Connect with us

Breaking News

കാടുപിടിച്ച് സ്കൂൾ കെട്ടിടം, പാഴായത് 14.7 കോടി

Published

on

Share our post

പെരിങ്ങോം : കുട്ടികളെ കിട്ടിയില്ല, 14.7 കോടി രൂപ മുടക്കി മോഡൽ റസിഡൻഷ്യൽ സ്കൂളിനായി നിർമിച്ച കെട്ടിടം കാടുകയറി. കിഫ്ബി വഴി അനുവദിച്ച പണം ഉപയോഗിച്ച് പട്ടികജാതി വികസന വകുപ്പ് പെരിങ്ങോം വില്ലേജിൽ എസ്ടി വകുപ്പിന്റെ 10 ഏക്കർ ഭൂമിയിൽ നിർമിച്ച കെട്ടിട സമുച്ചയങ്ങളാണ് പൂട്ടിയിട്ടിരിക്കുന്നത്. രണ്ടു മന്ത്രിമാരുടെ സാന്നിധ്യത്തിൽ 2021 ഫെബ്രുവരി 11നു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്. രണ്ട് അധ്യയന വർഷാരംഭങ്ങൾ പിന്നിട്ടിട്ടും കുട്ടികൾ ഇല്ലാത്തതിനാൽ ക്ലാസ് തുടങ്ങാൻ സാധിച്ചിട്ടില്ല.

കെട്ടിട സൗകര്യവും തസ്തികകളും സൃഷ്ടിച്ചിട്ടും ക്ലാസ് തുടങ്ങാൻ കഴിയാത്തതു സംബന്ധിച്ച് ടി.വി.മധുസൂദനൻ എംഎൽഎ നിയമസഭയിൽ രണ്ടു തവണ നിയമസഭയിൽ ചോദ്യമുയർത്തിയപ്പോഴും കുട്ടികളെ കിട്ടിയില്ലെന്ന മറുപടിയാണു പട്ടികവിഭാഗ മന്ത്രി കെ.രാധാകൃഷ്ണൻ ആവർത്തിച്ചത്. മാധ്യമങ്ങൾ വഴിയും പട്ടികജാതി വികസന ഓഫിസർമാർ, എസ്‌സി പ്രമോട്ടർമാർ എന്നിവർ വഴിയും വിദ്യാർഥികളെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും 3 വിദ്യാർഥികൾ മാത്രമാണ് അപേക്ഷിച്ചത്. കാസർകോട് ജില്ലയിലെ വെള്ളച്ചാലിലും തളിപ്പറമ്പ് പട്ടുവത്തും 2 മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ പ്രവർത്തിക്കുന്നതിനാൽ കുട്ടികളെ കിട്ടാൻ പ്രയാസമാണെന്നും മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.

തൊട്ടടുത്ത് 2 റസി‍ഡൻഷ്യൽ സ്കൂളുകൾ പ്രവർത്തിക്കുമ്പോൾ പിന്നെ എന്തിനാണു കോടികൾ മുടക്കി കെട്ടിടം നിർമിച്ച് പൂട്ടിയിട്ടിരിക്കുന്നതെന്ന ചോദ്യത്തിനു മാത്രം കൃത്യമായ മറുപടിയില്ല. പട്ടികവർഗ വകുപ്പിനു കീഴിൽ കിഫ്ബി വഴി തന്നെ 17.39 കോടി രൂപ ചെലവിട്ട് മാസങ്ങൾക്കു മുൻപ് നിർമാണം പൂർത്തിയാക്കിയ ആറളം ഫാമിലെ മറ്റൊരു റസിഡൻഷ്യൽ സ്കൂൾ കെട്ടിടം കൂടി ഉദ്ഘാടകനെ കാത്തു അടഞ്ഞുകിടപ്പുണ്ട്.

210 വിദ്യാർഥികൾക്ക് പഠിക്കാൻ സൗകര്യം

11 ക്ലാസ് മുറികളുള്ള കെട്ടിടത്തിൽ 210 കുട്ടികൾക്ക് പഠിക്കാൻ സൗകര്യമുണ്ട്. 2,342 ചതുരശ്രമീറ്റർ വിസ്തീർണമുള്ള രണ്ടുനില കെട്ടിടത്തിൽ ഹോസ്റ്റൽ, 210 പേർക്ക് ഇരിക്കാവുന്ന കന്റീൻ, 6 കുടുംബങ്ങൾക്കു താമസിക്കാവുന്ന സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിവയുമുണ്ട്. 


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!