Breaking News
25 വർഷം മുൻപും ഇലന്തൂരിൽ നരബലി; നാലര വയസ്സുകാരിയെ ചുട്ടു കൊന്നത് ഡോക്ടറായ പിതാവ്

പത്തനംതിട്ട: ഇലന്തൂരിൽ 25 വർഷം മുൻപും ഇപ്പോഴത്തേതിനു സമാനമായ നരബലി നടന്നു. 1997 ഓഗസ്റ്റ് 21നാണ് ദുർമന്ത്രവാദത്തിനിരയായി നാലരവയസുകാരി ഇലന്തൂരിൽ കൊല്ലപ്പെട്ടത്. ഇലന്തൂർ പൂക്കോട് കണിയാംപറമ്പിൽ ശശിരാജ പണിക്കരുടെ മകൾ അശ്വിനി എന്ന കുട്ടിയെയാണ് അന്ന് ചുട്ടുപൊള്ളിച്ചു കൊന്നത്. ആർ. ശ്രീലേഖ പത്തനംതിട്ട എസ്പിയായിരിക്കെ കേസ് അന്വേഷിച്ചത് അന്നത്തെ ആറൻമുള എസ്ഐ കെ.ഹരികൃഷ്ണനാണ്. പിന്നീട് അഡീ. എസ്പിയായി അദ്ദേഹം ജോലിയിൽനിന്നു വിരമിച്ചു.നരബലി പൂജ നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ആറൻമുള സ്റ്റേഷനിൽനിന്ന് പൊലീസ് ഇലന്തൂരിലേക്കെത്തിയതെന്ന് അന്ന് എസ്ഐ ആയിരുന്ന ഹരികൃഷ്ണൻ പറയുന്നു. പക്ഷേ അവിടെ എത്തിയപ്പോഴേക്കും കുട്ടി കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. 25ൽപ്പരം മുറിപ്പാടുകൾ കുട്ടിയുടെ ശരീരത്തുണ്ടായിരുന്നുവെന്നും അദ്ദേഹം മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.‘‘മുറിപ്പാടുകൾ മിക്കതും പൊള്ളലേൽപ്പിച്ചതിന്റെ ഭാഗമായി ഉണ്ടായതാണ്.
പല മുറിപ്പാടുകളും പല ദിവസങ്ങളിലായി സംഭവിച്ചതാണെന്നു വ്യക്തമായി. കുട്ടിയുടെ കാൽപ്പാദങ്ങളിൽ പപ്പടം കുത്തിയെടുക്കുന്ന കമ്പി കൊണ്ട് വലിയ ദ്വാരങ്ങൾ ഉണ്ടാക്കിയിരുന്നു. സ്വകാര്യ ഭാഗങ്ങളിലും പൊള്ളൽ ഏൽപ്പിച്ചിരുന്നു. പിൻഭാഗം ഹീറ്ററിൽ ഇരുത്തി പൊള്ളിച്ച നിലയിലും ആയിരുന്നു. അതിക്രൂരമായ, വളരെ ദുഃഖകരമായ കാഴ്ചയാണു കാണേണ്ടിവന്നത്. ഹോമിയോ ഡോക്ടറായ പിതാവും രണ്ടാം ഭാര്യയും മൂന്നാം ഭാര്യയും കൂടിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തു ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചു’’– അദ്ദേഹം വ്യക്തമാക്കി.കേസിലെ ഒന്നാം പ്രതി ശശിരാജ പണിക്കരുടെ മൂന്നാം ഭാര്യ സീനയാണ്. രണ്ടാം പ്രതി ശശിരാജ പണിക്കറും മൂന്നാം പ്രതി രണ്ടാം ഭാര്യ സുകുമാരിയമ്മയുമാണ്.
ശശിരാജ പണിക്കരുടെ ഒളിഞ്ഞുകിടക്കുന്ന പിതൃസ്വത്ത് കണ്ടെത്തുന്നതിലേക്കു പിതൃക്കൾ സീനയിലൂടെ പ്രവചനം നടത്തിയെന്ന് പത്തനംതിട്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതു ലഭിക്കുന്നതിനായി പൂജാദികർമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനുകാരണം അശ്വനിയുടെ ദേഹത്തു വസിക്കുന്ന ദുർഭൂതങ്ങളുടെ പ്രവർത്തിയാണെന്നും അവയെ പൊള്ളലേൽപ്പിച്ച് മാറ്റാമെന്നും സീന നിർദേശിച്ചു. ഇതേത്തുടർന്നാണ് പിഞ്ചുകുഞ്ഞിനോട് ഈ ക്രൂരത കാട്ടിയത്.അതേസമയം, കൊലപാതകങ്ങൾക്കു കാരണം സമ്പത്തിനോടുള്ള മനുഷ്യന്റെ അമിത ഭ്രമവും വഴിവിട്ട ജീവിത ബന്ധങ്ങളും ആണെന്നും അങ്ങേയറ്റം ലജ്ജാകരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്