Connect with us

Breaking News

പേരാവൂരിൽ നിരോധിത ലഹരി ഉത്പന്ന വില്പനക്കാർക്കെതിരെ നടപടിയില്ല; ലഹരിവിരുദ്ധ ക്ലാസുകൾക്ക് പിന്നാലെ എക്‌സൈസും പോലീസും

Published

on

Share our post

പേരാവൂർ: നിരോധിത ലഹരി ഉത്പന്നങ്ങൾ പരസ്യമായും രഹസ്യമായും വില്ക്കുന്നവർ അനുദിനം കൂടുമ്പോഴും ലഹരിവിരുദ്ധ ക്ലാസും പ്രതിഞ്ജയും എടുത്തും എടുപ്പിച്ചും അധികൃതർ.പേരാവൂർ,മണത്തണ,തൊണ്ടിയിൽ,പെരുമ്പുന്ന കുരിശുപള്ളി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിരവധിയാളുകൾ ലഹരി ഉത്പന്നങ്ങൾ വില്ക്കുന്നുണ്ട്.ഇവരാരേയുംപിടികൂടാനോ പിടിച്ചാൽ തന്നെ മാതൃകാപരമായ ശിക്ഷ വാങ്ങി നല്കാനോ എക്‌സൈസോ പോലീസ് തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.

മണത്തണ,തൊണ്ടിയിൽ ഹൈസ്‌കൂൾ കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങൾ വില്കുന്ന വൻ റാക്കറ്റ് തന്നെയുണ്ട്.സ്‌കൂൾ അധ്യാപകർ മുന്നറിയിപ്പ് നല്കിയിട്ടും ഇക്കൂട്ടർ വില്പന നിർബാധം തുടരുന്നുണ്ട്.ഇതിന് കാരണം നിയമത്തിലെ നൂലാമാലകളാണ്.പിടിക്കപ്പെട്ടാൽ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കപ്പെടും.

പെരുമ്പുന്ന കുരിശുപള്ളി കവല കേന്ദ്രീകരിച്ച് മുൻപ് വില്പന സജീവമായിരുന്നു.മുഖ്യ വില്പനക്കാരെ പേരാവൂർ എക്‌സൈസ് പിടികൂടിയതിനെത്തുടർന്ന് നിലച്ച വില്പന ഇപ്പോൾ സജീവമായിട്ടുണ്ട്.പേരാവൂർ ടൗൺ കേന്ദ്രീകരിച്ചും നിരവ്ധി വില്പനക്കാർ സജീവമാണ്.

പേരാവൂരിലെ ചില്ലറ വില്പനക്കാരെ പിടികൂടിയാൽ മൊത്ത വില്പനക്കാരനെ കണ്ടെത്താൻ കഴിയും.എന്നാൽ,ഇതിനൊന്നും നമ്മുടെ എക്‌സൈസിനോ പോലീസിനോ സമയമില്ല എന്നതാണ് ഖേദകരം.ടൗൺ മുഴുവൻ നിരീക്ഷണ കാമറകൾ ഉണ്ടായിട്ടും നിർബാധം തുടരുന്ന വില്പന തടയാൻ അധികൃതർ മിനക്കെടുന്നില്ല.രാത്രിയായാൽ ടൗൺ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന സംഘവുമുണ്ടെന്ന് സൂചനകളുണ്ട്.രാത്രികാല പരിശോധന അധികൃതർ കർശനമാക്കിയാൽ ഇത്തരക്കാരെയും പിടികൂടാൻ കഴിയും.


Share our post

Breaking News

അഭിഭാഷകൻ പി.ജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻ.ഐ.എ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.


Share our post
Continue Reading

Breaking News

പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.


Share our post
Continue Reading

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Trending

error: Content is protected !!