Connect with us

Breaking News

കണ്ണൂർ ജില്ലാ സ്‌കൂൾ കലോത്സവം നവംബറിൽ

Published

on

Share our post

കണ്ണൂർ:രണ്ടുവർഷത്തെ ഇടവേളക്കുശേഷം കൗമാരകേരളം വീണ്ടും കലോത്സവമേളങ്ങളിലേക്ക്‌. റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 22 മുതൽ 26 വരെ കണ്ണൂർ നഗരത്തിലെ വിവിധ സ്‌കൂളുകളിലായി നടക്കും. കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണം ഈ മാസം അവസാനം നടക്കും. നിലവിൽ സ്‌കൂൾതല മത്സരങ്ങളാണ്‌ പുരോഗമിക്കുന്നത്‌. 15 സബ്‌ജില്ലകളിലെയും കലോത്സവങ്ങൾ നവംബർ 17 ഓടെ പൂർത്തിയാവും.
വലിയ ഇടവേളയ്‌ക്ക്‌ ശേഷമെത്തുന്ന കലോത്സവത്തെ അതിരില്ലാത്ത ആവേശത്തോടെയാണ്‌ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഏറ്റെടുക്കുന്നത്‌.

2019 നവംബർ 19 മുതൽ 23 വരെയാണ്‌ അവസാനമായി ജില്ലാ കലോത്സവം നടന്നത്‌. 2020 മാർച്ചിൽ കോവിഡ്‌ കേസുകൾ കൂടുതലായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടതോടെ സ്‌കൂളുകൾ അടച്ചു. പഠനം ഓൺലൈനായപ്പോൾ വീട്ടിൽ ഇരിക്കേണ്ടിവന്ന വിദ്യാർഥികൾക്ക്‌ കലാലോകത്തുനിന്നും വിട്ടുനിൽക്കേണ്ടി വന്നു. ഓൺലൈൻ കലോത്സവങ്ങൾ ഒരു പരിധിവരെ ഈ പ്രതിസന്ധിയെ മറികടക്കാൻ സഹായിച്ചു. രണ്ടുവർഷമായി ഒതുക്കിവച്ച കലാഭിനിവേശവും അതു വഴിയുണ്ടാവുന്ന കൂട്ടായ്‌മയുടെ ആനന്ദവും തിരിച്ചുപിടിക്കാനൊരുങ്ങുകയാണ്‌ സ്‌കൂളുകൾ. കോവിഡ്‌ കാലത്ത്‌ തൊഴിൽ നഷ്ടപ്പെട്ട കലാ അധ്യാപകർക്കും വീണ്ടുമെത്തുന്ന കലോത്സവങ്ങൾ വലിയ പ്രതീക്ഷ നൽകുന്നുണ്ട്‌.
നവംബർ രണ്ട്‌, മൂന്ന്‌ തീയതികളിൽ തലശേരിയിൽ നടക്കുന്ന ശാസ്ത്രമേളയുടെ ഒരുക്കങ്ങളും വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ പുരോഗമിക്കുകയാണ്‌. ഈ മാസം 17ഓടെ സബ്‌ജില്ലാ ശാസ്‌ത്രമേളകളും പൂർത്തിയാവും.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!