Breaking News
ദീപാവലി: പ്രത്യേക ബസുകളുമായി കേരള -കർണാടക ആർ.ടി.സികൾ

ബംഗളൂരു: ദീപാവലി അവധിക്കുള്ള തിരക്ക് പരിഗണിച്ച് നാട്ടിലേക്ക് കൂടുതൽ ബസുകൾ ഓടിക്കുമെന്ന് കേരള ആർ.ടി.സിയും കർണാടക ആർ.ടി.സിയും അറിയിച്ചു. ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് 20 മുതൽ 23 വരെയും തിരിച്ച് 27 മുതൽ 30 വരെയുമാണ് കേരള ആർ.ടി.സി സർവിസ് നടത്തുക.ഓണം, ദസറ സീസണുകളിലേതുപോലെ പ്രതിദിനം 18 സ്പെഷൽ ബസുകളാകും ഓടുക. കോഴിക്കോട്, തൃശൂർ, എറണാകുളം, കണ്ണൂർ, പയ്യന്നൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണിത്. കൂടാതെ, മൈസൂരുവിൽനിന്നും കേരളത്തിലേക്ക് സ്പെഷൽ ബസുകൾ ഉണ്ടാകും. പതിവ് ബസുകളിലെ ടിക്കറ്റുകൾ തീരുന്നതിന് അനുസരിച്ച് സ്പെഷൽ ബസുകളുടെ ഓൺലൈൻ ബുക്കിങ് ഉടൻ തന്നെ തുടങ്ങും.കേരളത്തിലേക്കുള്ള പതിവു ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തേ തീർന്നിട്ടുണ്ട്.
ദസറ അവധിക്ക് അനുവദിച്ച ബുധനാഴ്ചകളിൽ പകലിൽ സർവിസ് നടത്തുന്ന യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് നവംബർ രണ്ടു വരെ നീട്ടിയിട്ടുണ്ട്. എന്നാൽ, ദസറ തിരക്ക് പരിഗണിച്ചുള്ള സ്പെഷൽ ട്രെയിൻ ഇതുവരെ ദക്ഷിണ-പശ്ചിമ റെയിൽവേ അനുവദിച്ചിട്ടില്ല.ദീപാവലി തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി കേരളത്തിലേക്ക് ഒക്ടോബർ 21 മുതൽ 24 വരെയാണ് രാത്രിയിൽ പ്രത്യേക സർവിസ് നടത്തുക. മൈസൂരു റോഡ് ബസ്സ്റ്റേഷൻ, ശാന്തിനഗർ ബസ്സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നാണ് കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവിസ് നടത്തുക.www.ksrtc.in എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. ഒരുമിച്ച് നാലോ അതിലധികമോ യാത്രക്കാർ ടിക്കറ്റെടുത്താൽ അഞ്ചു ശതമാനം തുക ഇളവ് ലഭിക്കും. ഇരുഭാഗത്തേക്കും ഇത്തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ പത്തു ശതമാനവും ഇളവു ലഭിക്കും. നിലവിൽ ഒക്ടോബർ 21, 22 തീയതികളിലെ സർവിസുകളാണ് പ്രഖ്യാപിച്ചത്. മറ്റുള്ളവയും ഉടൻ പ്രഖ്യാപിക്കും.
ഒക്ടോബർ 21ന് ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് ഐരാവത് ബസ് രാത്രി 9.32നും കർണാടക ഓർഡിനറി ബസ് രാത്രി 9.4നും സർവിസ് നടത്തും. ഒക്ടോബർ 21ന് ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് ഐരാവത് ക്ലബ് ക്ലാസ് രാത്രി 9.10, 9.14, 9.18 സമയങ്ങളിൽ സർവിസ് നടത്തും. ഒക്ടോബർ 21ന് ഐരാവത് ക്ലബ് ക്ലാസ് ബസ് ബംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് രാത്രി 8.32ന് സർവിസ് നടത്തും. അന്നു തന്നെ ഐരാവത് ക്ലബ് ക്ലാസ് രാത്രി 9.48ന് കോഴിക്കോട്ടേക്ക് ഓടും. അന്നുതന്നെ 9.17ന് കർണാടക ഓർഡിനറി ബസും കോഴിക്കോട്ടേക്ക് ഓടും.ഒക്ടോബർ 21ന് ബംഗളൂരുവിൽനിന്ന് പാലക്കാട്ടേക്ക് ഐരാവത് ക്ലബ്ക്ലാസ് രാത്രി 9.48നും 10.10നും സർവിസ് നടത്തും. ഒക്ടോബർ 21ന് ബംഗളൂരുവിൽനിന്ന് തൃശൂരിലേക്ക് 9.18നും 9.45നും ഐരാവത് ക്ലബ്ക്ലാസ് സർവിസ് നടത്തും. ഒക്ടോബർ 22ന് കോട്ടയത്തേക്ക് ഐരാവത് ക്ലബ്ക്ലാസ് 8.32നും പാലക്കാട്ടേക്ക് 9.50നും തൃശൂരിലേക്ക് 9.28നും സർവിസ് നടത്തും.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്