Connect with us

Breaking News

പിഴ ഈടാക്കിയത് ഒരു കോടി; എന്നിട്ടും പ്ലാസ്റ്റിക് സുലഭം

Published

on

Share our post

കണ്ണൂർ: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും കണ്ടെത്തിയതിനെത്തുടർന്ന് ജില്ലയിൽ ഇന്നലെ വരെ ഈടാക്കിയ പിഴ ഒരു കോടി രൂപയിലേറെ. കഴിഞ്ഞ ഏപ്രിൽ മുതലാണ് പിഴ ഈടാക്കിത്തുടങ്ങിയത്. 328 കേസുകളിൽ നിന്നായി 1,00,36,500 രൂപയാണ് തദ്ദേശസ്ഥാപനങ്ങൾ ഇതുവരെ പിഴ ഈടാക്കിയത്.

ജില്ലയിലെ 71 പഞ്ചായത്തുകളും 10 നഗരസഭകളും ഉൾപ്പെടെ എല്ലാ തദ്ദേശസ്ഥാപനങ്ങളും റെയ്ഡ് നടത്തി, ആന്റി പ്ലാസ്റ്റിക് വിജിലൻസ് സ്ക്വാഡുകളാണ് ജില്ലയിൽ പരിശോധന നടത്തുന്നത്. അതേസമയം, പരിശോധന കാര്യക്ഷമമായി നടന്നിട്ടും വലിയ തുക പിഴയീടാക്കിയിട്ടും ഇപ്പോഴും ജില്ലയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സുലഭമാണെന്നതാണു വസ്തുത.

കലക്ടർ അല്ലെങ്കിൽ അല്ലെങ്കിൽ ആർഡിഒമാർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർക്കാണ് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കണ്ടെത്താൻ വ്യാപാര സ്ഥാപനങ്ങളിലും മറ്റും റെയ്ഡ് നടത്താനാകുക. തദ്ദേശ വകുപ്പിന്റെ നിർദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറി, വിഇഒ, ഹെൽത്ത് ജീവനക്കാർ, പെർഫോമൻസ് ഓഡിറ്റ് ജീവനക്കാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനാ സംഘത്തിലുണ്ടാവുക. 

പ്ലാസ്റ്റിക് ക്യാരിബാഗ് (തൂക്കം നോക്കാതെ), മേശകളിൽ വിരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, ക്ലിങ് ഫിലിം, പ്ലേറ്റുകൾ, കപ്പുകൾ തെർമോകോൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോകൾ, സ്റ്റിറർ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകളും പ്ലേറ്റുകളും, നോൺ വൂവൻ ബാഗുകൾ, പ്ലാസ്റ്റിക് ഫ്ലാഗുകൾ, വാട്ടർ പൗച്ചുകൾ, ജ്യൂസ് പാക്കറ്റ്, ഗാർബേജ് ബാഗ്, 300 മില്ലി ലീറ്ററിൽ താഴെയുള്ള കുടിവെള്ള ബോട്ടിലുകൾ, പിവിസി ഫ്ലക്സ് മെറ്റീരിയലുകൾ, പ്ലാസ്റ്റിക് പാക്കറ്റ്.

പിഴത്തുക 5

0,000 രൂപ വരെവ്യാപാര സ്ഥാപനങ്ങളിൽ മാത്രമല്ല, വ്യക്തികൾ ഇവ ഉപയോഗിക്കുന്നതു കണ്ടാലും പിഴ ഈടാക്കാൻ കഴിയും. നിയമലംഘനം നടത്തുന്ന നിർമാതാക്കൾക്കും മൊത്ത വിതരണക്കാർക്കും ചെറുകിട വിൽപനക്കാർക്കും വ്യാപാരികൾക്കും ആദ്യം 10,000 രൂപ പിഴ ചുമത്തും. രണ്ടാമതും നിയമലംഘനം കണ്ടെത്തിയാൽ 25,000 രൂപയും മൂന്നാമതും കണ്ടെത്തിയാൽ 50,000 രൂപയുമാണ് ശിക്ഷ.

മൂന്നാമത്തെ തവണ നിയമലംഘനം കണ്ടെത്തിയാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാനും കഴിയും. പിഴത്തുക വളരെ വലുതായ തിനാൽ റെയ്ഡ് നടത്തുന്നതിൽ ചില പ്രായോഗിക പ്രശ്നങ്ങളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ഹരിത കർമ സേനയുടെ പാഠശാല

വലിയതോതിലുള്ള പിഴ ഈടാക്കിയിട്ടും പരിശോധനകൾ വ്യാപക മാക്കിയിട്ടും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയാത്ത സാഹ ചര്യത്തിൽ ജനങ്ങൾക്കായി ഹരിത പാഠശാലകൾ സംഘടിപ്പിച്ച് ഹരിത കർമ സേന. നിരോധിത പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതിക്കും മനുഷ്യനു മുണ്ടാക്കുന്ന ദൂഷ്യവശങ്ങൾ ജനങ്ങളിലെത്തിച്ച് അവരിൽ അവബോധമുണ്ടാക്കുന്ന പദ്ധതിയാണിത്.

ചെറിയ ചെറിയ ഗ്രൂപ്പുകൾക്കായി പ്രത്യേക ബോധവൽക്കരണമാണു നടത്തുക. ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും പ്രത്യേകം ബോധ്യപ്പെടുത്തുന്നതാണ് പാഠശാലകൾ.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!