ കരിമ്പനക്കുഴിയിൽ ഡോ.നിതിൻ പീറ്റർ, ഭാര്യ ഒറ്റപ്പാലം വരോട് ശ്രീഹരിയിൽ ഡോ. സരിക എന്നിവർക്ക് യാത്രയ്‌ക്കായി റെയിൽവെ 69,70 നമ്പർ ബർത്തുകൾ അനുവദിച്ചു.

എന്നാൽ ഇവിടെയെത്തിയപ്പോൾ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ സീറ്റിൽ എഴുതി നൽകിയ ടിക്കറ്റുമായി ഇരിക്കുന്നതാണ് കണ്ടത്. ടിക്കറ്റ് കാണിച്ച തൊഴിലാളികൾ മാറാനും തയ്യാറായില്ല. 69ാം നമ്പർ സീറ്റിൽ ചങ്ങല പൊട്ടിയതിനാൽ ഉപയോഗിക്കാനും കഴിയുമായിരുന്നില്ല.ദമ്പതികൾ പാലക്കാട് സ്‌റ്റേഷനിൽ വിളിച്ചെങ്കിലും ടിടിആറിനെ സമീപിക്കാൻ മറുപടി കിട്ടി. എന്നാൽ യാത്രയിലുടനീളം ടിടിആർ വന്നതേയില്ല. തിരുപ്പൂർ, കോയമ്പത്തൂർ സ്‌റ്റേഷനിലെ ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സഹായത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

കൃത്യസമയത്ത് സേവനം നൽകാത്തതിന് 50,000 രൂപയും യാത്രക്കാർക്ക് മാനസികബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ 20,000 രൂപയും വ്യാപാര പിഴ 25,000 രൂപയും ചേർത്താണ് 95,000 രൂപ നഷ്‌ടപരിഹാരം ജില്ലാ ഉപഭോക്‌തൃ കമ്മിഷൻ അദ്ധ്യക്ഷൻ വി.വിനയ് മേനോൻ, അംഗങ്ങൾ എ.വിദ്യ, എൻ.കെ കൃഷ്‌ണൻകുട്ടി എന്നിവർ വിധിച്ചത്.യാത്രയിൽ ഉടനീളം സീറ്റിൽ ഇരിക്കാനോ ഉറങ്ങാനോ കഴിയാതെ യാത്ര പൂർ‌ത്തിയാക്കേണ്ടി വന്നെന്ന് കാട്ടി ദമ്പതികൾ ദക്ഷിണ റെയിൽവെ ജനറൽ മാനേജർ, തിരുവനന്തപുരം അഡീഷണൽ ഡിവിഷണൽ റെയിൽവെ മാനേജർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ജില്ലാ ഉപഭോക്‌തൃ കമ്മിഷനിൽ പരാതിപ്പെട്ടത്. ഈ പരാതിയിലാണ് കമ്മിഷൻ വിധിയുണ്ടായത്.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!