Connect with us

Breaking News

ഇരിട്ടിയിൽ മതിയായ രേഖകൾ ഇല്ലാതെ നിരത്തിൽ ഇറക്കിയ ടൂറിസ്റ്റ് ബസ് പിടികൂടി

Published

on

Share our post

ഇരിട്ടി : റോഡ് യാത്ര സുരക്ഷിതമാക്കാൻ കർശന പരിശോധനയുമായി രംഗത്തിറങ്ങിയ മോട്ടർ വാഹന വകുപ്പ് സംഘത്തിനു മുന്നിൽ എത്തിയത് 2 വർഷം ആയി ടാക്സ്, ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവ ഇല്ലാതെ സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ്. മട്ടന്നൂർ ഭാഗത്തു നിന്ന് ഇരിട്ടിയിലേക്ക് ഓടുകയായിരുന്ന ടൂറിസ്റ്റ് ബസ് അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ആർ. ഷനിൽകുമാറിന്റെ നേതൃത്വത്തിലു ള്ള സംഘം അണു പിടികൂടിയത്. ഉടമയിൽ നിന്ന് 14500 രൂപ പിഴ ഈടാക്കി.

‘ഓപ്പറേഷൻ ഫോക്കസി’ന്റെ ഭാഗമായി കഴിഞ്ഞ 3 ദിവസം ആയി നടത്തിവരുന്ന പരിശോധനയിൽ ഇരിട്ടി ജോയിന്റ് ആർടിഒ പരിധിയിൽ വാഹന നിയമ ലംഘകരിൽ നിന്ന് 2 ലക്ഷം രൂപയോളം പിഴ ഈടാക്കി. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തവരെ പിടികൂടി. പെർമിറ്റ് എടുക്കാതെ നിരത്തിലിറങ്ങിയ 5 വാഹനങ്ങളും ടാക്സ് അടക്കാതെ ഓടിയ 15 വാഹനങ്ങളും റജിസ്ട്രേഷൻ ഇല്ലാതെ ഓടിയ 6 വാഹനങ്ങളും എക്സ്ട്രാ ലൈറ്റുകൾ ഘടിപ്പിച്ച 15 ഓളം വാഹനങ്ങളും ലൈസൻസില്ലാതെ വാഹനവുമായി ഇറങ്ങിയ 5 പേരെയും മോട്ടർ വാഹന വകുപ്പ് പിടികൂടി. ഇരിട്ടി ജോയിന്റ് ആർടിഒ ബി.സാജു, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.വൈകുണ്ഠൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ആർ.ഷനൽ കുമാർ, ഡി.കെ.ഷീജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ടാക്സ് ഇളവിനു വേണ്ടി എന്ന നിലയിൽ കയറ്റിയിട്ട വണ്ടിയാണ് റോഡിൽ സർവീസ് നടത്തുന്നതു കണ്ടെത്തിയത്. ഇത്തരത്തിൽ കയറ്റി ഇടുന്ന വണ്ടി മോട്ടർ വാഹന വകുപ്പിന്റെ അനുമതിയോടെ കെട്ടി വലിച്ചോ മറ്റൊരു വാഹനത്തിലോ മാത്രമേ റോഡിലൂടെ കൊണ്ടു പോകാൻ പാടുള്ളൂ എന്നാണു നിയമം എന്നു അധികൃതർ പറഞ്ഞു. അതിനാൽ ഇരട്ട നികുതി സർക്കാരിലേക്കു അടപ്പിക്കേണ്ട കുറ്റകൃത്യം ആണെന്നും മോട്ടർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി. മേഖലയിൽ വരും ദിവസങ്ങളിലും വാഹന പരിശോധന ശക്തമായി തുടരും.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!