Connect with us

Breaking News

ജലജീവന്‍ മിഷന്‍; ജില്ലയിലെ 119867 വീടുകളില്‍ കുടിവെള്ളമെത്തി

Published

on

Share our post

ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ നല്‍കിയത് 1,19,867 കണക്ഷനുകള്‍. 2024 ഓടെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2020 ഏപ്രില്‍ ഒന്നു വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലായി 440192 ഗ്രാമീണ ഭവനങ്ങളാണുള്ളത്. ഇതില്‍ 80423 വീടുകളില്‍ കണക്ഷന്‍ നിലവിലുണ്ട്. പുതുതായി വന്ന 2449 വീടുകള്‍ ഉള്‍പ്പെടെ 242351 കണക്ഷനാണ് ഇനി നല്‍കാനുള്ളത്. 42,300 കണക്ഷനുകള്‍ കൂടി നല്‍കി ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഡിസംബറോടെ പൂര്‍ത്തിയാക്കും. 2023 മാര്‍ച്ചോടെ 59200, 2023 ഡിസംബറോടെ 90000, 2024 മാര്‍ച്ചോടെ 50851 എന്നിങ്ങനെ കണക്ഷനുകള്‍ നല്‍കിയാണ് പദ്ധതി പൂര്‍ത്തിയാക്കുക. 334.29 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

ആവശ്യമായ പൈപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എഞ്ചിനിയറിംഗ് ടെക്നോളജിയില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തിയാണ് ജലവിതരണത്തിന് ഉപയോഗിക്കുന്നത്. ശുദ്ധജല വിതരണ ശൃംഖല നിലവിലുള്ള പ്രദേശങ്ങളിലെ അംഗന്‍വാടികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് പദ്ധതിയുടെ ഭാഗമായി കണക്ഷന്‍ നല്‍കി. ബാക്കിയുള്ള 770 അംഗന്‍വാടികളിലും 23 സ്‌കൂളുകളിലും വാട്ടര്‍ പ്യൂരിഫയറുകള്‍ സ്ഥാപിച്ചു.ചെറുകുന്ന്, കല്യാശ്ശേരി, കണ്ണപുരം, മാട്ടൂല്‍, രാമന്തളി, മുഴപ്പിലങ്ങാട്, പിണറായി, കതിരൂര്‍ എന്നീ എട്ട് പഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമായി കഴിഞ്ഞു.

വിതരണ ശൃംഖല, വാട്ടര്‍ടാങ്ക് സ്ഥാപിക്കല്‍ എന്നിവക്കായി റവന്യൂ, തദ്ദേശസ്വയംഭരണം, ജലസേചനം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഉപയോഗിക്കാനുള്ള അനുമതി ജില്ലാ കളക്ടര്‍ നല്‍കിയിരുന്നു. പദ്ധതിക്ക് 80 സ്വകാര്യ വ്യക്തികളുടെ ഭൂമി ആവശ്യമാണ്. ഇതില്‍ 19 പേരുടെ ഭൂമി മുന്‍കൂറായി ഏറ്റെടുത്ത് ലഭ്യമാക്കി. ബാക്കിയുള്ള 61 പേരില്‍ നിന്നായി 6.43 ഏക്കര്‍ ഭൂമി പഞ്ചായത്തുകളുടെ പദ്ധതി വിഹിതം ഉപയോഗിച്ച് ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു.ഇരിക്കൂര്‍ പഞ്ചായത്തില്‍ ജലനിധി വഴിയും മറ്റിടങ്ങളില്‍ ജല അതോറിറ്റിയുടെ ജലവിതരണ ഡിവിഷന്‍, തളിപ്പറമ്പ്, മട്ടന്നൂര്‍ പ്രൊജക്ട് ഡിവിഷനുകള്‍ എന്നിവ വഴിയുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കണ്ണൂര്‍ ജലവിതരണ ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ സുധീപ് പറഞ്ഞു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!