Connect with us

Breaking News

അപകടകരമായ രീതിയിൽ ഓടിക്കുന്ന വാഹനങ്ങളുടെ വിവരം അധികൃതരെ അറിയിക്കാൻ ആപ്

Published

on

Share our post

തിരുവനന്തപുരം: അപകടകരമായ രീതിയിൽ ഓടിക്കുന്ന വാഹനങ്ങളുടെ വിവരം അധികൃതരെ അറിയിക്കാൻ മോട്ടോർ വാഹനവകുപ്പ്‌ മൊബൈൽ ആപ്‌ ഒരുക്കും. പൊതുജനങ്ങൾക്ക് ആപ്പിലൂടെ നിയമംലംഘിക്കുന്ന വാഹനങ്ങളുടെ വീഡിയോ മോട്ടോർവാഹനവകുപ്പിന്‌ അയക്കാം. സീഡാക്കാണ്‌ ആപ് തയ്യാറാക്കുന്നത്‌. ഒരു മാസത്തിനുള്ളിൽ ആപ്‌ തയ്യാറാകുമെന്ന്‌ മന്ത്രി ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ജി.പി.എസ് ഘടിപ്പിക്കാത്ത പബ്ലിക് കാരിയേജ് വാഹനങ്ങളുടെ ഫിറ്റ്‌നസ്‌ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. എആർഐ അംഗീകാരമുള്ള നിർമാതാക്കളുടെ ജിപിഎസ് സംസ്ഥാനത്ത് ആവശ്യാനുസര​ണം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ ട്രാൻസ്പോർ‌ട്ട് കമീഷണറെ ചുമതലപ്പെടുത്തി.

ത്രിതല പരിശോധന വാഹനങ്ങൾ ഇനി മൂന്നുതലത്തിൽ പരിശോധിക്കും. ആർടി ഓഫീസിനു കീഴിലുള്ള ഓരോ ഉദ്യോഗസ്ഥനും ആ ഓഫീസിനു കീഴിലുള്ള നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധനയുടെ ചുമതല നൽകും. ക്രമക്കേട്‌ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയാകും. ഓരോ ആഴ്ചയും ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണർ തലത്തിൽ കുറഞ്ഞത് 15 വാഹനം പരിശോധിക്കും. സംസ്ഥാനതലത്തിൽ സൂപ്പർ ചെക്കിങ് ഉണ്ടാകും.നികുതി വെട്ടിക്കാൻ ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങൾ പിടികൂടും. ഇത്തരം വാഹനങ്ങൾക്ക്‌ കേരളത്തിലും നികുതി ഈടാക്കും. പോണ്ടിച്ചേരി, നാഗാലാൻഡ്‌, അരുണാചൽപ്രദേശ്‌ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്‌ത വാഹനങ്ങൾ നവംബർ ഒന്നുമുതൽ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റണം.

ലഹരിയിലാണോ, ലൈസൻസ്‌ റദ്ദാക്കും ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എക്സൈസ് വകുപ്പുമായി ചേർന്ന് കർശന പരിശോധന നടത്തും. ഇത്തരക്കാരുടെ ലൈസൻസ് റദ്ദാക്കും. ‌ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്‌നിങ്‌ ആൻഡ്‌ റിസർച്ചിൽ (ഐഡിടിആർ)വിജയകരമായി റിഫ്രഷർ ട്രെയ്‌നിങ്‌ പൂർത്തിയാക്കിയാലേ ലൈസൻസ് പുനഃസ്ഥാപിക്കൂ.

ഉടമകൾക്ക്‌ ആനുകൂല്യം ഡ്രൈവർമാരുടെ മികവും അപകടരഹിതവുമായ ഡ്രൈവിങ്ങും പരിഗണിച്ച് വാഹന ഉടമകൾക്ക് ആനുകൂല്യം നൽകുന്നത്‌ പരിശോധിക്കും. വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്താൻ സഹായിക്കുന്ന വർക്‌ഷോപ്പുകൾക്കെതിരെ നടപടിയെടുക്കും.

വടക്കഞ്ചേരി അപകടം: ബസിന്‌ അമിത വേഗം ടൂറിസ്റ്റ്‌ ബസിന്റെ അമിത വേഗവും ഡ്രൈവർ ജോമോന്റെ ഗുരുതര അശ്രദ്ധയുമാണ്‌ വടക്കഞ്ചേരിയിൽ ഒമ്പതു പേരുടെ മരണത്തിന് ഇടയാക്കിയതെന്ന്‌ ട്രാൻസ്‌പോർട്ട്‌ കമീഷണറുടെ റിപ്പോർട്ട്‌. റിപ്പോർട്ട്‌ അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു.


Share our post

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Breaking News

മട്ടന്നൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു

Published

on

Share our post

മട്ടന്നൂർ: വയോധികയെ വീടിന് സമീപത്തെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിൽ കുഴിക്കലിലെ പുഷ്പാലയത്തിൽ പി.എം.പുഷ്പാവതിയമ്മ(87)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സമീപവാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
തനിച്ചു താമസിക്കുന്ന ഇവർ കുളിമുറിയിൽ തന്നെയുള്ള അടുപ്പിൽ നിന്നാണ് വെള്ളം ചൂടാക്കി കുളിക്കാറുള്ളത്. സ്വയം തീ കൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെള്ളം ചൂടാക്കുന്നതിനിടെ തീപിടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭർത്താവ്: പരേതനായ അച്യുതൻ അടിയോടി. മക്കൾ: മാലതി,മായജ,ശ്രീജ,ഗിരിജ,ഗീത. മരുമക്കൾ: പി.കെ.വാസുദേവൻ,ഹരീഷ്,മോഹനൻ,പ്രകാശൻ,കെ.പി.രമേശൻ(ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!