Connect with us

Breaking News

കാലതാമസമില്ല; സ്ഥാനാർഥിയെങ്കിൽ ഇനി ഓൺലൈൻ റിട്ടേൺ സമർപ്പിക്കണം

Published

on

Share our post

തിരുവനന്തപുരം:  ത്രിതല പഞ്ചായത്ത് സംവിധാനമായ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കോ, നഗരസഭകളിലേക്കോ ഉള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ ഇനി ആദായ നികുതി റിട്ടേൺ മാതൃകയിൽ ചെലവിന്റെ കണക്ക് ഓൺലൈനായി സമർപ്പിക്കണം. ആദായ നികുതിയുടെ പരിധിയിൽ വരുന്ന എല്ലാവരും പ്രതിവർഷം നിശ്ചിത സമയത്തിനകം റിട്ടേൺ സമർപ്പിക്കണം എന്നാണു വ്യവസ്ഥ. ആദായ നികുതി വകുപ്പിന്റെ പോർട്ടൽ വഴി ഓൺലൈനിലാണു ഇതിന്റെ സമർപ്പണം. ഇതു പോലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് ചെലവിന്റെ കണക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലായ www.sec.kerala.gov.in ൽ സമർപ്പിക്കാൻ സൗകര്യം ഒരുങ്ങി.സ്ഥാനാർഥികളാകാൻ നാമനിർദേശപത്രിക സമർപ്പിക്കുമ്പോൾ നൽകുന്ന മൊബൈൽ ഫോൺ നമ്പർ ആകും പോർട്ടലിലേക്കുള്ള യൂസർ ഐഡി. ഇത് നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് പാസ്‌വേഡ് സൃഷ്ടിച്ച് സൈറ്റിൽ കാൻഡിഡേറ്റ് റജിസ്ട്രേഷൻ നടത്താം. ഇതു സ്ഥാനാർഥിക്കു നേരിട്ടോ സേവന കേന്ദ്രങ്ങൾ വഴിയോ ചെയ്യാം. കണക്ക് യഥാസമയം അപ്‌ലോഡ് ചെയ്യുന്നവർക്ക് ഉടൻ ഓൺലൈനായി തന്നെ രസീത് ലഭിക്കും. അടുത്ത ഉപതിരഞ്ഞെടുപ്പ് മുതൽ സ്ഥാനാർഥികൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ ‘മനോരമ’യോടു പറഞ്ഞു.

സംവിധാനം കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ഫലപ്രഖ്യാപനം മുതൽ 30 ദിവസത്തിനകം സ്ഥാനാർഥികൾ നിശ്ചിത ഫോമിൽ കണക്ക് സമർപ്പിക്കണം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കു (authorised officer) നേരിട്ടാണ് ഇപ്പോൾ കണക്ക് നൽകുന്നത്. കണക്ക് സമയത്തിനു സമർപ്പിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥരും സമയത്തു നൽകിയെന്നും പക്ഷേ, രസീത് ലഭിച്ചില്ലെന്നു സ്ഥാനാർഥികളും പരസ്പരം പഴിചാരുന്ന സ്ഥിതി നിലവിലുണ്ട്. സ്ഥാനാർഥി സമർപ്പിച്ച കണക്കിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ ഉദ്യോഗസ്ഥനു നിർദേശിക്കാനും വ്യവസ്ഥ ഉണ്ട്. കണക്കുകളുടെ പരിശോധനാ നടപടികളിലാണ് ഏറെ കാലതാമസം നേരിടുന്നത്. കണക്ക് പരിശോധിച്ച് കമ്മിഷനിലേക്ക് നൽകേണ്ടത് മുൻപേ സൂചിപ്പിച്ച ഉദ്യോഗസ്ഥരാണ്. ആരൊക്കെ സമർപ്പിച്ചു, സമർപ്പിച്ചില്ല, എത്ര പേർ പരിധിയിൽ കൂടുതൽ തുക ചെലവാക്കി, അപാകതകൾ ഉള്ള റിട്ടേണുകൾ എത്ര എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ കമ്മിഷനെ അറിയിക്കണം. തുടർന്ന് കമ്മിഷൻ സ്ഥാനാർഥികൾക്ക് ആവശ്യമെങ്കിൽ കാരണം കാണിക്കൽ നോട്ടിസ് നൽകും. ഏതു തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിലാണോ മത്സരിച്ചത് അവിടത്തെ സെക്രട്ടറി വഴിയാണ് നോട്ടിസ് നൽകുക. തുടർന്നു സ്ഥാനാർഥി വിശദീകരണം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനു നൽകണം. ഇതു പരിശോധിച്ച് യുക്തമായ നടപടി ഒടുവിൽ സ്വീകരിക്കുക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെയും വീഴ്ചകൾ മൂലം നടപടികൾ പൂ‍ർത്തിയാക്കാൻ ഇപ്പോൾ രണ്ടു വർഷം വരെ വൈകുന്നുണ്ട്. ഇതു പരിഹരിക്കാനാണു ഓൺലൈൻ സംവിധാനം. കണക്കുകളുടെ സമർപ്പണം മുതൽ അന്തിമ നടപടി വരെ ഉള്ള ഓരോ ഘട്ടവും കൃത്യമായി നിരീക്ഷിക്കാമെന്നതാണ് സവിശേഷത.

എവിടെയാണു നടപടികൾ വൈകുന്നതെന്നു പരിശോധിച്ച് ഉടനടി പരിഹാരം തേടാം. 2020 ഡിസംബറിൽ നടന്ന തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചവരും യഥാസമയം അപാകതകൾ കൂടാതെ കണക്ക് നൽകാത്തവരും ആയ 9016 സ്ഥാനാർഥികൾക്ക് അഞ്ചു വർഷത്തേക്ക് മത്സരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി കമ്മിഷൻ വിജ്ഞാപനം ഇറക്കിയത് രണ്ടു മാസം മുൻപാണ്. അതായത് നടപടികൾക്ക് ഒന്നര വർഷത്തിലേറെ വേണ്ടി വന്നു. പുതിയ സംവിധാനത്തോടെ ഈ കാലതാമസം ഒഴിവായി ആറു മാസത്തിനകം നടപടികൾ പൂർത്തിയാക്കാനാകും എന്നാണു പ്രതീക്ഷ. ഇതു കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ആകസ്മിക ഒഴിവ് കമ്മിഷനെ അറിയിക്കാനുള്ള ഓൺലൈൻ സംവിധാനവും നിലവിൽ വന്നു. അംഗങ്ങൾ മരിക്കുമ്പോഴോ രാജിവയ്ക്കുമ്പോഴോ ഒഴിവ് വരികയും തുടർന്ന് ഉപതിരഞ്ഞെടുപ്പിലൂടെ ഇതു നികത്തുകയുമാണു ചെയ്യുക. ഒഴിവുകൾ നിയമപ്രകാരം ഏഴു ദിവസത്തിനകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അറിയിക്കണം. ഇ മെയിലോ തപാലോ വഴിയോ ആണ് ഇപ്പോൾ ഇത് അറിയിക്കുന്നത്. ഇതും പല കാരണങ്ങളാൽ വൈകുന്ന അവസ്ഥയുണ്ട്. ഇതിനുള്ള പ്രത്യേക സംവിധാനവും പോർട്ടലിൽ ഏർപ്പെടുത്തി. കണക്ക് സമർപ്പിക്കാനും ഒഴിവുകൾ അറിയിക്കാനും ഉള്ള വ്യത്യസ്ത സോഫ്റ്റ‌്‍വെയർ തയാറാക്കിയത് നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററാണ്.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!