Connect with us

Breaking News

യന്ത്ര മിടുക്കിൽ നഗരം ഇനി ‘ സൂപ്പർ ക്ലീൻ’; ചെലവ് 75 ലക്ഷം, യന്ത്രവൽകൃത ശുചീകരണയന്ത്രം സജ്ജം

Published

on

Share our post

കണ്ണൂർ:  നഗര ശുചീകരണത്തിനു കോർപറേഷനു യന്ത്രവൽകൃത റോഡ് ശുചീകരണ യന്ത്രം (ട്രക്ക് മൗൺടഡ് സ്വീപ്പർ– സ്വീപ്പിങ് മെഷീൻ) സജ്ജം. കോർപറേഷൻ ധനകാര്യ കമ്മിഷൻ ഗ്രാൻഡ് ഉപയോഗിച്ച് 75 ലക്ഷം രൂപ ചെലവഴിച്ചാണ് യന്ത്രം വാങ്ങിയത്. വിദേശ രാജ്യങ്ങളിലെ റോഡ് ശുചീകരണ യന്ത്രമാണിത്. തൃശൂർ കോർപറേഷനു പിന്നാലെയാണ് കണ്ണൂർ കോർപറേഷനും സംവിധാനം ഒരുക്കുന്നത്. ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ ഇത്തരത്തിലുള്ള സജ്ജീകരണം ശുചീകരണത്തിനുണ്ട്. 101 എച്ച്പി ശക്തിയിലുള്ള ട്രക്കിലെ ഓട്ടമറ്റിക് ബ്രഷ് കൊണ്ട് പൊടിയും മാലിന്യങ്ങളും ശേഖരിച്ചെടുക്കും.

ഇരുവശത്തും മധ്യത്തിലുമുള്ള ബ്രഷ് കൊണ്ട് 6 ടൺ മാലിന്യം ഒരു തവണ ട്രക്കിൽ സംഭരിക്കാനാകും. ആദ്യഘട്ടത്തിൽ രാത്രി കാലത്ത് യന്ത്രം ഉപയോഗിച്ച് ശുചീകരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി തിരഞ്ഞെടുത്ത തൊഴിലാളികൾക്ക് 3 മാസത്തെ പരിശീലനം നൽകും. ഗതാഗത കുരുക്ക് ഒഴിവാക്കാൻ രാത്രിയിൽ മാത്രമേ മെഷീൻ പ്രവർത്തിപ്പിക്കൂ. കോയമ്പത്തൂർ ആസ്ഥാനമായ റൂട്സ് മൾട്ടി ക്ലീൻ ലിമിറ്റഡിൽ നിന്നാണ് മെഷീൻ വാങ്ങിയത്. ഇവർ തന്നെ സർവീസ് നടത്തും.

റോഡ് ശുചീകരണ യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് രാവിലെ 11നു പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് മേയർ ടി.ഒ.മോഹനൻ നി‍ർവഹിക്കും. പുതിയ യന്ത്രം കൊണ്ട് നഗരശുചീകരണം കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കും. 6000 ലീറ്റർ ശേഷിയുള്ള ഈ മെഷീൻ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ പ്രദേശത്തെ വൃത്തിയാക്കാൻ കഴിയും. പൊടിപടലങ്ങൾ ഉണ്ടാകാതെ സ്വയം വെള്ളം തെളിച്ച് വൃത്തിയാക്കാനും ഏത് പ്രതലത്തിലും പ്രവർത്തിക്കാനും കഴിയും. മണിക്കൂറിൽ 4 മുതൽ 10 കിലോമീറ്റർ വരെയുള്ള പ്രദേശം വൃത്തിയാക്കാൻ കഴിയും.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!