Breaking News
കൂത്തുപറമ്പിൽ തെരുവുനായ്ക്കൾ വിലസുന്നു; ജനജീവിതം ഭീതിയിൽ

കൂത്തുപറമ്പ് :തെരുവുനായ്ക്കളെ ഓടിക്കാൻ പല വഴികൾ തേടുമ്പോഴും നഗരത്തിൽ നായ്ക്കൂട്ടങ്ങളെ ഭയന്നാണു ജനജീവിതം. തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ ബഹുജനാഭിപ്രായം തേടി തദ്ദേശ സ്ഥാപനങ്ങൾ തോറും യോഗം വിളിച്ച് ജനകീയ ചർച്ചകൾ നടത്തിയെങ്കിലും കുഴലിൽ കിടന്ന വാൽ വീണ്ടും വളഞ്ഞ് തന്നെയെന്ന് ജനങ്ങൾ. വളർത്തു നായ്ക്കൾക്കൊപ്പം തെരുവിൽ അലയുന്ന പട്ടികളെ കൂടി പിടിച്ച് കുത്തിവയ്പ് നടത്തണമെന്നായിരുന്നു യോഗങ്ങളിലെ ധാരണ. അലഞ്ഞ് തിരിയുന്ന പട്ടികളെ പിടിച്ച് കൊടുക്കുന്നതിന് ആളുകളെ തേടി പത്ര പരസ്യം നൽകിയെങ്കിലും കാര്യങ്ങൾ ഒന്നും നടന്നില്ല.
ആനിമൽ ബർത്ത് കൺട്രോൾ പദ്ധതിയിൽ പെടുത്തി തെരുവ് പട്ടികളെ വന്ധ്യംകരണം നടത്താൻ ആവശ്യമായ നടപടികൾ തുടങ്ങിയെങ്കിലും സർക്കാർ തന്നെ ഇടപെട്ട് ഇത് നിർത്തിവച്ചിരിക്കുകയാണ്. ഈ സന്ദർഭത്തിൽ കാര്യങ്ങളെല്ലാം ഇത്രത്തോളം മുന്നോട്ടു പോയെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വളർത്തു നായ്ക്കൾക്ക് കുത്തിവയ്പ് നടത്തി സർട്ടിഫിക്കറ്റ് നൽകുന്ന പ്രവൃത്തി മാത്രമാണ് യഥാസമയം പുരോഗമിച്ചത്. തെരുവ് പട്ടികൾ നാടുനീളെ അലഞ്ഞുതിരിഞ്ഞ് വഴിയാത്രക്കാർക്ക് ഭീഷണിയാകുന്ന സ്ഥിതിയാണ് ഇപ്പോഴും തുടരുന്നത്.
കൂത്തുപറമ്പ് നഗരത്തിലും നാനാഭാഗങ്ങളിലും ഇവയുടെ ശല്യം അനുദിനം വർധിച്ച് കൊണ്ടിരിക്കുകയാണ്. പകൽ സമയത്ത് പോലും കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് മുൻവശം റോഡിൽ അടക്കം എട്ടും പത്തും പട്ടികൾ കൂട്ടമായി എത്തി ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. മാർക്കറ്റ് പരിസരത്തും സ്റ്റേഡിയം പരിസരത്തും കെയുപി സ്കൂൾ റോഡിലും മൂര്യാടും ആമ്പിലാട്ടും നരവൂർ ഭാഗങ്ങളിലുമെല്ലാം ഇത്തരം പട്ടിക്കൂട്ടങ്ങൾ ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന കാഴ്ച ഇപ്പോഴും തുടരുകയാണ്. ഏറ്റവും കൂടുതൽ പരാതികളുമായി മുന്നിൽ നിൽക്കുന്നത് പത്ര വിതരണക്കാരും പാൽ വിതരണക്കാരുമാണ്. പ്രഭാത സവാരിക്കാർ പട്ടികളെ ഭയന്ന് പ്രഭാത നടത്തം പോലും അവസാനിപ്പിച്ച പ്രദേശങ്ങളുമുണ്ട്.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്