Connect with us

Breaking News

ആരോഗ്യരംഗത്ത് ആലക്കോടിന് ചികിത്സയേയില്ല

Published

on

Share our post

ആലക്കോട്: ആരോഗ്യ പരിപാലനരംഗത്ത് അനുദിനം വളർച്ച നേടുന്ന കേരളത്തിൽഏറേപിന്നാക്കംനിൽക്കുകയാണ്ഒരുമലയോരപ്രദേശം.ആലക്കോട് മേഖലയിൽ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം പോലുമില്ലാത്തത് ആദിവാസി കോളനികളും താഴ്ന്ന വരുമാനക്കാരുമായ ആയിരങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുകയാണ്.1980 ൽ അതിവിസ്തൃതമായ ആലക്കോട് പഞ്ചായത്ത് വിഭജിച്ച് ഉദയഗിരി ഗ്രാമപഞ്ചായത്ത് രൂപീകൃതമായപ്പോൾ ആലക്കോട് പഞ്ചായത്തിൽ ആകെയുണ്ടായിരുന്ന മണക്കടവ് പി.എച്ച്.സി ഉദയഗിരി പഞ്ചായത്തിൽപ്പെടുകയായിരുന്നു. പുതിയ പഞ്ചായത്തിൽ വീണ്ടും ഒരു പി.എച്ച്.സി കൂടി സർക്കാർ അനുവദിച്ചപ്പോൾ വീണ്ടും 10 വർഷക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ആലക്കോട് പഞ്ചായത്തിന് അനുവദിച്ച പി.എച്ച്.സി സ്ഥാപിക്കപ്പെട്ടത് തേർത്തല്ലിയിൽ. 

21 വാർഡുകളുള്ള ആലക്കോട് പഞ്ചായത്തിലെ 11 വാർഡുകളും രയറോം പുഴയ്ക്ക് ഇക്കരെയാണ്. കാപ്പിമല, കരാമരംതട്ട്, പാത്തൻപാറ കൊട്ടയാട് തുടങ്ങിയ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ കോളനികളിൽ ഉള്ളവരടക്കം 20 കി.മീറ്റർ അകലെയുള്ള തേർത്തല്ലിയിലെത്തി ചികിത്സ തേടേണ്ട ഗതികേടിലാണുള്ളത്. അര നൂറ്റാണ്ട് മുമ്പുവരെ ആലക്കോട് പാലത്തിനു സമീപം മൊബൈൽ ഡിസ്‌പ്പെൻസറി സേവനം ലഭിച്ചിരുന്നു. എന്നാൽ തേർത്തല്ലിയിലെ പി.എച്ച്.സി യുടെ പ്രവർത്തനപരിധിയിൽ പെട്ടതിനാൽ മെഡിക്കൽ ക്യാമ്പുകൾ പോലും ആലക്കോട് ടൗണിൽ അപൂർവ്വമായി മാത്രമാണ് നടക്കാറുള്ളത്.ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തി ചികിത്സ തേടുകയെന്നതാണ് ആലക്കോട് മേഖലയിലുള്ളവർക്ക് ഏക പോംവഴി. എന്നാൽ ദിവസേന അഞ്ഞൂറിലധികം രോഗികളെത്തുന്ന ഇവിടെ മണിക്കൂറുകൾ ക്യൂവിൽ നിന്നവേണം ചികിത്സ തേടുവാൻ.

ആലക്കോട് ടൗൺ കേന്ദ്രമായി ഒരു പി.എച്ച്.സി അനുവദിക്കുകയാണെങ്കിൽ ആലക്കോട്, നടുവിൽ പഞ്ചായത്തുകളിലെ 25 ഓളം വാർഡുകളിലുള്ള പതിനായിരക്കണക്കിന് ജനങ്ങൾക്ക് അത് ഏറെ പ്രയോജനപ്പെടും. പക്ഷേ, ആലക്കോട് കേന്ദ്രമായി സർക്കാർ ആശുപത്രി ആരംഭിക്കുന്നതിന് കാലങ്ങളായി തടസ്സം നിൽക്കുന്ന ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളാണ് നാടിന്റെ ശാപമെന്നാണ്പറയുന്നത്.തേർത്തല്ലി കേന്ദ്രമായി പുതിയ പഞ്ചായത്ത് രൂപീകരിക്കുന്നതിന് വർഷങ്ങളായി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നുവരികയാണ്. ആലക്കോട് പഞ്ചായത്ത് വിഭജിച്ച് രയറോം പുഴയ്ക്ക് അക്കരെയുള്ള 10 വാർഡുകൾ പുനക്രമീകരിച്ച് കൊണ്ട് രൂപീകൃതമാകുന്ന പുതിയ പഞ്ചായത്ത് വരുമ്പോഴും സർക്കാർ പി.എച്ച്.സി പോലുമില്ലാത്ത പഞ്ചായത്തായി ആലക്കോട് നിലനിൽക്കും.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!