Connect with us

Breaking News

കുന്നും കാടും കീഴടങ്ങി ഇവിടെ നിറയുന്നു കോഴിയും പശുവും

Published

on

Share our post

മയ്യിൽ: ആരും തിരിഞ്ഞുനോക്കാത്ത കാടുമൂടിയ പറമ്പിലിപ്പോൾ നിറയെ കോഴിയും പശുവും ആടുമാണ്‌. മയ്യിൽ വള്ളിയോട്ട്‌ അനന്തോത്ത്‌ വീട്ടിലെ ബസ്‌ ജീവനക്കാരായ സഹോദരന്മാരുടെ കഠിനാധ്വാനത്തിനും ഇച്ഛാശക്തിക്കും മുന്നിൽ കുന്നും കാടും കീഴടങ്ങി. മൃഗസംരക്ഷണ വകുപ്പും മയ്യിൽ പഞ്ചായത്തും നാട്ടുകാരും ഇവരുടെ ഫാമിന്‌ കാവലും പിന്തുണയുമായി ഒപ്പമുണ്ട്‌. 2017 ലാണ്‌ ബസ്‌ കണ്ടക്ടറായ എൻ വിനോദ്‌, ആരും തിരിഞ്ഞുനോക്കാത്ത വള്ളിയോട്ടെ ഒന്നര ഏക്കർ സ്ഥലത്ത്‌ ഫാം തുടങ്ങിയത്‌. പിന്നീട്‌ സഹോദരനും കണ്ടക്ടറുമായ വിജേഷും സഹായത്തിനെത്തി. ഇപ്പോൾ രണ്ടുപേരും മുഴുവൻ സമയ കർഷകരാണ്‌.

മുട്ടക്കോഴിയാണ്‌ ഫാമിലെ മുഖ്യ കൃഷി. മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന സർക്കാർ അംഗീകൃത നഴ്‌സറികൂടിയാണിത്‌. മുണ്ടയാട്‌ കോഴി വളർത്തൽ കേന്ദ്രത്തിൽനിന്നാണ്‌ ഒരു ദിവസം പ്രായമായ കോഴികുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്‌. കുഞ്ഞ്‌ 45 ദിവസം വളർച്ചയെത്തിയാൽ തിരിച്ചുകൊടുക്കും. 22 രൂപയ്‌ക്കാണ്‌ കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നത്‌. തിരിച്ചുകൊടുക്കുമ്പോൾ 120 രൂപ ലഭിക്കും.ജേഴ്‌സിയും കാസർകോടൻ കുള്ളനുമടക്കം ഫാമിൽ 27 പശുക്കളുണ്ടായിരുന്നു. ദിവസം ശരാശരി 100 ലിറ്റർ അളന്നിരുന്നു. ഇപ്പോൾ പശുക്കളുടെ എണ്ണം അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ എണ്ണത്തിനെ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്‌. നാടൻ ഇനത്തിൽപ്പെട്ട 25 ആടുകളമുണ്ടായിരുന്നു. മുയലും പ്രാവും ടർക്കിയും ഉണ്ടായിരുന്നെങ്കിലും കോവിഡ്‌ അടച്ചുപൂട്ടൽ സമയത്ത്‌ പിടിച്ചുനിൽക്കാനാകാതെ ഒഴിവാക്കി. തീറ്റപ്പുൽ, അസോള കൃഷിയുമുണ്ട്‌. ചാണകം മെഷീനിൽ പൊടിച്ച്‌ വിൽപന നടത്തുന്നുണ്ട്‌. കോഴിവളവും വൻതോതിൽ വിറ്റുപോകുന്നു.

സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം രൂപയുടെ ജന്തുക്ഷേമ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. ചാണകപ്പൊടി മെഷീനായി കൃഷി വകുപ്പ്‌ ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. ജില്ലാപഞ്ചായത്ത്‌ പശുക്കളെ വാങ്ങാൻ 2.50 ലക്ഷം രൂപ നൽകി. ബ്ലോക്ക്‌ ക്ഷീരവികസന ഓഫീസിൽനിന്ന്‌ രണ്ട്‌ പശുക്കളെ വാങ്ങുന്ന പദ്ധതിയിൽ 70,000 രൂപ ലഭ്യമാക്കി. മയ്യിൽ പഞ്ചായത്ത്‌ ഫാമിലേക്കുള്ള റോഡ്‌ കോൺക്രീറ്റ്‌ ചെയ്‌ത്‌ ഗതാഗത യോഗ്യമാക്കുന്നതിന്‌ എട്ടുലക്ഷം രൂപ ചെലവഴിച്ചു. ഇതിനെല്ലാം പുറമെയാണ്‌ നാട്ടുകാരുടെ സഹകരണം. കാലിത്തീറ്റ, കോഴിത്തീറ്റ വിലവർധനയാണ്‌ ഈ മേഖലയിലെ കർഷകർ നേരിടുന്ന വലിയ വെല്ലുവിളിയെന്ന്‌ വിനോദ്‌ പറഞ്ഞു. ഫോൺ: 9947888664.


Share our post

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Breaking News

മട്ടന്നൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു

Published

on

Share our post

മട്ടന്നൂർ: വയോധികയെ വീടിന് സമീപത്തെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിൽ കുഴിക്കലിലെ പുഷ്പാലയത്തിൽ പി.എം.പുഷ്പാവതിയമ്മ(87)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സമീപവാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
തനിച്ചു താമസിക്കുന്ന ഇവർ കുളിമുറിയിൽ തന്നെയുള്ള അടുപ്പിൽ നിന്നാണ് വെള്ളം ചൂടാക്കി കുളിക്കാറുള്ളത്. സ്വയം തീ കൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെള്ളം ചൂടാക്കുന്നതിനിടെ തീപിടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭർത്താവ്: പരേതനായ അച്യുതൻ അടിയോടി. മക്കൾ: മാലതി,മായജ,ശ്രീജ,ഗിരിജ,ഗീത. മരുമക്കൾ: പി.കെ.വാസുദേവൻ,ഹരീഷ്,മോഹനൻ,പ്രകാശൻ,കെ.പി.രമേശൻ(ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!