Connect with us

Breaking News

ജവഹർ സ്റ്റേഡിയത്തെ മാലിന്യം തള്ളൽ കേന്ദ്രമാക്കരുത്‌ : എം വി ജയരാജൻ

Published

on

Share our post

കണ്ണൂർ: കണ്ണൂരിന്റെ പ്രധാന കളിയിടമായ ജവഹർ സ്‌റ്റേഡിയത്തെ മാലിന്യംതള്ളൽ കേന്ദ്രമാക്കുന്ന നടപടി കണ്ണൂർ കോർപ്പറേഷൻ അവസാനിപ്പിക്കണമെന്ന് k .സി.പി.ഐ .എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സ്‌റ്റേഡിയം സംരക്ഷണത്തിനായി സമിതി രൂപീകരിക്കും. k .സി.പി.ഐ .എം പാർടി കോൺഗ്രസിന്‌ ഉപയോഗിച്ച്‌ മൈതാനം  കേട്‌ വരുത്തിയെന്ന ദുരാരോപണത്തിൽ ഈടാക്കിയ പിഴത്തുക ഉപയോഗിച്ചെങ്കിലും സ്റ്റേഡിയം ശുചീകരിക്കണം. മാലിന്യം തള്ളലിനെക്കുറിച്ച് പരക്കെ പരാതി ഉയർന്ന പശ്ചാത്തലത്തിൽ സ്റ്റേഡിയം സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജയരാജൻ.

ഫുട്‌ബോൾ, ക്രിക്കറ്റ്‌ കളിക്കാരും അത്‌ലറ്റുകളും പ്രാക്ടീസ്‌  നടത്തുന്ന മൈതാനമാണിത്‌. പൊലീസ്‌, സൈനിക റിക്രൂട്ട്‌മെന്റ്‌ പരിശീലനവും നടന്നിരുന്നു.  പരിശീലന ഉപകരണങ്ങൾ സ്ഥാപിച്ച സ്ഥലത്താണ്‌ കോർപ്പറേഷൻ മാലിന്യം ശേഖരിക്കുന്നതിനുള്ള ഒരു ഡസനോളം വണ്ടികൾ പാർക്ക്‌ ചെയ്യുന്നത്‌.  ട്രാക്കിലടക്കം ആൽമരങ്ങൾ വളർന്നിട്ടുണ്ട്‌. സിപിഐ എം പാർടി കോൺഗ്രസിന്റെ  സമയത്ത്‌ കാടുപിടിച്ച സ്‌റ്റേഡിയം പൂർണമായി വൃത്തിയാക്കിയിരുന്നു. പവിലിയനും ഗ്യാലറിയും ശുചിമുറിയും ഉപയോഗയോഗ്യമാക്കി വെള്ളപൂശി.  ഇപ്പോൾ ഇതെല്ലാം ഉപയോഗശൂന്യമായതിനൊപ്പം മാലിന്യം തള്ളുന്നതിനാൽ ദുർഗന്ധം നിറഞ്ഞതുമായി. മൂക്കുപൊത്തിയാണ്‌ ആളുകൾ ഇതിലൂടെ നടക്കുന്നത്‌.  മാലിന്യവും കാടും മൂടിയ സ്റ്റേഡിയം ഇഴജന്തുക്കൾ കൈയടക്കി. കായികതാരങ്ങളോടും കായികപ്രേമികളോടുമുള്ള യുദ്ധപ്രഖ്യാപനമാണിത്‌.  
എൽഡിഎഫ് സർക്കാർ സ്റ്റേഡിയം നവീകരണത്തിനായി അനുവദിച്ച 13 കോടി രൂപ കോൺഗ്രസ് നേതാക്കളുടെ പിടിപ്പുകേടിലാണ്‌ നഷ്ടമായത്.  ടെൻഡർ  നടപടി ആരംഭിച്ചപ്പോൾ  മുന്നോട്ടുവച്ച വ്യവസ്ഥകളും കോൺഗ്രസ് നേതാക്കൾ എതിർത്തു.  മറ്റ് നഗരസഭകളിലെല്ലാം കിഫ്ബി മുഖേന സ്റ്റേഡിയം നവീകരണ പദ്ധതി നടപ്പാക്കുമ്പോഴാണ് ജവഹർ സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ തുടരുന്നത്‌. എല്ലാവിഭാഗക്കാരെയും പങ്കെടുപ്പിച്ച്‌ 11ന്‌ വൈകിട്ട്‌ നാലിന്‌ കണ്ണൂർ സ്‌പോർട്‌സ്‌ കൗൺസിൽ ഓഫീസിൽ സ്‌റ്റേഡിയം സംരക്ഷണ സമിതി രൂപീകരിക്കുമെന്നും ജയരാജൻ അറിയിച്ചു. സ്റ്റേഡിയത്തിൽ പരിശീലനം നടത്തിക്കൊണ്ടിരുന്ന കായികതാരങ്ങളും പരിശീലകരും സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് എം വി ജയരാജനോട് പരാതി ഉന്നയിച്ചു. സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ എൻ ചന്ദ്രനും ഒപ്പമുണ്ടായിരുന്നു.

Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!