Connect with us

Breaking News

സി.ഐ.ടി.യു ജില്ലാ സമ്മേളനം:ശ്രീകണ്‌ഠപുരത്ത്‌ 14ന്‌ പതാകയുയരും

Published

on

Share our post

കണ്ണൂർ: സി.ഐ.ടി.യു ജില്ലാ സമ്മേളനം 15, 16 തീയതികളിൽ ശ്രീകണ്ഠപുരത്ത് നടക്കും. പ്രതിനിധി സമ്മേളനം ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിൽ സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനംചെയ്യും. ജില്ലയിൽ സംസ്ഥാന, ജില്ലാ, ഏരിയാതലത്തിൽ പ്രവർത്തിക്കുന്ന 156 യൂണിയനുകളിലായുളള 3,53,452 അംഗങ്ങളെ പ്രതിനിധീകരിച്ച് 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ട്രേഡ് യൂണിയൻ നേതാവായിരുന്ന ടി ഒ തോമസിന്റെ സ്മൃതികുടീരത്തിൽനിന്നും സിഐടിയു ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പന്റെ നേതൃത്വത്തിലും കൊടിമരം മോട്ടോർ തൊഴിലാളി യൂണിയൻ നേതാവായിരുന്ന പി വി കൃഷ്ണന്റെ കണ്ടക്കൈയുള്ള സ്മൃതികുടീരത്തിൽനിന്നും ജില്ലാ ട്രഷറർ അരക്കൻ ബാലന്റെ നേതൃത്വത്തിലും സമ്മേളന നഗരിയിലെത്തിക്കും.
14ന്‌  വൈകിട്ട്‌ 5.30ന് പൊതുസമ്മേളന നഗരിയിൽ  സ്വാഗതസംഘം ചെയർമാൻ എം സി രാഘവൻ പതാക ഉയർത്തും.   16ന്‌  വൈകിട്ട്‌ അഞ്ചിന്‌ പൊതുസമ്മേളന നഗരിയിലേക്ക് ശ്രീകണ്ഠപുരം ഒടത്തുപാലം, പരിപ്പായി, കോട്ടൂർ ജങ്ഷൻ എന്നിവിടങ്ങളിൽനിന്ന് തൊഴിലാളികൾ പ്രകടനമായെത്തും.സമ്മേളനത്തോടനുബന്ധിച്ച് പയ്യാവൂർ, ഇരിക്കൂർ, വളക്കൈ എന്നിവിടങ്ങളിൽ സെമിനാർ, മേഖലാ കേന്ദ്രങ്ങളിൽ തൊഴിലാളി കൂട്ടായ്മ, ആദ്യകാല തൊഴിലാളി യൂണിയൻ പ്രവർത്തകരെ ആദരിക്കലും നടത്തി.
കല്യാട് അതിഥിത്തൊഴിലാളികളുടെ സംഗമവും സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി 11ന് ശ്രീകണ്ഠപുരത്ത് കമ്പവലി മത്സരവും, 12ന് രക്തദാനവും ഓട്ടോറിക്ഷാ റാലിയും നടക്കും. 13ന് സമ്മേളനത്തിന്റെ ഭാഗമായി വിളംബര ജാഥയും നടക്കും. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ, ജില്ലാ പ്രസിഡന്റ്‌ സി കൃഷ്ണൻ, സംഘാടകസമിതി ചെയർമാൻ എം സി രാഘവൻ, കൺവീനർ  പി മാധവൻ, വൈസ്‌ ചെയർമാൻ എം സി ഹരിദാസൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!