Connect with us

Breaking News

എം.ജി. റോഡ് നവീകരണം പുരോഗമിക്കുന്നു തലശ്ശേരി ഒന്നുകൂടി മാറും

Published

on

Share our post

തലശ്ശേരി: പഴയ ബസ് സ്റ്റാൻഡിലെ ഏറ്റവും തിരക്കേറിയ എം.ജി. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ നഗരത്തിന്റെ മുഖച്ഛായ മാറുന്നു. നഗരസഭാ ഓഫീസ് പരിസരത്ത് നിന്നും തുടങ്ങി ജനറൽ ആശുപത്രി വരെയുള്ള ഭാഗമാണ് നലേകാൽ കോടി രൂപ ചെലവിൽ നവീകരിക്കുന്നത്. ഡ്രൈനേജ് കെട്ടൽ ഏതാണ്ട് അവസാനിക്കാറായി. നഗരസഭ കെട്ടിടത്തിന് മുന്നിലെയും റോഡിന് എതിർവശത്തെയും ഫുട്പാത്തിൽ സ്ഥാപിച്ചിരുന്ന കൈവരികൾ മാറ്റി ഇതിനടിയിലെ ഓവുചാലിലുള്ള മാലിന്യവും ചെളിമണ്ണും ജെ.സി.ബി ഉപയോഗിച്ച് കിളച്ചു കോരി ഡ്രൈനേജ് ആഴവും വീതിയും കൂട്ടിയിട്ടുണ്ട്. പ്രവൃത്തി പുരോഗമിച്ചു തുടങ്ങിയതോടെ റോഡിന് ഇരുവശത്തുമുള്ള കച്ചവടക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്.

ഇത്തരം സ്ഥാപനങ്ങളുടെ പ്രവേശന വഴിയിലാണ് പുതിയ ഓവുചാലിനായി ആഴത്തിൽ വെട്ടിക്കീറിയിട്ടുള്ളത്. ഓവുചാലിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ഭിത്തി കെട്ടിയെങ്കിലും മിക്കയിടത്തും മേൽമൂടി സ്ഥാപിച്ചിട്ടില്ല. ഇതു മൂലം കടകൾ തുറക്കലും കച്ചവടം ചെയ്യലും ദുഷ്‌കരമായി. തുറന്ന സ്ഥാപനത്തിലേക്ക് ആളുകൾക്ക് കടന്നു വരാൻ പലകകൾ പാകിയിട്ടുണ്ടെങ്കിലും, സഞ്ചാരം സുഗമമല്ല. ഇതോടെ കച്ചവടവും അസാദ്ധ്യമായി. കോഫീ ഹൗസ് ഉൾപെടെയുള്ള ഹോട്ടലുകൾ കഴിഞ്ഞ കുറെ ദിവസങ്ങളായി അടച്ചിട്ടിരിക്കയാണ്. തുറന്ന സ്ഥാപനങ്ങളിലാവട്ടെ ആളുകൾ വരുന്നുമില്ല. എങ്കിലും നവീകരണ പ്രവൃത്തികളുമായി വ്യാപാരികൾ സഹകരിക്കുന്നുണ്ട്.എം.ജി.റോഡ് പുതിയ ഡ്രൈനേജിന് സമാനമായി ഉയർത്തിക്കെട്ടും. ഇതോടെ ഒരടിയിലേറെ റോഡ് ഉയരും. സമീപത്ത് കോൺക്രീറ്റിൽ പുതുക്കി പണിത ഒ.വി.റോഡിന്റെ ദൃഢതയിൽ എം.ജി.റോഡിനെയും ഒരുക്കാനാണ് തീരുമാനം. റോഡിനിരുവശവും അലങ്കാര വിളക്കുകളും പൂച്ചട്ടികളും സ്ഥാപിച്ച് സൗന്ദര്യവൽക്കരിക്കും. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹകരണവും തേടും.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!