Connect with us

Breaking News

രുചിപ്പെരുമ ഒരുക്കാൻ കെഎസ്‌ആർടിസി ‘ബസ്‌റ്റോറന്റ്‌’ ; ഉദ്‌ഘാടനം നാളെ

Published

on

Share our post

ബത്തേരി: മിതമായ വിലയിൽ രുചികരമായ ഭക്ഷണവുമായി ബത്തേരി കെഎസ്‌ആർടിസി ഡിപ്പോയിൽ  ‘ബസ്‌റ്റോറന്റ്‌’ ഒരുങ്ങി. പട്ടികജാതി–-പട്ടികവർഗ ക്ഷേമവകുപ്പും കെഎസ്‌ആർടിസിയും ചേർന്ന്‌ സംസ്ഥാനത്തെ 14 ജില്ലകളിലും നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യത്തേതാണ്‌ ബത്തേരി ജില്ലാ ഡിപ്പോയിലേത്‌.

കാലപ്പഴക്കമുള്ള ബസ്സുകളിലൊന്നാണ്‌ ഇതിനായി ഒരുക്കിയത്‌. പിന്നോക്ക വിഭാഗത്തിലെ അഞ്ച്‌ കുടുംബങ്ങളിലെ ഓരോ അഭ്യസ്തവിദ്യരായ യുവാക്കൾക്ക്‌ സ്വന്തമായ വരുമാനമൊരുക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ഫർണിച്ചറുകളും മറ്റുപകരണങ്ങളും പാത്രങ്ങളും കുടിവെള്ള സൗകര്യവും വെളിച്ചവും ബസ്സിലുണ്ട്‌. ചായ, കാപ്പി, പലഹാരങ്ങൾ എന്നിവയും ഊണും മറ്റു വിഭവങ്ങളും ലഭിക്കും.

കൽപ്പറ്റ പുളിയാർമലയിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടാണ്‌ പദ്ധതിയുടെ നടത്തിപ്പിന്‌  കെഎസ്‌ആർടിസിയുമായി സഹകരിക്കുന്നത്‌. ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ ഹോട്ടൽ മാനേജ്‌മെന്റ്‌ ബിരുദം നേടിയ പട്ടികവർഗ വിദ്യാർഥികളായ നിതീഷ്‌, ഹരീന്ദ്രൻ, ഉണ്ണികൃഷ്ണൻ (കൽപ്പറ്റ), ബിജേഷ്‌, സുധീഷ്‌ (മാനന്തവാടി) എന്നിവരാണ്‌ നടത്തിപ്പിനായി പട്ടികവർഗ ക്ഷേമവകുപ്പ്‌ മുഖേനെ തെരഞ്ഞെടുക്കപ്പെട്ടത്‌. മേൽനോട്ടത്തിനായി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനർ തിരുവനന്തപുരം സ്വദേശി രാജേഷുമുണ്ട്‌. പുളിയാർമല ലൗ ഗ്രീൻ അസോസിയേറ്റ്‌ എന്ന പേരിലാണ്‌ ഇവർ നടത്തിപ്പിനുള്ള കരാർ ഏറ്റെടുത്തത്‌.

ഭക്ഷണം തയ്യാറാക്കുന്നതിന്റെ ട്രയൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. തിങ്കൾ രാവിലെ ‘ബസ്‌റ്റോറന്റ്‌’മന്ത്രി ആന്റണി രാജു ഉദ്‌ഘാടനംചെയ്യും.
രാവിലെ ആറു മുതൽ രാത്രി 11 വരെയാണ്‌ പ്രവർത്തിക്കുക. കെഎസ്‌ആർടിസി ജീവനക്കാർക്കും യാത്രക്കാർക്കും സ്ലീപ്പർ ബസ്സുകളിൽ തങ്ങാനെത്തുന്ന സഞ്ചാരികൾക്കും നാട്ടുകാർക്കും പദ്ധതി ഏറെ പ്രയോജനപ്പെടും.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!