Connect with us

Breaking News

കുന്നും കാടും കീഴടങ്ങി ഇവിടെ നിറയുന്നു കോഴിയും പശുവും

Published

on

Share our post

മയ്യിൽ: ആരും തിരിഞ്ഞുനോക്കാത്ത കാടുമൂടിയ പറമ്പിലിപ്പോൾ നിറയെ കോഴിയും പശുവും ആടുമാണ്‌. മയ്യിൽ വള്ളിയോട്ട്‌ അനന്തോത്ത്‌ വീട്ടിലെ ബസ്‌ ജീവനക്കാരായ സഹോദരന്മാരുടെ കഠിനാധ്വാനത്തിനും ഇച്ഛാശക്തിക്കും മുന്നിൽ കുന്നും കാടും കീഴടങ്ങി. മൃഗസംരക്ഷണ വകുപ്പും മയ്യിൽ പഞ്ചായത്തും നാട്ടുകാരും ഇവരുടെ ഫാമിന്‌ കാവലും പിന്തുണയുമായി ഒപ്പമുണ്ട്‌. 2017 ലാണ്‌ ബസ്‌ കണ്ടക്ടറായ എൻ വിനോദ്‌, ആരും തിരിഞ്ഞുനോക്കാത്ത വള്ളിയോട്ടെ ഒന്നര ഏക്കർ സ്ഥലത്ത്‌ ഫാം തുടങ്ങിയത്‌. പിന്നീട്‌ സഹോദരനും കണ്ടക്ടറുമായ വിജേഷും സഹായത്തിനെത്തി. ഇപ്പോൾ രണ്ടുപേരും മുഴുവൻ സമയ കർഷകരാണ്‌.

മുട്ടക്കോഴിയാണ്‌ ഫാമിലെ മുഖ്യ കൃഷി. മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന സർക്കാർ അംഗീകൃത നഴ്‌സറികൂടിയാണിത്‌. മുണ്ടയാട്‌ കോഴി വളർത്തൽ കേന്ദ്രത്തിൽനിന്നാണ്‌ ഒരു ദിവസം പ്രായമായ കോഴികുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്‌. കുഞ്ഞ്‌ 45 ദിവസം വളർച്ചയെത്തിയാൽ തിരിച്ചുകൊടുക്കും. 22 രൂപയ്‌ക്കാണ്‌ കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നത്‌. തിരിച്ചുകൊടുക്കുമ്പോൾ 120 രൂപ ലഭിക്കും.ജേഴ്‌സിയും കാസർകോടൻ കുള്ളനുമടക്കം ഫാമിൽ 27 പശുക്കളുണ്ടായിരുന്നു. ദിവസം ശരാശരി 100 ലിറ്റർ അളന്നിരുന്നു. ഇപ്പോൾ പശുക്കളുടെ എണ്ണം അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ എണ്ണത്തിനെ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്‌. നാടൻ ഇനത്തിൽപ്പെട്ട 25 ആടുകളമുണ്ടായിരുന്നു. മുയലും പ്രാവും ടർക്കിയും ഉണ്ടായിരുന്നെങ്കിലും കോവിഡ്‌ അടച്ചുപൂട്ടൽ സമയത്ത്‌ പിടിച്ചുനിൽക്കാനാകാതെ ഒഴിവാക്കി. തീറ്റപ്പുൽ, അസോള കൃഷിയുമുണ്ട്‌. ചാണകം മെഷീനിൽ പൊടിച്ച്‌ വിൽപന നടത്തുന്നുണ്ട്‌. കോഴിവളവും വൻതോതിൽ വിറ്റുപോകുന്നു.

സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം രൂപയുടെ ജന്തുക്ഷേമ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. ചാണകപ്പൊടി മെഷീനായി കൃഷി വകുപ്പ്‌ ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. ജില്ലാപഞ്ചായത്ത്‌ പശുക്കളെ വാങ്ങാൻ 2.50 ലക്ഷം രൂപ നൽകി. ബ്ലോക്ക്‌ ക്ഷീരവികസന ഓഫീസിൽനിന്ന്‌ രണ്ട്‌ പശുക്കളെ വാങ്ങുന്ന പദ്ധതിയിൽ 70,000 രൂപ ലഭ്യമാക്കി. മയ്യിൽ പഞ്ചായത്ത്‌ ഫാമിലേക്കുള്ള റോഡ്‌ കോൺക്രീറ്റ്‌ ചെയ്‌ത്‌ ഗതാഗത യോഗ്യമാക്കുന്നതിന്‌ എട്ടുലക്ഷം രൂപ ചെലവഴിച്ചു. ഇതിനെല്ലാം പുറമെയാണ്‌ നാട്ടുകാരുടെ സഹകരണം. കാലിത്തീറ്റ, കോഴിത്തീറ്റ വിലവർധനയാണ്‌ ഈ മേഖലയിലെ കർഷകർ നേരിടുന്ന വലിയ വെല്ലുവിളിയെന്ന്‌ വിനോദ്‌ പറഞ്ഞു. ഫോൺ: 9947888664.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!