Connect with us

Breaking News

ബത്തേരി ചീരാലിൽ കടുവയ്ക്കായി ഊർജിത തിരച്ചിൽ

Published

on

Share our post

ബത്തേരി: ചീരാലിൽ കടുവയ്‌ക്കായി തിരച്ചിൽ ഊർജിതം. രണ്ടാഴ്‌ചയോളമായി നാട്ടിലിറങ്ങി ഭീതിവിതച്ച കടുവ 10 കന്നുകാലികളെയാണ്‌ ആക്രമിച്ചത്‌. ഇതിൽ ഏഴെണ്ണം ചാവുകയും മൂന്നെണ്ണത്തിന്‌ ഗുരുതര പരിക്കുമുണ്ടായി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന്‌ കടുവയെ മയക്കുവെടിവച്ച്‌ പിടികൂടാൻ അനുമതി ലഭ്യമായതോടെ വൈൽഡ്‌ലൈഫ്‌ സീനിയർ വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള മൂന്നു ടീമുകൾ കടുവയ്‌ക്കായി രണ്ടുദിവസം തിരച്ചിൽ നടത്തി.
വെള്ളി രാത്രി വനത്തിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വനത്തിന്‌ പുറത്ത്‌ കടുവ എത്തിയാൽ മയക്കുവെടിവച്ച്‌ പിടികൂടാനാണ്‌ നീക്കം. കരുവള്ളി, വല്ലത്തൂർ, കണ്ടർമല എന്നിവിടങ്ങളിൽ കടുവയ്‌ക്കായി കൂടുവച്ചിട്ടുണ്ട്‌. കൂടുകൾക്ക്‌ സമീപം കടുവ എത്തുന്നതിന്റെ ക്യാമറ ദൃശ്യം വനംവകുപ്പിന്‌ ലഭിച്ചിട്ടുണ്ട്‌. കടുവയെ പിടികൂടാനുള്ള ദൗത്യത്തിൽ അറുപതോളം പേരാണുള്ളത്‌.
വെള്ളി രാത്രി കടുവ പണിക്കർപടി പട്ടയിൽ ദിലീപിന്റെ വയലിൽ എത്തിയതിന്റെ തെളിവായി കാൽപ്പാടുകൾ കാണാനായി. ഇവിടെനിന്ന്‌ തോട്ടങ്ങളിലൂടെ വല്ലത്തൂർ ഭാഗത്തെ വനത്തിലാണ്‌ കടുവ എത്തിയതെന്ന്‌ വ്യക്തമായിട്ടുണ്ട്‌. മുൻകരുതലിന്റെ ഭാഗമായി ചീരാൽ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ ശനി അവധി നൽകിയിരുന്നു.
കടുവയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൂന്ന്‌ പശുക്കളെ ചികിത്സിക്കാൻ വെള്ളി വൈകിട്ട്‌ പൂക്കോട്‌ വെറ്ററിനറി കോളേജിൽനിന്ന്‌ ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം മുണ്ടക്കൊല്ലിയിലെത്തി. പശുക്കളെ പരിശോധിച്ച സംഘം ചികിത്സയും നൽകി.
ധനസഹായം കൈമാറി
കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം ചത്ത പശുവിന്റെ ഉടമയ്‌ക്ക്‌ വനംവകുപ്പ്‌ സഹായം കൈമാറി. മുളകുംകൊല്ലി രാമചന്ദ്രനാണ്‌ ശനിയാഴ്‌ച നഷ്ടപരിഹാരമായി വനംവകുപ്പ്‌ ഒരുലക്ഷം രൂപയുടെ ചെക്ക്‌ നൽകിയത്‌. കഴിഞ്ഞ ദിവസം കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ്‌ അടിയന്തര സഹായം കൈമാറിയത്‌. നഷ്ടം സംഭവിച്ച മറ്റുള്ളവർക്ക്‌ വരും ദിവസങ്ങളിൽ സഹായം നൽകുമെന്ന്‌ വനംവകുപ്പ്‌ അധികൃതർ അറിയിച്ചു.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!