Breaking News
കോർപറേഷനിലും നഗരസഭകളിലും നായ വളർത്തൽ അത്ര ‘ചില്ലറ’ക്കാര്യമല്ല
കണ്ണൂർ: വളർത്തുനായ്ക്കളുടെ ലൈസൻസിനായി ഉയർന്ന ഫീസ് ഈടാക്കി കോർപറേഷനും നഗരസഭകളും. പഞ്ചായത്തുകൾ 50 രൂപ മാത്രം ഈടാക്കുമ്പോൾ കണ്ണൂർ കോർപറേഷനും തലശ്ശേരി, തളിപ്പറമ്പ്, ശ്രീകണ്ഠപുരം എന്നീ നഗരസഭകളും ഈടാക്കുന്നത് 500 രൂപയാണ്. കോർപറേഷനും മുനിസിപ്പാലിറ്റികൾക്കും ബൈലോ പ്രകാരം ഇഷ്ടമുള്ള ഫീസ് ഈടാക്കാമെങ്കിലും 50 രൂപ മാത്രം ഈടാക്കുന്ന നഗരസഭകളുള്ളപ്പോഴാണ് ചില തദ്ദേശസ്ഥാപനങ്ങൾ 10 ഇരട്ടി തുക ഈടാക്കി ജനങ്ങളെ വലയ്ക്കുന്നത്. കൂത്തുപറമ്പ്, പയ്യന്നൂർ നഗരസഭകൾ 50 രൂപ മാത്രമാണ് ഈടാക്കുന്നത്.
കൂത്തുപറമ്പ് നഗരസഭയിൽ കഴിഞ്ഞ ദിവസം വരെ 40 രൂപ മാത്രമായിരുന്നു ഫീസ്. ഇന്നലെ മുതൽ 50 രൂപയായി. പഞ്ചായത്തുകളിൽ 10 രൂപയായിരുന്ന ഫീസ് ഇന്നലെ മുതൽ 50 രൂപയാക്കി ഉയർത്തി. കണ്ണൂർ കോർപറേഷൻ ഉൾപ്പെടെ 500 രൂപ ഫീസ് ഈടാക്കുമ്പോൾ കൊച്ചി കോർപറേഷൻ ഈടാക്കുന്നത് 105 രൂപയാണ്. തൃശൂർ കോർപറേഷനിൽ 100 രൂപയാണ് ഫീസ്. കൊല്ലം കോർപറേഷനിൽ 250 രൂപ. ഫീസിന്റെ കാര്യത്തിൽ ഏകീകൃത സ്വഭാവം കൊണ്ടുവരണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വളർത്തുനായ ലൈസൻസിനായി തദ്ദേശ സ്ഥാപനങ്ങളുടെ ഓഫിസിൽ പോകാതെതന്നെ അപേക്ഷ സമർപ്പിക്കാം. citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി ഫീസ് അടച്ച് അപേക്ഷ നൽകാം. വളർത്തുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സീൻ നൽകിയതിന്റെ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. ലൈസൻസ് ഓൺലൈനായോ തപാലിലോ ലഭിക്കും.
കുത്തിവയ്പ് സൗജന്യം വളർത്തുനായ്ക്കൾക്ക് മൃഗാശുപത്രികളിൽ പേവിഷ പ്രതിരോധ വാക്സീൻ സൗജന്യമായാണു നൽകുന്നത്. ടിക്കറ്റ് നിരക്കായി 15 രൂപയും സർട്ടിഫിക്കറ്റിനായി 15 രൂപയും ചേർത്ത് 30 രൂപ ഈടാക്കും.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ വളർത്തുനായ ലൈസൻസിനു നൽകേണ്ട ഫീസ് ഇങ്ങനെ:
∙പഞ്ചായത്തുകൾ –50 രൂപ
∙കണ്ണൂർ കോർപറേഷൻ– 500 രൂപ
നഗരസഭകൾ
∙ആന്തൂർ–250
∙ഇരിട്ടി–200
∙കൂത്തുപറമ്പ്–50
∙പാനൂർ–300
∙പയ്യന്നൂർ–50
∙ശ്രീകണ്ഠപുരം–500
∙തലശ്ശേരി–500
∙തളിപ്പറമ്പ്– 500
∙മട്ടന്നൂർ–200
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന് സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്