Connect with us

Breaking News

ഏകീകൃത ശൈലി നിലവിൽ വന്നു; പാഠപുസ്തകം, മത്സരപ്പരീക്ഷ പുതിയ ലിപിയിലേക്ക്‌

Published

on

Share our post

തിരുവനന്തപുരം: പി.എസ്‌.സി ഉൾപ്പെടെ മലയാളത്തിൽ നടത്തുന്ന എല്ലാ മത്സരപ്പരീക്ഷകളിലും അടുത്ത അധ്യയനവർഷംമുതൽ പാഠപുസ്തകങ്ങളിലും ഏകീകരിച്ച മലയാളഭാഷാ ശൈലി നടപ്പാക്കും. ഏകീകൃത എഴുത്ത്‌ രീതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഭാഷാമാർഗനിർദേശക വിദഗ്ധസമിതി തയ്യാറാക്കിയ ‘ മലയാളത്തിന്റെ എഴുത്തുരീതി ’ ശൈലീപുസ്തകം സർക്കാർ അംഗീകരിച്ചു. സർക്കാർ പ്രസിദ്ധീകരണങ്ങളിലും ഉത്തരവുകളിലും നിയമഗ്രന്ഥങ്ങളിലും ഔദ്യോഗിക രേഖകളിലും ഏകീകൃത ശൈലി നടപ്പാക്കും. മാധ്യമങ്ങളിലും ഈ ശൈലി വേണമെന്നും സർക്കാർ നിർദേശിച്ചു.എഴുത്തിലും അച്ചടിയിലും പലതരത്തിലാണ്‌ ഇപ്പോൾ മലയാളഭാഷ ഉപയോഗിച്ചുവരുന്നത്‌. വളരുന്ന ഭാഷയ്ക്ക്‌ ഈ രീതി ആശാസ്യമല്ല. ഈ ദുസ്ഥിതിക്ക്‌ പരിഹാരമുണ്ടാക്കാനാണ്‌ മാനകഭാഷ ഉണ്ടാക്കിയതെന്ന്‌ വിദഗ്ധസമിതി അധ്യക്ഷൻ കൂടിയായ ചീഫ്‌ സെക്രട്ടറി വി പി ജോയി പറഞ്ഞു.

ഏകീകൃതഭാഷയിലൂടെ മാത്രമേ ഭാഷ പുരോഗമിക്കൂവെന്നും ഇതുസംബന്ധിച്ച മാധ്യമ പ്രതിനിധികളുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.1971 ൽ നിലവിൽ വന്ന പരിഷ്കരണത്തിൽ അച്ചടിയുടെ സൗകര്യത്തിനുവേണ്ടി ലിപികളുടെ എണ്ണം കുറച്ച്‌, ഉപചിഹ്നങ്ങൾ വേർതിരിച്ചിരുന്നു. അതുമൂലം അച്ചടിയിലും എഴുത്തിലും വെവ്വേറെ ശൈലി വന്നു. എന്നാൽ ഇന്ന്‌ ഏത്‌ ലിപിയും അച്ചടിക്കാൻ തടസ്സമില്ലാത്ത വിധം സാങ്കേതിക വിദ്യ വളർന്നു. യുണികോഡ്‌ വ്യവസ്ഥയും അതിന്‌ സഹായകമാണ്‌. അച്ചടി–-എഴുത്ത്‌ ശൈലികൾ സമാനമാക്കുന്നതിന്റെ ഭാഗമായി ബഹുഭൂരിപക്ഷം വാക്കുകളിലും പഴയ ലിപിയിൽ ഉപയോഗിച്ചിരുന്ന രീതി പുനരാവിഷ്കരിക്കുകയാണ്‌. ഉപചിഹ്നങ്ങൾ പരമാവധി ചേർത്തെഴുതുന്നതാണ്‌ പ്രധാന പരിഷ്കാരം.

പുതിയ ലിപിയും അതുപ്രകാരമുള്ള ഫോണ്ടുകളും സർക്കാർ വെബ്‌സൈറ്റിൽ ( www.kerala.gov.in/malayalamfont ) ലഭ്യമാണ്. മന്ദാരം, തുമ്പ, മിയ, മഞ്ജുള, രഹന എന്നീ ഫോണ്ടുകളാണ്‌ ലഭ്യമാകുക. ശൈലീപുസ്തകവും ഫോണ്ടുകളും സൈറ്റിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്യാം.
ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്താവുന്ന വിധമാണ്‌ ശൈലി രൂപീകരിച്ചിട്ടുള്ളത്‌. ഡോ. ടി ബി വേണുഗോപാലപ്പണിക്കർ, ഡോ. ചാത്തനാത്ത്‌ അച്ച്യുതനുണ്ണി, ഡോ. പി സോമൻ, ഡോ. വി ആർ പ്രബോധചന്ദ്രൻനായർ, പ്രൊഫ. വി മധുസൂദനൻനായർ, ഡോ. അനിൽ വള്ളത്തോൾ, ചാക്കോ പൊരിയത്ത്‌, ഡോ. എൻ പി ഉണ്ണി, ഡോ. എസ്‌ രാജശേഖരൻ, ഡോ. കെ കെ ശിവദാസ്‌, എൻ ജയകൃഷ്ണൻ എന്നിവരടങ്ങിയതാണ്‌ വിദഗ്ധസമിതി.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!