Breaking News
25 വർഷം മുൻപും ഇലന്തൂരിൽ നരബലി; നാലര വയസ്സുകാരിയെ ചുട്ടു കൊന്നത് ഡോക്ടറായ പിതാവ്

പത്തനംതിട്ട: ഇലന്തൂരിൽ 25 വർഷം മുൻപും ഇപ്പോഴത്തേതിനു സമാനമായ നരബലി നടന്നു. 1997 ഓഗസ്റ്റ് 21നാണ് ദുർമന്ത്രവാദത്തിനിരയായി നാലരവയസുകാരി ഇലന്തൂരിൽ കൊല്ലപ്പെട്ടത്. ഇലന്തൂർ പൂക്കോട് കണിയാംപറമ്പിൽ ശശിരാജ പണിക്കരുടെ മകൾ അശ്വിനി എന്ന കുട്ടിയെയാണ് അന്ന് ചുട്ടുപൊള്ളിച്ചു കൊന്നത്. ആർ. ശ്രീലേഖ പത്തനംതിട്ട എസ്പിയായിരിക്കെ കേസ് അന്വേഷിച്ചത് അന്നത്തെ ആറൻമുള എസ്ഐ കെ.ഹരികൃഷ്ണനാണ്. പിന്നീട് അഡീ. എസ്പിയായി അദ്ദേഹം ജോലിയിൽനിന്നു വിരമിച്ചു.നരബലി പൂജ നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ആറൻമുള സ്റ്റേഷനിൽനിന്ന് പൊലീസ് ഇലന്തൂരിലേക്കെത്തിയതെന്ന് അന്ന് എസ്ഐ ആയിരുന്ന ഹരികൃഷ്ണൻ പറയുന്നു. പക്ഷേ അവിടെ എത്തിയപ്പോഴേക്കും കുട്ടി കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. 25ൽപ്പരം മുറിപ്പാടുകൾ കുട്ടിയുടെ ശരീരത്തുണ്ടായിരുന്നുവെന്നും അദ്ദേഹം മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.‘‘മുറിപ്പാടുകൾ മിക്കതും പൊള്ളലേൽപ്പിച്ചതിന്റെ ഭാഗമായി ഉണ്ടായതാണ്.
പല മുറിപ്പാടുകളും പല ദിവസങ്ങളിലായി സംഭവിച്ചതാണെന്നു വ്യക്തമായി. കുട്ടിയുടെ കാൽപ്പാദങ്ങളിൽ പപ്പടം കുത്തിയെടുക്കുന്ന കമ്പി കൊണ്ട് വലിയ ദ്വാരങ്ങൾ ഉണ്ടാക്കിയിരുന്നു. സ്വകാര്യ ഭാഗങ്ങളിലും പൊള്ളൽ ഏൽപ്പിച്ചിരുന്നു. പിൻഭാഗം ഹീറ്ററിൽ ഇരുത്തി പൊള്ളിച്ച നിലയിലും ആയിരുന്നു. അതിക്രൂരമായ, വളരെ ദുഃഖകരമായ കാഴ്ചയാണു കാണേണ്ടിവന്നത്. ഹോമിയോ ഡോക്ടറായ പിതാവും രണ്ടാം ഭാര്യയും മൂന്നാം ഭാര്യയും കൂടിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തു ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചു’’– അദ്ദേഹം വ്യക്തമാക്കി.കേസിലെ ഒന്നാം പ്രതി ശശിരാജ പണിക്കരുടെ മൂന്നാം ഭാര്യ സീനയാണ്. രണ്ടാം പ്രതി ശശിരാജ പണിക്കറും മൂന്നാം പ്രതി രണ്ടാം ഭാര്യ സുകുമാരിയമ്മയുമാണ്.
ശശിരാജ പണിക്കരുടെ ഒളിഞ്ഞുകിടക്കുന്ന പിതൃസ്വത്ത് കണ്ടെത്തുന്നതിലേക്കു പിതൃക്കൾ സീനയിലൂടെ പ്രവചനം നടത്തിയെന്ന് പത്തനംതിട്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതു ലഭിക്കുന്നതിനായി പൂജാദികർമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനുകാരണം അശ്വനിയുടെ ദേഹത്തു വസിക്കുന്ന ദുർഭൂതങ്ങളുടെ പ്രവർത്തിയാണെന്നും അവയെ പൊള്ളലേൽപ്പിച്ച് മാറ്റാമെന്നും സീന നിർദേശിച്ചു. ഇതേത്തുടർന്നാണ് പിഞ്ചുകുഞ്ഞിനോട് ഈ ക്രൂരത കാട്ടിയത്.അതേസമയം, കൊലപാതകങ്ങൾക്കു കാരണം സമ്പത്തിനോടുള്ള മനുഷ്യന്റെ അമിത ഭ്രമവും വഴിവിട്ട ജീവിത ബന്ധങ്ങളും ആണെന്നും അങ്ങേയറ്റം ലജ്ജാകരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്