Connect with us

Breaking News

ബാരാപോൾ ജലവൈദ്യുതി പദ്ധതി ചരിത്ര നേട്ടത്തിലേക്ക്

Published

on

Share our post

ഇരിട്ടി : ഇക്കുറി കൂടുതലായി ലഭിച്ച കാലവർഷത്തിന്റെ കരുത്തിൽ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി ചരിത്ര നേട്ടത്തിലേക്ക്. ഒരു വർഷം കൊണ്ട് കൈവരിക്കേണ്ട നേട്ടം 4 മാസം കൊണ്ട് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണു പദ്ധതി അധികൃതർ. ഒരു വർഷം കൊണ്ട് പ്രതീക്ഷിക്കുന്ന 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനം ആണു 4 മാസം കൊണ്ട് സാധ്യമായത്. തുലാവർഷം കൂടി നന്നായി ലഭിച്ചാൽ 50 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡ് നേട്ടം കൈവരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.ഇക്കുറി മേയ് മാസം മുതൽ മഴ ശക്തമായതിനാൽ ഉൽപാദനം ആരംഭിച്ചിരുന്നു.

പുഴയിൽ നല്ല നീരൊഴുക്ക് ലഭിച്ചതിനാൽ 5 മെഗാവാട്ടിന്റെ 3 ജനറേറ്ററുകളും മുഴുവൻ സമയവും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞതാണ് ഇത്രയും ഉൽപാദനം സാധ്യമാക്കിയത്. പ്രതിദിനം 360000 യൂണിറ്റാണ് 3 ജനറേറ്ററുകളും 24 മണിക്കൂർ പ്രവർത്തിച്ചാൽ ഉള്ള ഉൽപാദനം.കർണാടകയുടെ കുടക് – ബ്രഹ്മഗിരി വന്യജീവി സങ്കേതം മലനിരകളിൽ നിന്നു ഉത്ഭവിച്ചു എത്തുന്ന ബാരാപോൾ പുഴയിൽ പാലത്തിൻകടവിലാണു ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിട്ടുള്ളത്.പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനം ആണു ബാരാപോളിൽ നിന്നു ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം സീസൺ അനുകൂലമായിരുന്നതിനാൽ 49.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. 8 വർഷങ്ങൾക്കു മുൻപ് പ്രവർത്തനം തുടങ്ങിയെങ്കിലും 2017ൽ മാത്രമാണു പ്രതിവർഷ ഉൽപാദനം ലക്ഷ്യത്തിലേക്ക് ഉയർത്താൻ കഴിഞ്ഞത്.

2017ൽ 40 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിക്കാൻ കഴിഞ്ഞതോടെ കെഎസ്ഇബി പ്രതീക്ഷയിലായി. തുടർന്നുള്ള 2 വർഷങ്ങളിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം യന്ത്രങ്ങൾക്ക് ഉൾപ്പെടെ വൻ നാശനഷ്ടം ഉണ്ടായതിനാൽ ഉൽപാദനം തീരെ നടത്താനായില്ല. 2020ൽ 28.96 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു ഉൽപാദനം. കഴിഞ്ഞ വർഷം 49.5 ലക്ഷം യൂണിറ്റ് ഉൽപാദിപ്പിക്കാൻ കഴിഞ്ഞതിനാൽ ഇക്കുറി 50 ദശലക്ഷം യൂണിറ്റ് എന്നു പ്രതീക്ഷ വച്ചിട്ടുണ്ട്.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!