Connect with us

Breaking News

ഗതാഗത പരിഷ്കരണ തീരുമാനങ്ങൾ എടുത്തു; പക്ഷേ, നടപ്പാക്കിയില്ല

Published

on

Share our post

പയ്യന്നൂർ :നഗരസഭ ട്രാഫിക് കമ്മിറ്റി തീരുമാനം ഒന്നര മാസം കഴിഞ്ഞിട്ടും നടപ്പാക്കാനായില്ല. ഓണത്തിനു മുന്നോടിയായി ഓഗസ്റ്റ് 30നാണു നഗരസഭ അധ്യക്ഷ കെ.വി.ലളിതയുടെ അധ്യക്ഷതയിൽ ട്രാഫിക് കമ്മിറ്റി അവലോകന യോഗം നടത്തി ഗതാഗത പരിഷ്കരണ തീരുമാനങ്ങൾ എടുത്തത്. 

യോഗം ചേർന്നെടുത്ത തീരുമാനങ്ങൾ നടപ്പിൽവരുത്താറില്ലെന്ന വിമർശനമായിരുന്നു അന്നത്തെ യോഗത്തിൽ പ്രധാനമായും ഉയർന്നുവന്നത്. എന്നാൽ, ഇനി അങ്ങനെ ഉണ്ടാകില്ലെന്നും തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കുമെന്നും അധ്യക്ഷ പ്രഖ്യാപിച്ചിരുന്നു. യോഗത്തിൽ നഗരസഭയുടെ ഭാഗത്തു നിന്നു വന്ന നിർദേശമായിരുന്നു പഴയ ബസ് സ്റ്റാൻഡ് മുതൽ സെൻട്രൽ ബസാർ വരെ റോഡിനു നടുവിൽ ഡിവൈഡർ സ്ഥാപിക്കാം എന്നത്. നഗരസഭ തന്നെ നിർദേശിച്ച കാര്യമായതിനാൽ അതു നടപ്പാക്കുമെന്ന പ്രതീക്ഷയായിരുന്നു ട്രാഫിക് കമ്മിറ്റി അംഗങ്ങൾക്ക് ഉണ്ടായിരുന്നത്. 

എന്നാൽ, സുരക്ഷാ നടപടിയുടെ ഭാഗമായി അതു നടപ്പാക്കാൻ ബന്ധപ്പെട്ടവർ അനുവദിച്ചില്ല. ബൈപാസ്, മുനിസിപ്പൽ സ്റ്റേഡിയം റോഡുകളിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി യാത്രാസൗകര്യമൊരുക്കുമെന്ന പ്രഖ്യാപനവും ഒന്നര മാസമായിട്ടും നടപ്പിലായില്ല. ഗാന്ധി പാർക്ക് റോഡ്, സിഐടിയു ഓഫിസ് റോഡ് എന്നിവയിലേക്കു മെയിൻ റോഡിൽ നിന്നു മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന തീരുമാനവും നടപ്പായില്ല. മെയിൻ റോഡിൽ കരിഞ്ചാമുണ്ഡി ക്ഷേത്രം മുതൽ പഴയ ബസ് സ്റ്റാൻഡ് വരെ വടക്കു ഭാഗത്തു മാത്രം പാർക്കിങ്ങും യാഥാർഥ്യമായില്ല.

ടൗണിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിനായി എം.വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഗതാഗത പരിഷ്കരണം നടപ്പിലാക്കി. മാതമംഗലം റോഡ്, ദേശീയപാത എന്നിവിടങ്ങളിൽ ഉളള അനധികൃത വാഹന പാർക്കിങ് ഒഴിവാക്കി നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു. പേ പാർക്കിങ് സംവിധാനം ദിവസങ്ങൾക്കുളളിൽ ഒരുക്കും. ചെറുതാഴം ബാങ്കിനു മുന്നിലുളള റോഡിനു സമാന്തരമായ സ്ഥലം പാർക്കിങ്ങിനായി പ്രയോജനപ്പെടുത്തും. ഓട്ടോറിക്ഷ പാർക്കിങ്ങിൽ മാറ്റം വരുത്തി. ഇതിന്റെ ഭാഗമായി മാതമംഗലം റോഡിൽ ഇടതു വശത്തും ബസ് സ്റ്റാൻഡിനു സമീപം ദേശീയപാത സർവീസ് റോഡിനു സമാന്തരമായും  ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാം. 

ടാക്സി വാഹനങ്ങൾക്ക് ബസ് സ്റ്റാൻ‍ഡിനു സമീപത്തു പാർക്ക് ചെയ്യുന്നതിനും സൗകര്യം ഒരുക്കി.  ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്ന ബസുകൾക്ക് ഒരുക്കിയ പാർക്കിങ് സൗകര്യം ഉപയോഗപ്പെടുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം. പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.വി.രാജീവൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.ഉണ്ണിക്കൃഷ്ണൻ, പരിയാരം എസ്ഐ എം.ശശി എന്നിവർ എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!